Thursday 15 May 2014

മനുഷ്യന്റെ ജോലി സംരക്ഷണം

മനുഷ്യന്റെ ജോലി സംരക്ഷണം

ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്നു പറഞ്ഞുകൊണ്ട് ബൈബിളിലെ പഴയനിയമം ആരംഭിക്കുന്നത് ഉത്പത്തിയുടെ രഹസ്യം വെളിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. ഒന്നാം ദിവസം ദൈവം വെളിച്ചത്തെ സൃഷ്ടിക്കുകയും അതിനെ ഇരുട്ടിൽ നിന്ന് വേർതിരിക്കുകയും ചെയ്തു. വെളിച്ചത്തിനു പകൽ എന്നും ഇരുട്ടിനു രാത്രി എന്നും പേരിട്ടു.

രണ്ടാം ദിവസം ദൈവം ആകാശത്തെയും ഭൂമിയിലെ വെള്ളത്തെയും വേർതിരിച്ചു. മൂന്നാം ദിവസം ദൈവം ചെയ്തത് ഭൂമിയിലെ വെള്ളത്തെ എല്ലാം കൂടി ഒരിടത്താക്കുകയും അതിനെ കടൽ എന്നു പേരു വിളിക്കുകയുമാണ്. വെള്ളമില്ലാത്ത വരണ്ട കരയെ ദൈവം ഭൂമി എന്നു വിളിച്ചു.അനന്തരം ദൈവം അരുൾ ചെയ്തു. ‘‘ ഭൂമിയിൽ സസ്യങ്ങൾ മുളച്ചു വളരട്ടെ.അതതുതരം വിത്തുള്ള ചെടികളും അതതുതരം കുരുവോടു കൂടിയ ഫലം കായ്ക്കുന്ന വൃക്ഷങ്ങളും’’. അത് അങ്ങനെ ആയി. ഭൂമി സസ്യങ്ങൾ മുളപ്പിച്ചു. അതതുതരം വിത്തുക
ളോടു കൂടിയ ചെടികളും അതതു തരം കുരുവോടുകൂടിയ ഫലം കായ്ക്കുന്ന വൃക്ഷങ്ങളും. അതു നല്ലത് എന്നു ദൈവം കണ്ടു.
നാലാം ദിവസം ദൈവത്തിന്റെ ജോലി പകലും രാത്രിയും വേർതിരിക്കാൻ ആകാശക്കമാനത്തിൽ ജ്യോതിസുകളെ സൃഷ്ടിക്കുകയായിരുന്നു.സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും അദ്ദേഹം അന്നു സൃഷ്ടിച്ചു.

അഞ്ചാം ദിവസം ദൈവം ഇങ്ങനെ അരുൾ ചെയ്തു.‘‘ വെള്ളത്തിൽ ധാരാളം ജീവികൾ ഉണ്ടാകട്ടെ. പക്ഷികൾ ഭൂമിക്കു മുകളിൽ ആകാശക്കമാനത്തിലൂടെ പറക്കട്ടെ.’’അങ്ങനെ ദൈവം വലിയ ജലവ്യാളികളെയും കടലിൽ കൂട്ടങ്ങളായി ചലിക്കുന്ന എല്ലാത്തരം ജീവികളെയും വിവിധ ഇനം പക്ഷികളെയും സൃഷ്ടിച്ചു.അതു നല്ലത് എന്നു ദൈവം കണ്ടു. അവയെ അനുഗ്രഹിച്ച് ദൈവം അരുൾ ചെയ്തു. ‘‘ വംശവർധനയോടെ പെരുകി കടലിലെ വെള്ളത്തിൽ നിറയുവിൻ. പക്ഷികൾ ഭൂമിയിൽ പെരുകട്ടെ.’’

ആറാം ദിവസമാണ് ദൈവത്തിന്റെ സൃഷ്ടികർമം പൂർത്തിയായത്. വിശമ്രിക്കുന്നതിനു തൊട്ടുമുന്പുള്ള ആ ദിവസം ദൈവം എന്തൊക്കെ ചെയ്തുവെന്ന് ശദ്ധ്രിക്കുക.
ദൈവം അരുൾ ചെയ്തു ‘‘ ജീവികളെ അതതിന്റെ ഇനങ്ങൾ അനുസരിച്ച്, കന്നുകാലികളെയും ഇഴജന്തുക്കളെയും കാട്ടുമൃഗങ്ങളെയും അവയുടെ ഇനങ്ങൾ അനുസരിച്ച്, ഭൂമി ഉത്പാദിപ്പിക്കട്ടെ.’’ അത് അങ്ങനെ ആയി. അപ്രകാരം കാട്ടുമൃഗങ്ങളെ അവയുടെ ഇനങ്ങൾ അനുസരിച്ചും കന്നുകാലികളെ അവയുടെ ഇനങ്ങൾ അനുസരിച്ചും നിലത്ത് ഇഴയുന്ന ജീവികളെ അവയുടെ ഇനം അനുസരിച്ചും ഉണ്ടാക്കി. അത് നല്ലത് എന്നു ദൈവം കണ്ടു.

അനന്തരം ദൈവം അരുൾ ചെയ്്തു. ‘‘നമ്മുടെ പ്രതിച്’ായയിൽ സദൃശ്യനായി മനുഷ്യനെ നാം നിർമിക്കട്ടെ. സമുദ്രത്തിലെ മത്സ്യങ്ങളുടെ മേലും ആകാശത്തിലെ പക്ഷികളുടെ മേലും കന്നുകാലികളുടെ മേലും ഭൂമിയിലെ സർ വന്യജന്തുക്കളുടെ മേലും നിലത്ത് ഇഴയുന്ന എല്ലാ ഇഴജന്തുക്കളുടെ മേലും അവർക്ക് അധികാരം ഉണ്ടായിരിക്കട്ടെ.’’ അങ്ങനെ ദൈവം സ്വന്തം പ്രതിച്്’ായയിൽ മനുഷ്യനെ സൃഷ്ടിച്ചു; ദൈവം തന്റെ പ്രതിച്്’ായയിൽ അയാളെ സ്്ൃഷ്ടിച്ചു; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു; അവരോട് അരുൾ ചെയ്തു: ‘നിങ്ങൾ സന്താന പുഷ്ടിയോടെ പെരുകി, ഭൂമിയിൽ നിറഞ്ഞ് ഭൂമിയെ കീഴടക്കുക. കടലിലെ മത്സ്യങ്ങളും ആകാശത്തിലെ പക്ഷികളും ഭൂമിയിൽ ചരിക്കുന്ന എല്ലാ ജീവജാലങ്ങളും നിങ്ങളുടെ അധികാരത്തിൻ കീഴിലായിരിക്കും.’

ആറു ദിവസം കൊണ്ട് ദൈവം പൂർത്തിയാക്കിയ സൃഷ്ടി കർമം സൂക്ഷ്മമായി മനസിലാക്കിയാൽ ഒരു കാര്യം നമുക്കു വ്യക്തമാവും. ദൈവത്തിന്റെ പ്രിയം ഏറ്റവും കൂടുതൽ ഉണ്ടായിരുന്നത് സസ്യങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും മേലാണെന്ന്.തന്റെ സൃഷ്ടിയിലെ ആദ്യജാതരെ ചൂണ്ടി ദൈവം മനുഷ്യനോടു പറഞ്ഞത് അവ നിങ്ങളുടെ അധികാരത്തിൻ കീഴിലായിരിക്കും എന്നാണ്. അധികാരമുള്ളയാൾ ചെയ്യേണ്ടത് എന്താണ്? മറ്റൊരു തരത്തിൽ ആലോചിച്ചാൽ അധികാരമുള്ളത് ആർക്കാണ്്. ഭരണാധികാരികളെയല്ലേ നമ്മൾ അധികാരികൾ എന്നു വിളിക്കുക. ഭരണാധികാരികളുടെ ചുമതല എന്താണ്?. തന്റെ അധികാരപരിധിയിൽ പെട്ട ജനവിഭാഗങ്ങളെ സംരക്ഷിക്കുകയല്ലേ. സ്വന്തം പ്രജകളെ കൊന്നു തിന്ന ഇദി അമീനെയല്ലല്ലോ നമ്മൾ മാതൃകയാക്കേണ്ടത്. അപ്പോൾ സസ്യങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും മേൽ ദൈവം മനുഷ്യനു നൽകിയ അധികാരം അവയെ സംരക്ഷിക്കാനുള്ളതല്ലേ. അതെ. ബൈബിളിന്റെ തുടക്കം തന്നെ മനുഷ്യനെ വ്യക്തമായി ചുമതലപ്പെടുത്തുന്നു ഭൂമിയുടെ സ്വത്തുക്കളെ, മറ്റു ജീവചൈതന്യങ്ങളെ സംരക്ഷിക്കാൻ.