Thursday 15 May 2014

മനുഷ്യന്റെ ജോലി സംരക്ഷണം

മനുഷ്യന്റെ ജോലി സംരക്ഷണം

ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്നു പറഞ്ഞുകൊണ്ട് ബൈബിളിലെ പഴയനിയമം ആരംഭിക്കുന്നത് ഉത്പത്തിയുടെ രഹസ്യം വെളിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. ഒന്നാം ദിവസം ദൈവം വെളിച്ചത്തെ സൃഷ്ടിക്കുകയും അതിനെ ഇരുട്ടിൽ നിന്ന് വേർതിരിക്കുകയും ചെയ്തു. വെളിച്ചത്തിനു പകൽ എന്നും ഇരുട്ടിനു രാത്രി എന്നും പേരിട്ടു.

രണ്ടാം ദിവസം ദൈവം ആകാശത്തെയും ഭൂമിയിലെ വെള്ളത്തെയും വേർതിരിച്ചു. മൂന്നാം ദിവസം ദൈവം ചെയ്തത് ഭൂമിയിലെ വെള്ളത്തെ എല്ലാം കൂടി ഒരിടത്താക്കുകയും അതിനെ കടൽ എന്നു പേരു വിളിക്കുകയുമാണ്. വെള്ളമില്ലാത്ത വരണ്ട കരയെ ദൈവം ഭൂമി എന്നു വിളിച്ചു.അനന്തരം ദൈവം അരുൾ ചെയ്തു. ‘‘ ഭൂമിയിൽ സസ്യങ്ങൾ മുളച്ചു വളരട്ടെ.അതതുതരം വിത്തുള്ള ചെടികളും അതതുതരം കുരുവോടു കൂടിയ ഫലം കായ്ക്കുന്ന വൃക്ഷങ്ങളും’’. അത് അങ്ങനെ ആയി. ഭൂമി സസ്യങ്ങൾ മുളപ്പിച്ചു. അതതുതരം വിത്തുക
ളോടു കൂടിയ ചെടികളും അതതു തരം കുരുവോടുകൂടിയ ഫലം കായ്ക്കുന്ന വൃക്ഷങ്ങളും. അതു നല്ലത് എന്നു ദൈവം കണ്ടു.
നാലാം ദിവസം ദൈവത്തിന്റെ ജോലി പകലും രാത്രിയും വേർതിരിക്കാൻ ആകാശക്കമാനത്തിൽ ജ്യോതിസുകളെ സൃഷ്ടിക്കുകയായിരുന്നു.സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും അദ്ദേഹം അന്നു സൃഷ്ടിച്ചു.

അഞ്ചാം ദിവസം ദൈവം ഇങ്ങനെ അരുൾ ചെയ്തു.‘‘ വെള്ളത്തിൽ ധാരാളം ജീവികൾ ഉണ്ടാകട്ടെ. പക്ഷികൾ ഭൂമിക്കു മുകളിൽ ആകാശക്കമാനത്തിലൂടെ പറക്കട്ടെ.’’അങ്ങനെ ദൈവം വലിയ ജലവ്യാളികളെയും കടലിൽ കൂട്ടങ്ങളായി ചലിക്കുന്ന എല്ലാത്തരം ജീവികളെയും വിവിധ ഇനം പക്ഷികളെയും സൃഷ്ടിച്ചു.അതു നല്ലത് എന്നു ദൈവം കണ്ടു. അവയെ അനുഗ്രഹിച്ച് ദൈവം അരുൾ ചെയ്തു. ‘‘ വംശവർധനയോടെ പെരുകി കടലിലെ വെള്ളത്തിൽ നിറയുവിൻ. പക്ഷികൾ ഭൂമിയിൽ പെരുകട്ടെ.’’

ആറാം ദിവസമാണ് ദൈവത്തിന്റെ സൃഷ്ടികർമം പൂർത്തിയായത്. വിശമ്രിക്കുന്നതിനു തൊട്ടുമുന്പുള്ള ആ ദിവസം ദൈവം എന്തൊക്കെ ചെയ്തുവെന്ന് ശദ്ധ്രിക്കുക.
ദൈവം അരുൾ ചെയ്തു ‘‘ ജീവികളെ അതതിന്റെ ഇനങ്ങൾ അനുസരിച്ച്, കന്നുകാലികളെയും ഇഴജന്തുക്കളെയും കാട്ടുമൃഗങ്ങളെയും അവയുടെ ഇനങ്ങൾ അനുസരിച്ച്, ഭൂമി ഉത്പാദിപ്പിക്കട്ടെ.’’ അത് അങ്ങനെ ആയി. അപ്രകാരം കാട്ടുമൃഗങ്ങളെ അവയുടെ ഇനങ്ങൾ അനുസരിച്ചും കന്നുകാലികളെ അവയുടെ ഇനങ്ങൾ അനുസരിച്ചും നിലത്ത് ഇഴയുന്ന ജീവികളെ അവയുടെ ഇനം അനുസരിച്ചും ഉണ്ടാക്കി. അത് നല്ലത് എന്നു ദൈവം കണ്ടു.

അനന്തരം ദൈവം അരുൾ ചെയ്്തു. ‘‘നമ്മുടെ പ്രതിച്’ായയിൽ സദൃശ്യനായി മനുഷ്യനെ നാം നിർമിക്കട്ടെ. സമുദ്രത്തിലെ മത്സ്യങ്ങളുടെ മേലും ആകാശത്തിലെ പക്ഷികളുടെ മേലും കന്നുകാലികളുടെ മേലും ഭൂമിയിലെ സർ വന്യജന്തുക്കളുടെ മേലും നിലത്ത് ഇഴയുന്ന എല്ലാ ഇഴജന്തുക്കളുടെ മേലും അവർക്ക് അധികാരം ഉണ്ടായിരിക്കട്ടെ.’’ അങ്ങനെ ദൈവം സ്വന്തം പ്രതിച്്’ായയിൽ മനുഷ്യനെ സൃഷ്ടിച്ചു; ദൈവം തന്റെ പ്രതിച്്’ായയിൽ അയാളെ സ്്ൃഷ്ടിച്ചു; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു; അവരോട് അരുൾ ചെയ്തു: ‘നിങ്ങൾ സന്താന പുഷ്ടിയോടെ പെരുകി, ഭൂമിയിൽ നിറഞ്ഞ് ഭൂമിയെ കീഴടക്കുക. കടലിലെ മത്സ്യങ്ങളും ആകാശത്തിലെ പക്ഷികളും ഭൂമിയിൽ ചരിക്കുന്ന എല്ലാ ജീവജാലങ്ങളും നിങ്ങളുടെ അധികാരത്തിൻ കീഴിലായിരിക്കും.’

ആറു ദിവസം കൊണ്ട് ദൈവം പൂർത്തിയാക്കിയ സൃഷ്ടി കർമം സൂക്ഷ്മമായി മനസിലാക്കിയാൽ ഒരു കാര്യം നമുക്കു വ്യക്തമാവും. ദൈവത്തിന്റെ പ്രിയം ഏറ്റവും കൂടുതൽ ഉണ്ടായിരുന്നത് സസ്യങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും മേലാണെന്ന്.തന്റെ സൃഷ്ടിയിലെ ആദ്യജാതരെ ചൂണ്ടി ദൈവം മനുഷ്യനോടു പറഞ്ഞത് അവ നിങ്ങളുടെ അധികാരത്തിൻ കീഴിലായിരിക്കും എന്നാണ്. അധികാരമുള്ളയാൾ ചെയ്യേണ്ടത് എന്താണ്? മറ്റൊരു തരത്തിൽ ആലോചിച്ചാൽ അധികാരമുള്ളത് ആർക്കാണ്്. ഭരണാധികാരികളെയല്ലേ നമ്മൾ അധികാരികൾ എന്നു വിളിക്കുക. ഭരണാധികാരികളുടെ ചുമതല എന്താണ്?. തന്റെ അധികാരപരിധിയിൽ പെട്ട ജനവിഭാഗങ്ങളെ സംരക്ഷിക്കുകയല്ലേ. സ്വന്തം പ്രജകളെ കൊന്നു തിന്ന ഇദി അമീനെയല്ലല്ലോ നമ്മൾ മാതൃകയാക്കേണ്ടത്. അപ്പോൾ സസ്യങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും മേൽ ദൈവം മനുഷ്യനു നൽകിയ അധികാരം അവയെ സംരക്ഷിക്കാനുള്ളതല്ലേ. അതെ. ബൈബിളിന്റെ തുടക്കം തന്നെ മനുഷ്യനെ വ്യക്തമായി ചുമതലപ്പെടുത്തുന്നു ഭൂമിയുടെ സ്വത്തുക്കളെ, മറ്റു ജീവചൈതന്യങ്ങളെ സംരക്ഷിക്കാൻ.

Saturday 5 April 2014

ന്യാസം

ന്യാസം



രവിവർമ തന്പുരാൻ

 മുണ്ഡനം ചെയ്ത ആ പുരുഷശിരസ് കണ്ട മാത്രയിൽ തന്നെ അരുന്ധതി, ഒരു ജന്മ, ജന്മാന്തര ബന്ധത്തെക്കുറിച്ച് ഉള്ളിൽ സംശയാലുവായി. എണ്ണമയം പുരണ്ട് മിനുങ്ങിയിരുന്ന ആ അരോമദൃഢ ശിരസ് അവരുടെ അറുപതു വയസിനിടയിലെ മുഴുവൻ ഒാർമകളും  ഒരു ക്ഷുരകൻ തന്റെ മുന്നിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഉത്തമാംഗത്തിലെ  രോമസമൂഹത്തെയെന്ന പോലെ മനസിലേക്ക്  വടിച്ചു കൂട്ടിക്കൊണ്ടു വന്നു. ഇഷ്ടമുള്ളതും ഇല്ലാത്തതുമൊക്കെയായ ആ ഒാർമകളുടെ കൂട്ടയാക്രമണത്തിൽ, ഉച്ചസൂര്യന്റെ തീക്ഷ്ണതയെ പ്രതിരോധിക്കാൻ പാടുപെടുന്ന ഹിമഖഡ്ഗ്ഗം  പോലെ പരിക്ഷീണയായി. ഇരുവശങ്ങളിലും വെള്ളവസ്ത്രങ്ങളണിഞ്ഞും  കൈകൂപ്പി മിഴി പൂട്ടിയും ‘ഓം പൂർണമദ പൂർണമിദ പൂർണാൽ പൂർണമുദച്യതേ...’എന്ന  മംഗള ോകം ഏറ്റുച്ചരിച്ചും വരിയിട്ടു നിന്ന പതിനാലുപേരിൽ  ഒരാളൊഴികെ എല്ലാവരും തുടക്കത്തിലും അയാൾ തന്നെ ഏതാനും മിനുട്ടുകൾക്കു ശേഷവും മൂടൽ മഞ്ഞുപോലെ ആകാരവിവശരായിത്തീർന്നപ്പോൾ വേദിയിൽ ധ്യാനാവസ്ഥയിലായിരുന്ന ഗുരുജിയുടെ നെഞ്ചകത്തിലൊരു മിന്നൽ പിടഞ്ഞു.

മുടിക്കാടുകൾ പിഴുതെറിഞ്ഞ  ആ നാരീമൂർധാവ്  കണ്ട മാത്രയിൽ തന്നെ ചന്ദ്രദത്തനും ഏറെ വ്യത്യസ്തമല്ലാത്ത ഒരു  ബന്ധശൃംഖലയെക്കുറിച്ച് ജാഗ രൂകനായി. വെണ്ണക്കൽ ശിൽപ്പത്തെ തോൽപ്പിക്കുന്ന  മിനുപ്പിയന്ന ആ ശീർഷവും ഇനിയും ചുളിവുകൾ പടർന്നിട്ടില്ലാത്ത ആ കോമള മുഖവും അയാളുടെ  ഇത:പര്യന്തമുള്ള മുഴുവൻ സ്മൃതികളും   ഒരു ചിത്രകാരൻ തന്റെ മുന്നിൽ തട്ടിത്തൂവിയ ചായം എന്നതു പോലെ  മനസിലേക്ക്  വടിച്ചടുപ്പിച്ചു കൊണ്ടുവന്നു. പ്രിയവും അപ്രിയവുമായ ബഹുവിധ സ്മരണകളുടെ  കടലാക്രമണത്തിൽ  അയാൾ  ഭിത്തികെട്ടിയിട്ടില്ലാത്ത തീരത്തെപ്പോലെ ഇടിഞ്ഞുവീഴാനൊരുങ്ങി.

ഇരുവശങ്ങളിലും വെള്ളവസ്ത്രങ്ങളണിഞ്ഞും  കൈകൂപ്പി മിഴി പൂട്ടിയും ‘ഓം പൂർണമദ പൂർണമിദ പൂർണാൽ പൂർണമുദച്യതേ...’ എന്ന  മംഗള ോകം ഏറ്റുച്ചരിച്ചും വരിയിട്ടു നിന്ന പതിനാലുപേരിൽ അവരൊഴികെ എല്ലാവരും തുടക്കത്തിലും അവർ  തന്നെ ഏതാനും മിനുട്ടുകൾക്കു ശേഷവും മൂടൽ മഞ്ഞുപോലെ രൂപരഹിതരായിത്തീർന്നപ്പോൾ വേദിയിൽ വിരിച്ചിട്ട ശാർദ്ദൂല ചർമത്തിൻമേൽ,ഗുരുജിയുടെ സ്വച്്’ധ്യാനം ഭംഗ്ഗപ്പെടുത്തിക്കൊണ്ട് രണ്ടാമതൊരു  മിന്നൽ കൂടി പിടഞ്ഞു.

രണ്ടു മിന്നൽക്കൊടികൾ അടുപ്പിച്ചടുപ്പിച്ച്  ഉയർന്നു പാറിയതോടെ യോഗ്ഗിവര്യൻ കണ്ണു തുറന്ന് വേദിക്കു താഴെ തന്റെ മുന്നിൽ നിരന്നു നിൽക്കുന്ന പതിനഞ്ചു പേരെ അതീവ ശദ്ധ്രയോടെ വീക്ഷിച്ചു. സന്യാസ ദീക്ഷയ്ക്കൊരുങ്ങി നിൽക്കുന്നവരിൽ രണ്ടുപേർ ലൌകികത്തിന്റെ വിഭ്രാന്തിയിൽ പെട്ട്  അന്ധരായിരിക്കുകയാണെന്ന് ഉടനെ തന്നെ അദ്ദേഹം അന്ത: ചക്ഷുസിൽ കണ്ടറിഞ്ഞു. ഉള്ളിലൊരു പർണശാലയ്ക്കു തീ പിടിക്കുന്നതായി തോന്നിയതുകൊണ്ട് ഗുരുജി വജ്രാസനത്തിൽ നിന്ന് സാവധാനം എഴുന്നേറ്റ് എല്ലാവരോടുമായി പറഞ്ഞു.

‘‘ഇന്നത്തെ ചടങ്ങുകൾ ഇവിടെ നിർത്തിവയ്ക്കുന്നു. എല്ലാവർക്കും മുറികളിലേക്കു പോകാം. ’’

ഉരുകിത്തീരുന്ന കർപ്പൂരത്തിന്റെയും ചാരമായിക്കൊണ്ടിരിക്കുന്ന ചന്ദനത്തിരിയുടെയും എള്ളെണ്ണയിൽ നൊന്തു കത്തുന്ന വിളക്കിത്തിരിയുടെയും ഗ്ഗന്ധങ്ങൾ അർധോക്തിയിൽ ഘനീഭവിക്കവെ, പതിനഞ്ചുപേരും ഗ്ഗുരുജിയെ താണുവണങ്ങി തിരിഞ്ഞു നടന്നു. വേദിയിൽ നിന്ന് താഴേക്കിറങ്ങിയ ഗുരുജിയാവട്ടെ  ദീക്ഷാകർമത്തിന്റെ നടത്തിപ്പു ചുമതലയുള്ള  ഗ്ഗരുഡധ്വജാനന്ദ സ്വാമിയെ  അടുത്തു വിളിച്ച്  ഒച്ച താഴ്ത്തി പറഞ്ഞു.

‘‘ചന്ദ്രദത്തനെയും അരുന്ധതിയെയും ഇന്നു തന്നെ അടുത്തടുത്ത മുറികളിലേക്കു മാറ്റണം. കാരണം അവരറിയേണ്ട. മുറികൾക്കിടയിലെ വാതിൽ കുറ്റിയിടാതെ വെറുതെ ചാരിയിട്ടിരുന്നാൽ മതി.’’

എന്നിട്ട് ഗുരുജി കാലാതീതമായൊരു മന്ദസ്മേരത്തോടെ ഭജനാലയത്തിന്റെ വാതിലിറങ്ങി വെള്ളമണൽ വിരിച്ച മുറ്റം മുറിച്ചു കടന്ന് ധ്യാനപ്പുരയിലേക്കു പോയി. ആത്മജ്ഞാനത്തിന്റെ  സൌരഭ്യം നിറഞ്ഞൊരു മന്ദമാരുതൻ അദ്ദേഹം നടന്ന വഴിയിലൂടെ വീശി. ദേഹത്തെപ്പൊതിഞ്ഞിരുന്ന കാഷായം കാറ്റിനുമേൽ താളം പിടിച്ചു.

പുതുതായി അനുവദിച്ചു കിട്ടിയ മുറിയിലെ കട്ടിലിലും പറ്റിച്ചേർന്നു നിന്ന ഭിത്തിയിലുമായി ശരീരഭാരത്തെ ചായിച്ചു വച്ച ശേഷം ചിന്തകളുടെ ഭാരം ആ മൂകാന്തരീക്ഷത്തിലേക്ക് ഇറക്കിവയ്ക്കാൻ ചന്ദ്രദത്തൻ അതിവേഗ പരിശമ്രം ആരംഭിച്ചു. മുപ്പതു വർഷത്തിന്റെ അജ്ഞാതത്വവും അകലവും ഒരൊറ്റ ദർശനത്തിൽ നീർപ്പോള പോലെ പൊട്ടിമാറിയപ്പോൾ ശിരസിലേക്കു വളരെ ഉയരത്തിൽ നിന്നു വന്നു പതിച്ചതാണ്  കഠിനമായ ആ വിചാരഭാരം. മനസ് കർപ്പൂരം പോലെ  കത്തുന്നുമുണ്ടായിരുന്നു.

അവശതയോളമെത്തിയിട്ടില്ലെങ്കിലും ചെറുതായൊരു ക്ഷീണം വന്നു പിടിമുറുക്കുകയാൽ പുതിയ മുറിയിലേക്കു കയറിയതും അരുന്ധതി ആത്മാന്വേഷണത്തിന്റെ കട്ടിലിലേക്ക് ഒടിഞ്ഞുവീണു. പിന്നെ മെല്ലെ മെല്ലെ, ഏകാന്തതയുടെ മേഘക്കൂട്ടം ഉരുണ്ടുകൂടി  നിന്ന   ആ ആകാശത്തിൽ   മൂന്നു പതിറ്റാണ്ടുകളുടെ ഇടവേളയേതുമില്ലാത്തതുപോലെ  യുവവിഹംഗ്ഗമായി പറക്കുവാൻ തുടങ്ങി.

തിരണ്ടുകുളി കഴിഞ്ഞുള്ള പുണ്യാഹത്തിന് ചുവന്നപട്ടുകൊണ്ടുള്ള പാവാടയും ൌസുമണിഞ്ഞ് ഏറ്റവുമടുത്ത ബന്ധുക്കളാൽ വലയിതയായി അരുന്ധതി അഞ്ചു പോറ്റിമാർക്കരികിൽ ഉപവിഷ്ഠയായി. ചമ്രം പടഞ്ഞിരിക്കാനാവാത്ത വിധം ലജ്ജവന്നു മൂടിയതു കൊണ്ട്  രണ്ടു കാലുകളും ഇടതുവശത്തേക്കിട്ടും അരക്കെട്ടു കഴിയുന്നത്ര ഒതുക്കിപ്പിടിച്ച് ഇരുകൈകളും മടിപ്പിളർപ്പിനു കുറുകെ പിണച്ചു കോർത്തുമാണ്  ചുവന്ന ചായം പൂശിയ ആ സിമന്റു തറയിൽ അവൾ കുനിഞ്ഞ ശിരസുമായി  ഇരുന്നത്.അൽപ്പമകലെ മാറി നിന്ന് ചടങ്ങുകൾ പൂട്ടാമിഴികളാൽ വിക്ഷിക്കുകയായിരുന്ന എന്റെ മുഖത്തേക്കു മാത്രം  ഇടയ്ക്ക് ഒരു തവണ  മുഖമുയർത്തി നോക്കി. അപ്പോൾ തമ്മിൽ കൊരുത്തുപോയ നോട്ടക്കൊളുത്തുകളെ ഇരുവരും അൽപ്പം വിഷമിച്ചാണ് മോചിപ്പിച്ചെടുത്തത്.                
 പൂത്തിരുവാതിര രാത്രിയിലാണ് പിന്നെയാ മുഖം ശരിക്കൊന്നു കണ്ടത്. ഒരേ ാസിൽ ഒന്നിച്ചിരുന്നാണ് പഠിച്ചിരുന്നതെങ്കിലും ലജ്ജ വന്ന് പ്രതിനിമിഷം  മാർഗതടസമുണ്ടാക്കിക്കൊണ്ടിരുന്നതിനാൽ ഒരു ദിവസവും നേരെ മുഖത്തു നോക്കാൻ ധൈര്യമുണ്ടായിട്ടില്ല. പ്രണയത്തിന്റെ പൊൻനിറമുതിർത്ത്  തെളിഞ്ഞു കത്തിയ നിലവിളക്കും  ഹൃദയത്തിലെ കരിങ്കൽക്കോട്ടകളിൽ അതീവ രഹസ്യമായി ഉറഞ്ഞു കിടന്ന രതിയുടെ നീലനിലാവും ചേർന്നൊരുക്കിയ തരളിതമായ പ്രകാശത്തിലാണ് ആ മുഖം അന്ന് കണ്ടത്. അതുവരെ ചാഞ്ഞും ചരിഞ്ഞും ഇടയ്ക്കെപ്പോഴൊക്കെയോ നേരെയും പിന്നെ ചിലപ്പോൾ നിഴലായും കണ്ട തോന്നലുകളൊക്കെയും ആ നിമിഷത്തിൽ അപ്പാടെ വിസ്മൃതമായി. അതുവരെ അനുഭവിച്ചിട്ടില്ലാത്ത നിഗൂഢമായൊരാനന്ദത്തോടെ നൂതനമായൊരനുഭവമായി ആ മുഖദർശനം. അപ്പോൾ അമ്മ പാടിത്തന്ന ‘പങ്കജാക്ഷൻ കടൽ വർണൻ’ എന്ന വരികൾ ഏറ്റുചൊല്ലി ചുവടു വയ്ക്കുകയായിരുന്നു ഞാനടക്കം 14 പെണ്ണുങ്ങൾ.
  
പിന്നിലേക്കു ചുഴറ്റിയെറിഞ്ഞ ഒാർമകൾ സമയത്തിന്റെ ഇരുട്ടു കട്ടിപിടിച്ചു കിടന്ന ഗ്ഗുഹയിലൂടെ ആദ്യം വേഗഗ്ത്തിലും പിന്നെ പതുക്കെയും കറങ്ങിച്ചുറ്റി പാഞ്ഞെത്തിയത് നാലാം ാസിലെ മരബഞ്ചിലേക്കാണ്. അതിനു പിന്നിലേക്കുള്ള സഞ്ചാരം അസാധ്യമാക്കിക്കൊണ്ട്  മറവിയുടെ വലിയൊരു കൻമതിൽ ഉയർന്നു നിന്നു. അന്നു വീട്ടിൽ ഒാർക്കിഡ് പുഷ്പങ്ങൾ ഉണ്ടായിത്തുടങ്ങിയിരുന്നില്ല. മോഹങ്ങളുടെ മഞ്ഞ ഇതളടുക്കുകൾ കുത്തിനിറച്ച  ബന്തിപ്പൂവായിരുന്നു സുലഭം. ഒരുദിവസം സ്കൂളിൽ പോയപ്പോൾ ആരും കാണാതെ വളരെ ശദ്ധ്രയോടെ പറിച്ചെടുത്ത ബന്തിപ്പൂ  ഇതൾ ചതയരുതേ എന്നു പ്രാർഥിച്ചുകൊണ്ട് നിക്കറിന്റെ പോക്കറ്റിൽ ഒളിപ്പിച്ചുവച്ചു. ആദ്യത്ത രണ്ടു പീരിയഡും വളരെ വിഷമിച്ചാണ് ഇരുന്നത്. മൂത്രമൊഴിക്കാനുള്ള ഇടവേളയ്ക്കു ബെല്ലടിച്ചപ്പോൾ മറ്റു കുട്ടികളെല്ലാം ശരം വിട്ട പോലെ വെളിയിലേക്കോടി. ഞാൻ മാത്രം തലവേദന അഭിനയിച്ച് ബഞ്ചിലിരുന്നു. സോവിയറ്റ് യൂണിയൻ മാസികയുടെ  മിനുക്കമുള്ള വർണക്കടലാസുകൊണ്ടു പൊതിഞ്ഞ ബുക്കുകളുടെ മീതേ ബന്തിപ്പൂ ഭദ്രമായി കൊണ്ടു വച്ച ശേഷം ഒന്നുമറിയാത്തതുപോലെ തിരികെ വന്നിരുന്നു. അടുത്ത മണിയടിക്ക് കുട്ടികൾ ാസിലേക്ക് ഇരച്ചെത്തിയപ്പോൾ ഏറുകണ്ണിട്ടു നോക്കി.
അരുന്ധതി   മുന്പിലെ പുസ്തകങ്ങളുടെ  മേലേ ഇരുന്ന പൂവെടുത്തു മണപ്പിക്കുന്നു. മണമില്ലെന്നു കണ്ടിട്ടോ എന്തോ കൂട്ടുകാരിയോടെന്തോ തമാശ പറയുന്നു. പിന്നെ അതു  ജനലിലൂടെ പുറത്തേക്കെറിയുന്നു. അങ്ങനെ എറിഞ്ഞു കളയാൻ അവൾക്ക് വേറൊന്നും ആലോചിക്കേണ്ടതില്ലായിരുന്നു. അവളുടെ ഇരിപ്പിടം ജനലിനോടു ചേർന്നായിരുന്നു. ആ ഏറു  തടയാനോ, ആ പൂവ് എന്റെ  ഹൃദയമാണേ എന്നു വിളിച്ചു പറയാനോ ഉള്ള കഴിവുകളൊന്നും  അന്നു ബുദ്ധിയിൽ വളർന്നു തുടങ്ങിയിരുന്നുമില്ല. ഒാർമയിലെ ആദ്യത്തെ നിരാശ.
പത്താം ാസിൽ പഠിക്കുന്പോൾ, ബസ് കയറി പോകേണ്ട ദൂരത്തിൽ ആദ്യമായൊരു കോഴ്സിനു ചേർന്നു. അമ്മയാണ് രണ്ടു പേരെയും നിർബന്ധിച്ച് അവിടെ  ചേർത്തത്. ദേശീയ പ്രതിഭാന്വേഷണ പരിക്ഷയ്ക്കുള്ള പരിശീലനം ആയിരുന്നു ലക്ഷ്യം. രണ്ടു പേരുടെയും  അധ്യാപിക എന്ന നിലയിൽ ആദ്യ ദിവസം അമ്മ തന്നെ പരിശീലനഹാളിൽ കൊണ്ടാക്കി. നാട്ടിൽ നിന്ന് ബസ് കയറിയാൽ മുക്കാൽ മണിക്കൂർ കൊണ്ടെത്തുന്ന ദൂരം. അന്നു മടങ്ങി വന്നപ്പോൾ അമ്മ പറഞ്ഞു.
‘‘നാളെ മുതൽ ദത്തൻ ഇവിടെ വന്ന് ഇവളെ കൂടെ വിളിച്ചു കൊണ്ടു പോണം.’’
പിറ്റേന്ന് അദ്ദേഹം  വന്നു മുറ്റത്തു നിന്നതേയുള്ളൂ. പുസ്തക സഞ്ചിയുമായി കൂടെ ചെല്ലുന്പോൾ പിന്നിൽ നിന്ന് അമ്മ വിളിച്ചു.
‘‘രണ്ടു പേരും ഒന്നു നിന്നേ.’’
എന്നിട്ട് അമ്മ  ഞങ്ങളുടെ അടുത്തേക്കു നടന്നു വന്നു.
‘‘പരസ്പരം ശദ്ധ്രിച്ചു വേണം രണ്ടു പേരും പോകാൻ.വഴിയിൽ വച്ച് സംസാരിക്കുകയൊന്നും ചെയ്യരുത്.ആരെങ്കിലും കണ്ടാൽ അതുമിതും പറയും. എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ഇവിടെ വന്നിട്ടാവാം. എപ്പോഴുമൊരു അകലം നല്ലതാണ്. മൂന്നടിയുടെയെങ്കിലും.’’
അനുസരണ രണ്ടു പേരുടെയും കൂടെപ്പിറപ്പായിരുന്നു. ബസിൽ കയറാനോ ബസിറങ്ങി പരിശീലന ഹാളിലെത്താനോ വൈകിട്ടു മടങ്ങാനോ  ഉള്ള നടത്തത്തിനിടയിലെപ്പോഴെങ്കിലുമോ  ാസിൽ വച്ചോ  ഒരു ദിവസവും പരസ്പരം ഒന്നും മിണ്ടിയില്ല.മുന്നിലും പിന്നിലുമായി മൂന്നടി അകലത്തിൽ നിശബ്ദം  നടന്നു. രണ്ടാഴ്ചക്കാലം. ഇഷ്ടം കൂട്ടിയതേയുള്ളൂ ആ മൌനം. സംസാരിക്കുന്നതിനേക്കാളും തീവ്രമായിരുന്നു അതിന്റെ പരസ്പരാകർഷണം. ഇടയ്ക്കെപ്പോഴെങ്കിലും നോട്ടം കൂട്ടിമുട്ടുന്പോൾ കണ്ണുകൾ കത്തി.ശരീരം വിറ കൊണ്ടു. തൊണ്ട വരണ്ടു. ശ്വാസം മുട്ടി കിതച്ചു. പ്രീഡിഗ്ന്രഗിയായപ്പോഴാണ് ഇരുവരും ാസ് മാറുന്നത്. അരുന്ധതി   നൂറു കിലോമീറ്ററകലെ വൻ നഗ്നഗരത്തിലേക്കു പോയി. അവിടത്തെ ബന്ധുവിന്റൊപ്പം താമസം.എന്റെ ഗ്ന്രഗാമീണ ജീവിത സാഹചര്യം അതിനനുവദിക്കായ്കയാൽ വീട്ടിൽ നിന്നു വളരെയകലെയല്ലാത്ത കോളജിൽ. അപ്പോഴേക്കും കൌമാരം യൌവനത്തിലേക്കു കോശവിഭജനം നടത്തുന്നതിന്റെ സമ്മർദ്ദം താങ്ങാനായില്ല.അങ്ങനെയൊരുനാൾ സർവ ശക്തിയും സംഭരിച്ച് ഒരു ഇൻലാൻഡിനുള്ളിൽ ഹൃദയം തുറന്നയച്ചു. തുറന്ന ഹൃദയം കൈപ്പറ്റിയത് ബന്ധുവായിപ്പോയി.അന്നു രാത്രി തന്നെ അരുന്ധതിയുടെ വീട്ടിലേക്ക് വിളിപ്പിക്കപ്പെട്ടു. ‘‘ബ്രദർലി അഫക്ഷൻ മതി’’യെന്ന് ഗ്ഗുരുമുഖത്തു നിന്ന് ഉപദേശം. ആ പെരുമഴയിൽ മൺകട്ടപോലെ പൊടിഞ്ഞുപോയി.

പിന്നെയൊരഞ്ചുവർഷം രണ്ടു പേരും കണ്ടില്ല. അല്ലെങ്കിൽ പരസ്പരം കാണാൻ ദ്വയം ഭയന്നു. ഹൃദയം പൊട്ടിത്തെറിച്ചു പോയേക്കുമെന്ന് ശങ്കിച്ചിട്ടോ അവഗ്ഗണന നേരിടേണ്ടി വരുമെന്ന് ആകുലപ്പെട്ടിട്ടോ? അതിനുശേഷമൊരു സന്ധ്യക്ക്  ഈ ആശമ്രത്തിൽ, എം.എസ്. സുബ്ബലക്ഷ്മിയുടെ സംഗ്നഗീത കച്ചേരിക്ക് അവിചാരിതമായി കണ്ടു മുട്ടിയപ്പോൾ,  വർഷങ്ങളുടെ അസാമീപ്യം മറന്ന് ഒരിക്കൽ കൂടി കണ്ണുകൾ രാഗ്ഗവിസ്താരം നടത്തി. പക്ഷേ തനിയാവർത്തനത്തിലേക്കു കടക്കാനായില്ല. ഒപ്പം അച്്’നും അമ്മയുമെല്ലാം ഉണ്ടായിരുന്നല്ലോ. മറ്റുള്ളവർക്കു  വെളിപ്പെടാതിരിക്കാനാവാം അദ്ദേഹം ഒരു തൂണിന്റെ മറവു പറ്റി പ്രകാശത്തിൽ നിന്നൊളിച്ചു.  എങ്കിലും അന്നത്തെ രാഗ്ഗവിസ്താരം പുതു ധൈര്യമേകി. പ്രായത്തിന്റെ ബലത്തിൽ അദ്ദേഹത്തിന്റേതായി ഒരു കത്ത്. അതിനു കൃത്യമായ മറുപടി. പിന്നെ മുടങ്ങാതെ തപാൽ ബന്ധം. ബന്ധനം.

അങ്ങനെയിരിക്കെ ഒരു നാൾ, സന്ധ്യയുടെ തിരുനെറ്റിയിൽ നിന്ന്  ചെന്പൊട്ടടർന്നു വീണതിനു പിന്നാലെ അഞ്ചേക്കർ കപ്പത്തോട്ടത്തിലെ തെങ്ങിൻചുവട്ടിൽ അവിചാരിതമായൊരു ദീർഘഭാഷണം. വീട്ടിലേക്കു കൂട്ടു  പോയതാണ്. തെങ്ങിൻചുവട്ടിൽ എത്തിയപ്പോഴാണ്  ആതപം ഇരച്ചുവന്ന് അരുന്ധതിയെ   വിത്രസ്തയാക്കിയത്. അവളിങ്ങനെയാണ് തുടങ്ങിയത്.

‘‘നിങ്ങൾ  എത്ര നല്ല ചെറുപ്പക്കാരൻ. ഞാനോ പിഴച്ചു പോയ ജന്മം.’’
‘‘എന്താ, എന്തു പറ്റി.. പിഴച്ചു എന്നൊക്കെ പറയാൻ.’’
‘‘എനിക്കൊരാൾ വഴിയിൽ വച്ച് പരസ്യമായി എഴുത്തു തന്നു.’’
‘‘അതിന് ഒരാൾ ഒരു കടലാസു തുണ്ടു  തന്നാലുടൻ പെണ്ണുങ്ങൾ പിഴയ്ക്കുമോ? ’’
‘‘പിന്നല്ലാതെ. മോശമായി ജീവിക്കുന്നവർക്കല്ലേ ആരെങ്കിലും എഴുത്തൊക്കെ കൊടുക്കൂ.’’
‘‘മണ്ടത്തരം. മറ്റൊരാൾ ചെയ്ത തെറ്റിന് (അതൊരു തെറ്റാണെങ്കിൽ) വെറുതെയെന്തിനു ദു:ഖിക്കണം?’’
‘‘പക്ഷേ ആളുകൾ അങ്ങനല്ലല്ലോ വിചാരിക്കുക.’’
‘‘ആരെന്തു വിചാരിച്ചാലെന്താ?’’
‘‘അയാൾ വീട്ടിലും വന്നു.’’
‘‘എന്നിട്ട്? ’’
‘‘ദുഷ്ടൻ ദുബായിൽ പോയിരിക്കുകയാണ്. നാട്ടിൽ തിരികെ വന്നാൽ  എത്ര കഷ്ടപ്പെട്ടായാലും എന്നെ കല്യാണം കഴിക്കുമെന്നാ  പറയുന്നത്. സമ്മതിച്ചില്ലെങ്കിൽ തട്ടിക്കൊണ്ടു പോകും പോലും.’’
ഇത്രയും പറഞ്ഞ് അവളങ്ങു പൊട്ടിക്കരഞ്ഞു. ഞാൻ വല്ലാത്ത ധർമസങ്കടത്തിലായി. കണ്ണീരു തുടയ്ക്കാനോ തോളിൽ തട്ടി ആശ്വസിപ്പിക്കാനോ ഒക്കെ തോന്നിയെങ്കിലും ഒന്നും ചെയ്തില്ല.അഥവാ അതിനുള്ള ധൈര്യമുണ്ടായില്ല. രണ്ടുപേർക്കുമിടയിലെ ദൂരം നില നിർത്തേണ്ടതുണ്ടായിരുന്നല്ലോ.  ഹൃദയങ്ങൾ അനാവൃതമായിപ്പോകാതെ സൂക്ഷിച്ചു. പറഞ്ഞതൊക്കെ മറ്റുള്ളവരുടെ കാര്യങ്ങൾ. മലർക്കെ തുറന്നതുകൊണ്ട് തിരസ്കരിക്കപ്പെട്ടാലോ എന്ന വേവലാതി.
കത്തെഴുതിയും വല്ലപ്പോഴുമൊക്കെ കണ്ടും അഞ്ചു വർഷം കൂടി. എനിക്കറിയാം എന്നെ ഇഷ്ടമാണെന്ന്. പക്ഷേ ഞാനെങ്ങനെ വിശ്വസിക്കും. ഇങ്ങോട്ടു പറയാതെ. ഇനി അന്ന് അമ്മ ആവശ്യപ്പെട്ടതു പോലെ സഹോദരഭാവമാണെങ്കിലോ? ചോദിച്ചു നാണം കെടാൻ വയ്യ.

എനിക്കാഗ്ന്രഗഹമുണ്ട് കൈവെള്ളയിലെങ്കിലും ഒന്നു ചുംബിക്കാൻ. എന്റെ നെഞ്ചു തുടിക്കുന്നുണ്ട്, ഒന്നു വാരിപ്പുണരാൻ. ഏറെ നേരം ചേർത്തു നിർത്തി കൈകൊണ്ട് പൊതിഞ്ഞു പിടിക്കാൻ. പക്ഷേ ഞാനൊരു ആഭാസനാണെന്നു ധരിച്ചാലോ? വേണ്ട.

ഒരു നിമിഷമെങ്കിലൊരു നിമിഷം. ഒരാലിംഗ്നഗനത്തിൽ ചെന്നു വീഴാൻ, നെഞ്ചിലൊന്നു മുഖം മുട്ടിക്കാൻ, മുടികളിലൂടെ വിരലോടിക്കാൻ.കവിളിലെ മാർദ്ദവത്തിലൂടെയും മീശരോമങ്ങളുടെ പരുപരുപ്പിലൂടെയും നാസിക നടത്താൻ. പക്ഷേ ഞാനൊരു കുലടയെന്നു നിനച്ചാലോ?

ഞാൻ  മാർക്ക് കൂടുതൽ വാങ്ങിയപ്പോഴെങ്ങാനും വിഷമം തോന്നിയിട്ടുണ്ടാവുമോ?

ഒാ, എനിക്കു സന്തോഷമേ തോന്നിയിട്ടുള്ളൂ. അന്ന് സ്പെർമാതീക്ക എന്താണെന്ന സുവോളജി ടീച്ചറുടെ ചോദ്യത്തിന് ഉത്തരമറിയാതെ നിന്നു തപ്പിയപ്പോൾ ഞാനൊരു കടലാസിൽ കുറിച്ച് അടുത്തിരുന്ന ലില്ലിക്കുട്ടിയുടെ കയ്യിൽ കൊടുത്തതാണ്. കേട്ടെഴുത്തു കാണിച്ചുകൊടുക്കാത്തതിന് എന്നോടു പിണങ്ങിയിരുന്ന അവളതു ൌസിനുള്ളിൽ താഴ്ത്തി. പിന്നീട് ടീച്ചർ പച്ചപ്പു മാറാത്ത ചൂരൽ കൊണ്ട് കൈവെള്ളയിൽ അടിക്കുന്പോൾ എന്റെ കണ്ണുകൾ നിറഞ്ഞതു കണ്ടാരുന്നോ?

പിന്നേ, അതു കൊണ്ടല്ലേ, ഒൻപതു ബിയിൽ മൂന്നു തവണ തോറ്റു പഠിച്ച കമലാസനൻ പിറ്റേദിവസം പിന്നിൽ കൂടി വന്നു പാവാട പിടിച്ചു പൊക്കിയതിന്  ഞാനവനെ പിടിച്ചു തള്ളിയിട്ട് നെഞ്ചത്തു നല്ല ഇടി കൊടുത്തത്.

അതിന് കമലാസനൻ അമ്മയോടു പോയി പരാതി പറഞ്ഞതും അമ്മയുടെ  കയ്യിൽ നിന്ന് ചൂരലരിഷ്ടം കിട്ടിയതുമൊക്കെ എനിക്കോർമയുണ്ട്.

ദൈവമേ ഈ സംഘർഷം എനിക്കു സഹിക്കാനാവുന്നില്ല.അല്ലെങ്കിൽ വേണ്ട.ജീവനുള്ള കാലത്തോളം ഇങ്ങനെ സ്വപ്്നങ്ങളിൽ ഒരുമിച്ചു ജീവിക്കാം.

 പറയേണ്ടയാൾ ആദ്യം പറയട്ടെ. ഇല്ലെങ്കിൽ ആ ഒാർമകളെ പരിണയിച്ച് മതിവരുവോളം  ജീവിക്കാം.

നമ്മുടെ സങ്കൽപ്പം പോലെയല്ലല്ലോ ജീവിതം എന്ന് ആർക്കും ആശ്വസിപ്പിക്കാൻ അവസരം കിട്ടിയില്ല. കാരണം ആരോടും ഒന്നും പറഞ്ഞിരുന്നില്ല.അച്്’ൻ വല്ലാതെ നിർബന്ധിച്ചപ്പോൾ എങ്കിൽ ആലോചിച്ചോളൂ എന്നു പറഞ്ഞു.
 പെൺകുട്ടിക്കു ജോലി വേണം  എന്നൊരു വ്യവസ്ഥ മാത്രം വച്ചു.

അമ്മ നിർബന്ധിച്ചപ്പോൾ  പറഞ്ഞു.അമ്മയുടെ ഇഷ്ടം പോലെ. ആ കോപം ഏൽക്കാനുള്ള ശക്തിയില്ലാതിരുന്നതിനാൽ ഉള്ളിലെ മോഹം അവിടെത്തന്നെ നിലവറനിധിയായി.

ഭാര്യ.മക്കൾ. യാന്ത്രിക ജീവിതം. അഡ്ജസ്റ്റ്മെന്റുകൾ. ഇക്കാലമെല്ലാം സ്വപ്നത്തിൽ ഒപ്പമുണ്ടായിരുന്നു. പച്ച ൌസും പച്ചക്കരയുള്ള സെറ്റുമുടുത്ത് എന്റെ കട്ടിലിൽ, എന്നെ പറ്റിച്ചേർന്ന്.പക്ഷേ പ്രായോഗ്ഗികതയുടെ ശാഠ്യത്താൽ നേർക്കാഴ്ചയ്ക്കുള്ള അവസരങ്ങളെല്ലാം മന: പൂർവം ഒഴിവാക്കി.  
         
ഭർത്താവ്, മക്കൾ. യാന്ത്രിക ജീവിതം. അഡ്ജസ്റ്റ്മെന്റുകൾ. ഇക്കാലങ്ങളിലൊന്നും പരസ്പരം കാണാൻ കഴിഞ്ഞിട്ടില്ല. ദിനം പ്രതിയെന്നോണം അഭിലാഷം തിക്കുമുട്ടുകയും ഹൃദയത്തിലെ ചോരപ്പുഴയിൽ നിന്ന് പ്രതിനിമിഷം ആ മുഖം ഉദയരവിയുടെ പ്രഭയോടെ ഉയരുകയും ചെയ്തിട്ടും.

അന്പത്തിയെട്ടു വയസിന്റെ  മധുരം നുകർന്നു കൊണ്ടിരിക്കുന്പോഴാണ്  ഭാര്യ കുഴഞ്ഞുവീണു മരിച്ചത്. സ്ഥിരം രോഗ്ഗിയായിരുന്നു. ഒരു രോഗഗ്നം ചികിൽസിച്ചു ഭേദപ്പെടുത്തുന്പോൾ അടുത്തത്. അവസാനം പിടികൂടിയ ഹൃദ്രോഗഗ്ത്തിനുള്ള മരുന്നുകളാവട്ടെ, അവൾ മുടക്കിയിരുന്നുപോലും. പിന്നീടാണ് അറിഞ്ഞത്. മൂത്തമകൾ ഒാസ്ട്രേലിയയിൽ. സായിപ്പിന്റെ മക്കളെ പ്രസവിച്ചു കൂട്ടി കുട്ടിമദാമ്മയായി. മകൻ ചെന്നുപെട്ട പ്രണയക്കുരുക്കിൽ മതം മാറി. ‘സാത്താനേ ഒഴിഞ്ഞു പോ’ എന്ന് ശിരസിനെ ഉഴിഞ്ഞുകൊണ്ട് വൈദികൻ മൂന്നുവട്ടം ആവർത്തിച്ചു പറഞ്ഞപ്പോൾ അവൻ മുറിച്ചെറിഞ്ഞത് സ്വത്വത്തിൽ ലീനമായിക്കിടക്കുന്ന പൈതൃകവും പാരന്പര്യത്തിന്റെ കണ്ണികളുമൊക്കെക്കൂടിയാണ്.

ഭർത്താവിന് കരൾ രോഗ്ഗമായിരുന്നു. വർഷത്തിലൊരിക്കൽ രണ്ടാഴ്ച നീളുന്ന ദാന്പത്യമൊഴിച്ചാൽ ജീവിതം അടിമുടി ഒറ്റപ്പെടലിന്റേതായിപ്പോയി. തണുപ്പു രാജ്യത്ത് ഭർത്താവിന് ആൽക്കഹോളിന്റെ കൂട്ടുണ്ടായിരുന്നു. എനിക്ക് കൂട്ടാവേണ്ട മക്കൾ മിടുമിടുക്കരായതിനാൽ ജോലി കിട്ടിപ്പോയത്  അമേരിക്കയിൽ. അവരവിടെ പൌരത്വമെടുത്ത് കൂടി. അവിടേക്കു ചെല്ലാൻ നിർബന്ധിക്കുന്നു. പക്ഷേ ഈ വയസുകാലത്ത് ജനിച്ച മണ്ണു വിട്ട്. വയ്യ.

യഥാർഥത്തിൽ എന്റെയുള്ളിൽ സ്്നേഹമുണ്ടായിരുന്നോ? സ്വന്തമാക്കാനും അനുഭവിക്കാനുമുള്ള ആഗ്രഗ്ഹം മാത്രമല്ലേയുണ്ടായിരുന്നുള്ളൂ. കാമമല്ലേ കനംവച്ചു നിന്നത്. പ്രണയം എന്നൊക്കെ പറയുന്നത് വെറും കള്ളമല്ലേ?
പറിച്ചെറിയാനാവാത്ത ഇഷ്ടമുണ്ടായിരുന്നെങ്കിൽ ചെറിയ തടസം ഉണ്ടായപ്പോഴേ മൂടും തട്ടി പോകുമായിരുന്നോ?

സ്നേഹം എന്നൊക്കെ തോന്നിയത് കാനൽജലം പോലൊരു  ഭ്രമം മാത്രമായിരുന്നില്ലേ? അല്ലെങ്കിൽ ശുദ്ധമായ പ്രണയം എന്നൊന്ന് ഉള്ളതു തന്നെയാണോ? ദാന്പത്യമെന്ന ഒത്തുതീർപ്പു നാടകത്തിലെ ഒരു രംഗ്ഗത്തിലെങ്കിലും പ്രണയം അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല.  ഒരാണും ഒരു പെണ്ണും ചേർന്നുണ്ടാക്കുന്ന, ഒരു പാടുപേർ സഫലമെന്നു വാഴ്ത്തുന്ന ഒരു പരസ്പര ധാരണയിലൊരിക്കലെങ്കിലും തൊലിപ്പുറത്തുപോലും തൊടാതെ പോകുന്നൊരു മായിക മാരുതനാണോ അത്. ആവോ, ആർക്കറിയാം.

പോട്ടേ, നിഷേധചിന്ത കൊണ്ട് എന്തു പ്രയോജനം? അഹംബോധത്തെ തൃപ്തിപ്പെടുത്താനാണ് ഈവക ന്യായങ്ങളൊക്കെ എന്നാർക്കാണറിയാത്തത്. ഇന്നിങ്ങനെ കണ്ടു മുട്ടിയത് നഷ്ടപ്പെട്ടൊരു ജീവിതം തിരിച്ചെടുക്കാനാവുമോ? ദൈവം എല്ലാക്കാലത്തും യഥാർഥസ്നേഹത്തെ പിരിച്ചു നിർത്തുമോ? വാതിൽ തഴുതിട്ടിട്ടില്ലെന്നു തോന്നുന്നു. ചെന്നു ചോദിച്ചാലോ?

അല്ലെങ്കിൽ, പ്രണയത്തെ അറിയാനുള്ള ഒരു അന്വേഷണമാക്കിയാലോ ശിഷ്ടജീവിതം. ആ നോട്ടത്തിൽ ഞാൻ കേട്ടതാണ് അതിനുള്ള ക്ഷണം. ആ നെഞ്ചിൽ തല ചായ്ച്ച്. ആ സുരക്ഷിതത്വത്തിൽ സന്തോഷിച്ച് ? എന്തായാലും ചോദിക്കുക തന്നെ.

രണ്ടു പേരും അവരവരുടെ മുറികളിലെ കട്ടിലുകളിൽ നിന്ന് എഴുന്നേറ്റത് ഏതാണ്ട് ഒരേ സമയത്താണ്. ഇരുവരും കതകിനടുത്തേക്കു നടന്നു വന്നതും ഒരേ ചുവടുവേഗ്നഗത്തിലാണ്. ഒരു വശത്തു നിന്നു തുറക്കുന്പോൾ മറ്റേ വശത്ത് തുറക്കാൻ തയാറായി ആൾ വാതിലിൽ പിടിച്ചുനിൽക്കുന്നു. തമ്മിൽ കണ്ടതോടെ വീണ്ടും പരിഭ്രമമായി രണ്ടു പേർക്കും. കുറെനേരം പരസ്പരം നോക്കിക്കൊണ്ടു നിന്നു, കണ്ണുകൾ ചിമ്മാതെ. പിന്നെ ഒരേ നിമിഷത്തിൽ നോട്ടങ്ങളെ പിൻവലിച്ച് ഭൂമിയെ അളന്നു. ഇടയ്ക്കുള്ള ദൂരം മൂന്നടിയുണ്ടെന്ന് ഉറപ്പാക്കി. സംസാരിച്ചു തുടങ്ങേണ്ടത്  ആരെന്ന ശങ്ക അധികം നീണ്ടില്ല. ദത്തൻ തന്നെ വിക്കി വിക്കി തുടങ്ങി.
‘‘അതു പിന്നെ...’’
‘‘ഞാനും.. ’’
‘‘എങ്ങനെയാ അത്..’’
‘‘എനിക്കും എന്തോ.. ’’
ആദ്യത്തെ പരിഭ്രമങ്ങൾ മാറിയതോടെ ഇരുവരും മുഖത്തോടുമുഖം നോക്കി. കണ്ണിൽ കണ്ണിൽ നോക്കി. പരസ്പരം സ്്പർശിക്കാതെ, എന്നാൽ തീവ്രമായ പ്രണയത്തോടെ. പതിമൂന്നാം വയസിൽ തോന്നിയ അതേ തീവ്രതയോടെയും അഭിനിവേശത്തോടെയും അവർക്കിടയിൽ അനുരാഗഗ്നം പതഞ്ഞുപൊങ്ങി. വിക്ക് മാറിയ ശേഷമുള്ള ആദ്യചോദ്യം അരുന്ധതിയുടേതായിരുന്നു.

‘‘എന്നെ എങ്ങനെ മനസിലായി?’’
‘‘എങ്ങനെ മനസിലാവാതിരിക്കും മനസിലെ കാൻവാസിൽ എണ്ണച്ചായത്തിൽ തന്നെയല്ലേ വരച്ചിട്ടിരിക്കുന്നത് ആ രൂപം. പ്രായത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളോടെ ഇടയ്്ക്കിടയ്ക്ക് ചിത്രം മാറ്റിവരയ്ക്കുന്നുമുണ്ടായിരുന്നു.അതു പോട്ടെ, എന്നെ എങ്ങനെ തിരിച്ചറിഞ്ഞു? ’’
‘‘എന്നും എന്റെ ഇഷ്്ടവും ബഹുമാനവുമൊക്കെ എവിടെയാണോ അർച്ചന ചെയ്്തു കൊണ്ടിരുന്നത്് ആ വിഗ്ന്രഗഹം നേരെ മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ എങ്ങനെ തിരിച്ചറിയാതിരിക്കും? ’’
‘‘ഇത്രയേറെ ഇഷ്ടമുണ്ടായിരുന്നെങ്കിൽ ഒരിക്കലെങ്കിലും പറയരുതായിരുന്നോ?’’
‘‘പറയാതറിയാനുള്ള കഴിവുണ്ടായിരിക്കും എന്നു ഞാൻ കരുതി.’’
‘‘പക്ഷേ,  ഗ്നഗുരുനാഥ കാലിൽ കെട്ടിയിട്ട ചങ്ങല പൊട്ടിക്കാൻ  ധൈര്യമില്ലാതെ പോയി.’’
‘‘എനിക്കു കഴിയുന്നേടത്തോളം കാലം വിവാഹം വേണ്ടെന്നു പറഞ്ഞു നിന്നത്് ഒരു വാക്ക്് ഈ മുഖത്തു നിന്നുവരുമെന്നു പ്രതീക്ഷിച്ചാണ്്.’’
‘‘ഒരിക്കൽ കൂടി അപമാനിതനാകാൻ  എന്റെ ആത്മാഭിമാനം അനുവദിച്ചില്ല.’’
‘‘എന്റെ വിവാഹം നീണ്ടു നീണ്ടു പോയപ്പോൾ അമ്മ അച്്’നോട്് ഒരു ദിവസം സ്വകാര്യം പറയുന്നുണ്ടായിരുന്നു. ദത്തന്് ഇപ്പോഴും പഴയ ഇഷ്്ടം ഉണ്ടെങ്കിൽ നമുക്കൊന്ന്് ആലോചിച്ചാലോ എന്ന്്.അച്്’ൻ മൂളിയത്് സമ്മതഭാവത്തിൽ തന്നെയാണ്്.’’
‘‘എന്നിട്ട്് എന്തുകൊണ്ട്് ഒരു സൂചന തന്നില്ല.’’
‘‘വലിയ ആളൊക്കെയായപ്പോൾ പഴയ ഇഷ്്ടം അതു പോലെയുണ്ടാവുമോ എന്നു ഭയന്നു. മാത്രമല്ല, കത്തുകളൊക്കെയും തികച്ചും ഔപചാരികമായിരുന്നല്ലോ.ഒരിക്കൽ വിദൂരമായിട്ടാണെങ്കിലും  ചില സൂചനകൾ ഞാൻ കുറിച്ചുവിട്ടപ്പോഴാവട്ടെ അതു പരാമർശിക്കാതെയാണ്് മറുപടി എഴുതിയതും.’’
‘‘പോട്ടെ, ഇനി ഇപ്പോൾ ആരുടെയും അനുവാദം ചോദിക്കണ്ടല്ലോ .. പേടിക്കുകയും വേണ്ട.  അതോ മക്കളോട്്.. ’’
‘‘എന്തു മക്കൾ.അവരൊക്കെ വലിയൊരു ബാധ്യത ഒഴിയുന്നതിന്റെ സന്തോഷത്തിലാവും.  നമ്മളെ പറ്റി ഉൽക്കണ്്ഠയുള്ള വേറെയാരും ഈ ഭൂമുഖത്തുണ്ടാവില്ല.’’
‘‘അതെ നമുക്കു പരസ്്പരം ഊന്നുവടികളായാലോ?’’
രണ്ടു പേർക്കും ഒരേപോലെ തോന്നി, ജീവിതത്തിലെ ശൂന്യത ഇല്ലാതാക്കാൻ പരസ്്പരം സാന്ത്വനമായാലോ എന്ന്്. അവർ ഒരേ സമയത്തു വിചാരിക്കുന്നു, ഇരുകൈകളും ഇരുതോളുകളിലായി എടുത്തു വച്ചാലോ എന്ന്്.  പക്ഷേ മൂന്നടി അകലത്തിൽ ഉറപ്പിച്ചു നിർത്തിയ നിലകളിൽ നിന്ന്് ഇരുവരും ചലിച്ചില്ല.ആരെയും ഭയക്കാനില്ലാതെ, ഒന്നും ഒളിക്കാനില്ലാതെ ഇരുവരും പ്രണയത്തിന്റെ എല്ലാ സൌരഭ്യത്തോടെയും,  പ്രായം അടിച്ചേൽപ്പിച്ച എല്ലാ പക്വതയോടെയും സംസാരിച്ചു കൊണ്ടു നിന്നു. എത്ര നേരം  ആ നിൽപ്പ്് നിന്നിട്ടുണ്ടാവുമെന്ന്് രണ്ടു പേർക്കും മനസിലായില്ല.  വാതത്തിന്റെ അസ്്കിത അയാളെയും കഫത്തിന്റെ അസ്്കിത അവരെയും സ്്ഥിരമായി അലട്ടാറുള്ളതാണെങ്കിലും ഇന്ന്് അവയൊന്നും  തീരെ ശല്യപ്പെടുത്തിയില്ല. രണ്ടു രണ്ടര  മണിക്കൂറെങ്കിലും അങ്ങനെ സംസാരിച്ചു നിന്നിട്ടുണ്ടാവും. അവസാനം അയാൾ പറഞ്ഞു.
‘‘ഏതു കടുത്ത ദു:ഖത്തിനിടയിലും  ആശ്വസിക്കാനുണ്ടായിരുന്നത്് നമ്മുടെ വിശുദ്ധമായ പ്രണയത്തിന്റെ ഒാർമകളാണ്്.  ഒന്നിച്ചു  ജീവിക്കാൻ തുടങ്ങുന്നതോടെ ആ ഒാർമകളും കൂടിയാണ്് ഇല്ലാതാവുക.’’
‘‘എന്റെ ഭയവും അതു തന്നെ. നമുക്കൊരു കാര്യം ചെയ്്താലോ? ഗ്നഗുരുജിയുടെ ഉപദേശം ചോദിക്കാം.’’
പകലിന്റെ ആലോചനാഭാരവും സന്ധ്യയുടെ ആശയക്കുഴപ്പവും കനംവയ്്പിച്ച ഉടലുകളുംപേറി ഇരുവരും നിലാവുവീണു കിടന്ന ആശമ്ര മുറ്റത്തെ പഞ്ചാരമണലിനെ മർദിച്ചു മുന്നേറി. ഗ്നഗുരുവിന്റെ ധ്യാനപ്പുരയിൽ ദീപം അണഞ്ഞിരുന്നില്ല.  ഏറെനേരമായി കാത്തിരിക്കുന്നതുപോല  ആചാര്യൻ പറഞ്ഞു.
‘‘എനിക്കറിയാമായിരുന്നു, ഇങ്ങനെയൊക്കെത്തന്നെ സംഭവിക്കുമെന്ന്്.’’
വിസ്്മയത്തിൽ മുട്ടുകുത്തിപ്പോയ ചിന്താഭാരങ്ങളോട്് ഗ്നഗുരു  ശാന്തമായി സംവദിച്ചു.
‘‘സന്യാസം ഒരിക്കലും പലായനമല്ല. ഉള്ളിലേക്കുള്ള  നിരന്തരവും നിസ്്തന്ദ്രവുമായ അന്വേഷണയാത്രയാണത്്. ഈ ആശമ്ര വളപ്പിനു പുറത്തുപോയാലും നിങ്ങൾ ചെയ്യാൻ പോകുന്നത്് വിരാമമില്ലാത്ത  ആത്മാന്വേഷണം തന്നെയാവും. അതിനു പക്ഷേ നിരന്തരമായ വിളംബങ്ങളുമുണ്ടായിക്കൊണ്ടിരിക്കും. സ്വസ്്ഥത ചിത്രപതംഗ്നഗത്തെപ്പോലെ പിടിതരാതങ്ങനെ ചുറ്റിപ്പറന്നു കളിപ്പിക്കും. വെറും ലൌകികത്തിനും വളരെ ഉയരത്തിലാണ്് നിങ്ങൾക്കിടയിലെ പരസ്്പരാകർഷണം.അതൊരു സൌഭാഗ്നഗ്യമാണ്്.ഒപ്പമുള്ളവരെ നിർവ്യാജമായി സ്്നേഹിക്കാൻ കഴിയുന്നവർക്കു മാത്രമേ സമസ്്ത ജീവരാശിക്കും മേലേക്ക്് ആ സ്്നേഹത്തെ പടർത്താനും  കഴിയൂ. ഇനി നിങ്ങളുടെ തീരുമാനം. സന്യാസം ആരിലും അടിച്ചേൽപ്പിക്കാൻ പാടില്ല. ലൌകികവും. ’’
പിറ്റേന്നു കാലത്ത്് അഞ്ചു മണിക്ക്് ആശമ്രത്തിലെ മണികൾ പതിവില്ലാതെ മുഴങ്ങി. ആയിരം ചന്ദനത്തിരികൾ ഒരുമിച്ചു കത്തുന്ന സുഗ്ഗന്ധം  അന്തരീക്ഷത്തിൽ വ്യാപിക്കവേ,  ‘ദീക്ഷാ സ്വീകരണത്തിന്റെ ശേഷഭാഗഗ്ങ്ങൾ ഇന്നു പൂർത്തിയാക്കുമെന്ന്് ഗ്നഗുരുജിയുടെ സ്വരത്തിൽ ഉച്ചഭാഷിണിയിലൂടെ അറിയിപ്പുയർന്നു. ഏറെ വൈകാതെ ഭജനപ്പുരയിലെ വിശാലമായ ഹാളിൽ മുണ്ഡനം ചെയ്യപ്പെട്ട പതിനഞ്ചു ശിരസുകൾ ആചാര്യമുഖത്തെ നമിച്ച്് വിനയാന്വിതരായി. അവർക്കു മുന്നിൽ ഇരിപ്പിടമായി വിരിച്ചിട്ടിരുന്ന വ്യാഘ്രകവചങ്ങളിൽ സനാതനജ്ഞാനത്തിന്റെ ആർഷരേഖകൾ തിണർത്തു കിടന്നു.

Friday 28 March 2014

BHAYANKARAMUDI NOVEL RELEASE_____________PHOTO GALLERY

Sri.K.Ravikumar, Presint of Ernakulam Press Club delivering the presidential address
Poet Sri K.K. Remakanthan, Story writer Abin Joseph,Critic Sri. K.B. Selvamani, Poet Sri Inchakkad Balachandran,Ravivarma Thampuran, Story writers Sri. G. Nidheesh, Sri Satheesh and the reader of all these writers Sri Gireesh Mohan after the book release function


Novelist Sri Benyamin releasing the book by handing over to Sri Idakkulangara Gopan

Sri Ajith k.  Sreedhar speaks

Sri Idakkulangara Gopan speaks

Dr. R. Bhadran 

The very special witnesses

Sri. G. Nidheesh

Sri Ravivarma Thampuran


Dr. Munjinadu Padmakumar

Sri Babu Peter

Sri Benyamin

The book cover


Saturday 15 March 2014

ഭയങ്കരാമുടി കവർ അനുഭവം

16 മാർച് 2014. ഇന്നു വളരെ സന്തോഷം ഉള്ള ദിവസമാണ്.എന്റെ ആദ്യ നോവൽ ഭയങ്കരാമുടി അ ച്ചടിച്ച‘ു കയ്യിൽ കിട്ടിയ ശേഷമുള്ള ആദ്യ പ്രഭാതം. ആദ്യ രവിവാരം. ഒരു വർഷം മുന്പ് തുടങ്ങിയ ഉദ്യമത്തിന്റെ സാഫല്യസന്തുഷ്്ടി. നോവലെഴുതാൻ കഴിയുമെന്ന വിശ്വാസം എനിക്കില്ലായിരുന്നു. അതിനു പ്രധാന കാരണം ഒന്നു മാത്രം. കഥയെഴുതുന്നതിലും അധ്വാനവുൂം സമയവും ആവശ്യമുള്ള ജോലിയാണ്് നോവലെഴുത്ത്്. പത്രപ്രവർത്തനത്തിലെ ഇപ്പോഴത്തെ തിരക്കുകൾ മൂലം ഇവ രണ്ടും എനിക്കു പ്രാപ്യമാകുമോ എന്ന സംശയം.
എങ്കിലും എന്റെ മൂന്നു സമാഹാരവും മുപ്പതോളം കഥകളും കൃത്യമായി പിന്തുടർന്നു വന്ന  ചിലരുടെ സ്നേഹനിർബന്ധങ്ങളും പ്രോൽസാഹനങ്ങളും നോവലെഴുത്തു തുടങ്ങാൻ  പ്രേരണയാവുകയായിരുന്നു.അത് 2013 മാർച് അവസാനം. ഇന്നു 16 മാർച് 2014. അധ്വാനത്തിന്റെ  ഒരു വർഷം!!
കവർ വരച രാജേഷ് ചാലോടിന്റെ ഒരു കുറിപ്.

പുസ്തകത്തിന്റെ ടൈറ്റിലും ചില സൂചനകളുംകൊണ്ട് കവര്‍ ചെയ്യുന്നത് ആദ്യമായിട്ടല്ല. എങ്കിലും മനസ്സില്‍ രൂപപ്പെട്ട മുറയ്ക്ക് ഒരു കവര്‍ ചെയ്തു തീര്‍ത്തപ്പോള്‍ രവിവര്‍മ്മത്തമ്പുരാന്‍ സര്‍ ഫോണില്‍ വിളിച്ചു. നോവല്‍ വായിക്കാതെ അതിലെ കഥാപാത്രമായ ചിലന്തിയെ കവറില്‍ ചിത്രീകരിച്ചതില്‍ അത്ഭുതപ്പെട്ടിട്ടായിരുന്നു അദ്ദേഹം വിളിച്ചത്. എന്റെ തോന്നലുകളും എഴുത്തുകാരന്റെ മനസ്സും ഒരുപോലെയാകുന്നത് ചില ഭാഗ്യനിമിഷങ്ങളിലാണെന്ന് ഞാന്‍ കരുതുന്നു. ഫോണിലൂടെയുള്ള ചില നന്ദിവാക്കുകള്‍ക്ക് സന്തോഷ ചിഹ്നങ്ങള്‍ക്ക് ഈ പുസ്തക കവര്‍ സമര്‍പ്പിക്കുന്നു.




Wednesday 26 February 2014

ഫേസ്ബുക്ക്‌

രമൊഴിയുടെ അന്നത്തെ പോസ്റ്റ്‌ ഇങ്ങനെയായിരുന്നു.


'തനിയെ
ഒരു മുഴുവൻ പകലും
നീന്തിക്കടന്നെൻ
ചാരുപടിമേൽ ഇളവേൽക്കുന്നു
നിലാവിന്റെ
പിടയരയന്നങ്ങൾ
ദൂരെ...
പ്രകാശവർഷങ്ങൾക്കപ്പുറം നിന്നു
നീ പാടുന്നു,
മഴപെയ്യുന്ന കടൽപോലെ.
ഇതാ...
എന്റെ കണംകാലിൽ
പോയ മഴക്കാലത്തിൻ
നൂപുരനാദാമൃതം
വസന്തസീമകളിൽ നിന്നു
നിന്നെ തൊട്ടെത്തിയ
ഒരു ചെറുകാറ്റ്‌
എന്റെ മുടിച്ചുരുളുകളിൽ
കിതപ്പാറ്റുന്നു.
ദൂരെ അപരിചിതമായ്‌
നീ ചിരിക്കുന്നു
മഴനൂലിൽ ചിറകുടക്കിയ
വെയിൽശലഭങ്ങൾ പോൽ
പ്രിയനേ ...
പ്രണയത്തിന്റെ പുനർജ്ജനി നൂഴുന്ന
രാവെളുപ്പുകൾ.
നോക്കൂ ....
നോവിന്റെ മഴപ്പായലിൽ
തിമിർക്കുന്ന
എന്റെ പ്രണയത്തിന്റെ
പച്ചക്കുതിരകൾ.'

ലൈക്കുകൾ ചറപറാന്നാണ്‌ പറന്നുവന്നത്‌. പോസ്റ്റ്‌ ഇട്ട്‌ പത്തു മിനിട്ടിനകം ലൈക്കുകളുടെ എണ്ണം 75 കടന്നു. കമന്റുകളും വെള്ളച്ചാട്ടം പോലെ പതിച്ചുകൊണ്ടിരുന്നു.

'വരമൊഴി യൂ ആർ ഗ്രേറ്റ്‌'.

'കൺഗ്രാറ്റ്സ്‌.'

'ഓ ഡിയർ, ഐ ലവ്‌ യൂ'.

'സുന്ദരി എനിക്ക്‌ നിന്നെയൊന്നുമ്മ വെയ്ക്കണം.'

'ഭാവനയുടെയും ഭാഷയുടെയും ലോകത്തെ കൊച്ചുറാണിക്ക്‌ തൊപ്പിയൂരി സലാം'.

'മലയാളത്തിന്‌ അഭിമാനിക്കാം. ഒരു നക്ഷത്രം ഉദിക്കുകയാണ്‌'.

ഇങ്ങനെ പോയി കമന്റുകൾ. കേളികൊട്ട്‌ ഗ്രൂപ്പിന്റെ അഡ്മിൻ ജി.നിധീഷ്‌ പെട്ടെന്ന് സുഹൃത്തും കവിയുമായ ഇടക്കുളങ്ങര ഗോപനെ മൊബൈലിലൂടൊന്ന് ചൊറിഞ്ഞു.

"ഗോപൻസാറേ, വണ്ടർഫുൾ. വരമൊഴിയുടെ ഇന്നത്തെ പോസ്റ്റ്‌ അത്യുഗ്രൻ. സാറൊക്കെ ഇനി എഴുത്ത്‌ നിർത്തുവാ നല്ലത്‌."

"ഓ അത്രയ്ക്കൊക്കെ കാണുമോ? എന്തായാലും ഞാൻ നോക്കട്ടെ."

ഗോപൻ ഓഫീസ്‌ പണിയുടെ തിരക്കിൽ നിന്നും മൊബൈലിലേക്ക്‌ എടുത്തൊരു ചാട്ടം വെച്ചുകൊടുത്തു. നേരേ ചെന്നുവീണത്‌ ഫേസ്ബുക്കിലെ പച്ചപ്പേറിയൊരു താഴ്‌വരയിൽ. അപ്പോഴേക്കും അടുത്ത കുറിമാനം ഇങ്ങനെ വീണുകഴിഞ്ഞിരുന്നു.

 
'അതിരാവിലെ തന്നെ, എന്നുവെച്ചാൽ ഒരാറാറരയ്ക്ക്‌ ഉണർന്നെഴുന്നേറ്റു. മുഖം കഴുകി, പല്ലുതേപ്പും കുളിതേവാരങ്ങളുമൊക്കെക്കഴിഞ്ഞു നിലക്കണ്ണാടിയുടെ മുമ്പിൽ ചെന്നുനിന്നു മുടി ചീകി. കറുകറുത്തു തഴച്ചു തിങ്ങിയ കൂന്തളം മുട്ടുമറച്ചും നിലത്തുകിടന്നിഴയുകയായിരുന്നു. ഇടതുകവിളിലെ മറുകിനു ഇന്നു കൂടുതൽ ഭംഗിയുണ്ടല്ലോ എന്നെനിക്ക്‌ വെറുതെ തോന്നി. വലതുകവിളിലെ നുണക്കുഴി എന്നെ നോക്കി നാണിച്ചു. പവിഴനിറത്തിലുള്ള ചുരിദാർ ആണ്‌ ഇട്ടിരിക്കുന്നത്‌. ഇത്‌ അച്ഛൻ ജൂണിൽ അവധിക്കു വന്നപ്പോൾ കൊണ്ടുവന്നതാണ്‌. പവിഴം എനിക്ക്‌ വളരെ ഇഷ്ടമാണ്‌. സ്വപ്നത്തിനും പ്രണയത്തിനും നിറം അതാണല്ലോ. പൂത്തുലഞ്ഞു നിന്ന മാറിടങ്ങളിൽ കണ്ണുടക്കിയപ്പോൾ ലജ്ജ വന്നെന്നെയൊന്നു നുള്ളി. സുഖനൊമ്പരത്തോടെ ഞാൻ ഉമ്മറത്തേക്കോടി. അവിടെ അയയിൽ തോരാനിട്ടിരുന്ന ജീവിതമെടുത്തൊന്നു കുടഞ്ഞു. പറ്റിപ്പിടിച്ചു നിന്നിരുന്ന പൊടിയൊക്കെ പോയെന്നുറപ്പാക്കി അതെടുത്ത്‌ തോളിലേക്കിട്ടു. അതോടെ ഞാൻ ചിരഞ്ജീവിയായി.'

നിധീഷും ഗോപനും ഇടയ്ക്ക്‌ ചർച്ച ചെയ്യാറുണ്ട്‌. ജീവിതസങ്കീർണ്ണതകളെ കയ്യിലെടുത്തു ഞെക്കിപ്പീച്ചി അപ്പൂപ്പൻതാടി പോലെ ഊതി വിടുന്ന വരമൊഴിയുടെ പോസ്റ്റുകളെക്കുറിച്ച്‌..... ഭാവനയുടെ അസാധാരണതകളെ ആകാശത്തേക്കെറിഞ്ഞ്‌ അമ്മാനം കളിക്കുന്ന അവളുടെ തന്റേടത്തെക്കുറിച്ച്‌.... അവർക്ക്‌ പക്ഷെ, സംശയങ്ങൾ കുറെയുണ്ട്‌. സിനിമാതാരം രമ്യാനമ്പീശന്റെ ചിത്രമാണ്‌ പ്രൊഫൈൽ പിക്ചർ. ആൾ മറഞ്ഞിരിക്കാൻ ഇഷ്ടപ്പെടുന്നുവെന്നർത്ഥം. മേൽവിലാസം പൂർണ്ണമല്ല. പത്തനംതിട്ട ജില്ല എന്നൊരു കൊട്ടത്താപ്പു മാത്രം. വയസ്‌ 15, പഠിക്കുന്നത്‌ പത്താംക്ലാസ്സിൽ എന്നൊക്കെ പറയുന്നുണ്ടെങ്കിലും സ്കൂളിന്റെ പേരില്ല. സെക്സ്‌; ഫീമെയിൽ എന്നു ചേർത്തത്‌ കൊണ്ട്‌ പെണ്ണായിക്കൊള്ളണമെന്നില്ല. വ്യാജന്മാരുടെ ഫാഷൻ പരേഡാണ്‌ ഫേസ്ബുക്കിലപ്പാടെ. സ്ത്രീകളുടെ പേരിലാണോ സൂക്ഷിക്കുക തന്നെ വേണം. ഞരമ്പുരോഗികളായ ഒരുപാട്‌ ആണുങ്ങൾ പെണ്ണുടലുകളുമായുള്ള സങ്കൽപ്പ സംയോഗങ്ങളിൽ അഭിരമിക്കാനുള്ള കൊതിമൂത്ത്‌ ഫേസ്ബുക്കിൽ പെണ്ണവതാരം നടത്താറുണ്ട്‌. ചിലരതിൽ രതിസുഖത്തിനപ്പുറമുള്ളൊരു പ്രായോഗികതയാണ്‌ നോക്കാറ്‌ - കൂടുതൽ ലൈക്കും കമന്റുമൊക്കെ കിട്ടാനൊരു കുറുക്കുവഴി. ഇനി മൂന്നാമതൊരു കൂട്ടരുണ്ട്‌. മറ്റുള്ളവരെ പറ്റിക്കുന്നതിൽ രസം കണ്ടെത്തുന്നവർ. യഥാർത്ഥത്തിൽ സ്ത്രീ തന്നെയാണെങ്കിലും പൂവാലശല്യം ഭയന്ന് പർദ്ദയിട്ടിരിക്കുന്നവരാണ്‌ അടുത്ത കൂട്ടർ.

നിധീഷിന്റെ മൊബൈലിൽ കുതിരക്കുളമ്പടിയുയർന്നു. ഗോപനാണ്‌.

"നിധീഷേ നീ പറഞ്ഞത്‌ ശരിയാ. ഇന്നത്തെ പോസ്റ്റ്‌ പതിവുപോലല്ല. വായിച്ചിട്ട്‌ ആളൊരു കേമി തന്നെ. പക്ഷെ, കേറി കമന്റിട്ട്‌ മണ്ടത്തരം പറ്റിയാലോ. വല്ല എഞ്ചിനിയറിംഗ്‌ കോളേജ്‌ പിള്ളേരും നേരമ്പോക്കിനു ക്രിയേറ്റ്‌ ചെയ്ത ഐഡിയാവാം. ഇട്ടേക്കുന്ന സാധനം വേറേ വല്ലോരടേം നെഞ്ചത്തൂന്ന് പൊക്കിയതുമാവാം. ഫേസ്ബുക്കിനെ തീരെ വിശ്വസിക്കാൻ വയ്യ. എന്നാലും ഇതങ്ങനെ വിട്ടുകളഞ്ഞാൽ ശരിയാവില്ലല്ലോ. ഇന്നാളിത്തന്നെ പത്മിനിസുന്ദർ എന്ന ഐഡിയുടെ പിന്നാലെ പോയപ്പോൾ നമ്മൾ കണ്ടതല്ലേ കക്ഷിയുടെ ഒരു വെപ്രാളം. പ്രൊഫൈൽ പടം മാറ്റുന്നു. പ്രതികരിക്കാതെ മാറുന്നു. എന്തെല്ലാം അഭ്യാസമായിരുന്നു. ഇത്തവണ അങ്ങനെ വിട്ടാൽ പറ്റില്ല. നീ സൈബർ സെല്ലിലല്ല്യോ. ചുമ്മാതൊന്ന് തപ്പ്‌. ഒറിജിനൽ കക്ഷിയെ കണ്ടുപിടിക്കാം."

നിധീഷിലെ സിവിൽ പോലീസ്‌ ഓഫീസർ ചാടിയെണീറ്റ്‌ സല്യൂട്ട്‌ ചെയ്തു.

"ഏറ്റു സാറേ. ഒരു രണ്ടാഴ്ച എനിക്കു താ." എന്ന് അപ്പോൾ പറഞ്ഞെങ്കിലും പിന്നീടങ്ങു മറന്നു.

കേളികൊട്ട്‌ ഗ്രൂപ്പിൽ എന്നെക്കൂടി ചേർക്കാമോ എന്നു ചോദിച്ച്‌ പിന്നൊരു ദിവസം അവിചാരിതമായി വരമൊഴിയുടെ മെസേജ്‌ നിധീഷിനു ലഭിച്ചു.

"പിന്നെന്താ, ദാ ഒരു പത്തുമിനിട്ട്‌." - നിധീഷ്‌ മറുമെസേജ്‌ കൊടുത്തു. മറുമെസേജ്‌ ഒരു കവിതയായിരുന്നു.

'നനയ്ക്കാൻ വേണ്ടി ഉടുപ്പെടുത്തു കുടഞ്ഞപ്പോൾ അതാ പോക്കറ്റിലൊരു ഉമ്മ കിടന്നു ചിരിക്കുന്നു. എന്താ അതങ്ങ്‌ തന്നേക്കട്ടെ?'

'പിന്നേ!! അനാഥമായത്‌ സ്വീകരിക്കാൻ ഞാനെന്താ ഇവിടെ വിളിയും പറച്ചിലുമില്ലാതെ കുത്തിയിരിക്കുകയാണോ?'

'എങ്കിൽ വേണ്ട ഞാനിവിടെ കുടുക്കയിലിട്ടു വെച്ചേക്കാം.'

'ങാ വെച്ചോ വെച്ചോ, എന്നിട്ട്‌ നിറയുമ്പോൾ പൊട്ടിക്കാം. കാവിലെ ഉത്സവത്തിന്‌ കൺമഷിയും റിബണും കരിവളയും വാങ്ങാം.'

'അയ്യോ അതു പറ്റില്ല.'

'എന്തുകൊണ്ട്‌? അതിൽ മുള്ളുണ്ടോ?'

'ഇല്ല.'

'പിന്നെന്താ, അതിനു കൊമ്പുണ്ടോ?'

'അതുമില്ല.'

'പിന്നെ ?'

'അതിനുള്ളിൽ എന്റെ മനസ്സുണ്ട്‌. ചിന്തിക്കടക്കാരന്‌ കൊടുത്തുകളയാൻ പറ്റില്ല.'

നിധീഷിന്‌ അത്ഭുതമായി. ഇത്‌ പതിനഞ്ച്‌ വയസുള്ള ഒരു കുട്ടിയുടെ ഭാഷയല്ലെന്നുറപ്പ്‌. ഒരു പക്ഷെ മുതിർന്ന പെണ്ണുതന്നെയാവാം. എന്നാലും എന്തോ ഒരു കണ്ണുകടി. ഒരുപക്ഷെ, പ്രണയം നിഷേധിക്കപ്പെട്ട ആരെങ്കിലുമാവുമോ? നിധീഷിന്റെ ഉള്ളിൽ ഒളിഞ്ഞിരുന്നൊരു കാമുകൻ അറിയാതെ ഫണമുയർത്തി. എന്തായാലും ഒന്നെറിയുക തന്നെ. കേറിയൊന്നു മുട്ടിയാലോ? അയാളിലെ ബ്ലോഗ്‌ എഡിറ്ററിലേക്ക്‌ പോലീസുകാരൻ കൂടുമാറിക്കയറി. കാക്കിയുടെ കൗശലത്തിൽ ഇങ്ങെനെയൊരു മറുപടി പിറന്നു.

'കവിത കൊള്ളാം. കാമിനിയെ ഇഷ്ടമായി.'

മറുപടി ഇങ്ങനെയായിരുന്നു.

പ്രാണനോടുമൊരുനാൾ ഭവൽപദം
കാണുവാൻ ചിരമഹോ! കൊതിച്ചു ഞാൻ
കേണുവാണിവിടെ, യേകുമർഥിയാം
പ്രാണിതൻ പ്രിയമൊരിക്കലീശ്വരൻ.

നളിനിയാണല്ലോ കാച്ചിയിരിക്കുന്നത്‌. നിധീഷിനു ഭയമായി. ദൈവമേ സംഗതി കൈവിട്ടുപോകുകയാണോ? വേണ്ട, മറുപടി അയയ്ക്കുന്നില്ല.

ഭാര്യയും മക്കളുമായി സ്വസ്ഥമായി ജീവിച്ചുവരികയാണ്‌. ഫേസ്ബുക്കിൽ ചുമ്മാ സമയം കളയുന്നു എന്ന പരാതിക്കാരി കൂടിയാണ്‌ ഭാര്യ. 'പച്ചക്കറി തീർന്നു' എന്നോ 'പലചരക്ക്‌ തീരാറായി' എന്നോ ഒക്കെ പറഞ്ഞ്‌ അവൾ വരുമ്പോൾ ഓടിച്ചുവിടുകയാണ്‌ പതിവ്‌. 'വേണേ നീ പോയി മേടിക്ക്‌. ഞാനിവിടെ മലയാളസാഹിത്യത്തിന്റെ പടവുകൾ കയറിക്കൊണ്ടിരിക്കുകയാണ്‌' എന്നൊക്കെ പറയാറുണ്ടെന്നു കരുതി ഈ പ്രായത്തിൽ നളിനീം ദിവാകരനും കളിക്കാനൊന്നും വയ്യ.
 

ഭാര്യയോട്‌ നേരിട്ടാണ്‌ ഒരു ദിവസം ഗോപൻ പറഞ്ഞത്‌.

"ഭാഗ്യേ, നീ ഇവനൊരു ബ്രേക്കിടണം. ഇല്ലെങ്കിൽ വായനയും അലോചനയുമൊന്നുമില്ലാതെ നശിച്ചുപോകും. ഫേസ്ബുക്കിലെഴുതിയതുകൊണ്ടു മാത്രം ആർക്കും വലുതാവാനൊന്നും പറ്റില്ല.

അപ്പോൾ ഭാഗ്യയും ബലമായൊന്നു ചീറൂം.

"അതെന്റെ സാറേ ഈ പുള്ളി കേക്കണ്ടേ, ഞാൻ പറയാത്തതിന്റെ കുഴപ്പമാണോ? ഒള്ള അക്ഷരത്തെറ്റെല്ലാം വെച്ച്‌ ഫേസ്ബുക്കിൽ കഥയെഴുതിയാൽ എന്നെങ്കിലും രക്ഷപ്പെടുമോ? വീട്ടുകാര്യങ്ങളേതെങ്കിലും വഴിക്ക്‌ പോട്ടേന്ന് വിചാരിക്കാം. സ്വയം ഒരു പ്രയോജനം വേണമല്ലോ?"

"അതു മത്രോമല്ല. ഇപ്പം മദ്യവും മയക്കുമരുന്നുമൊന്നുമല്ല, ചെറുപ്പക്കാരുടെ ഏറ്റവും വലിയ അഡിക്ഷൻ ഫേസ്ബുക്കാ. പിടികൂടിയാ കൊണ്ടേ പോകൂ എന്നതാ അവസ്ഥ. ഇവന്റേം പോക്ക്‌ ആ വഴിക്കാ."

അങ്ങനെ നോക്കിയിരിക്കുമ്പോൾ വരമൊഴി തട്ടിവിട്ട ആശാൻ കഷ്ണം ദാണ്ട കിടക്കുന്നു, ചിന്താവിഷ്ടന്റെ പോസ്റ്റ്‌ ആയി പദ്യകേളിയിൽ.

'എന്റമ്മേ ഫേക്കുകളുടെ ഒരു ധൈര്യമേ'. നിധീഷ്‌ എഴുന്നേറ്റ്‌ തലയ്ക്കടിച്ചു.

വൈകിട്ട്‌ ഗോപന്റെ വിളിവന്നു.

'എന്തായെടാ നിന്റെ അന്വേഷണം? പ്രതിയെ കണ്ടുകിട്ടിയോ?'

"എന്റെ സാറേ എന്നെകൊണ്ടൊന്നും വയ്യ. തപ്പിച്ചെല്ലുമ്പോൾ കേറി തലേലിരുന്നാലോ?" എന്നു പറഞ്ഞെങ്കിലും ഏതാനും ദിവസങ്ങളിലെ ചാറ്റിംഗിലൂടെ നിധീഷിന്റെ മനസ്സിൽ വരമൊഴി ഒരു അടുപ്പത്തിന്റെ അസ്ഥിവാരം എടുത്തിരുന്നു.

"പോടാ അവിടുന്ന്. അതൊന്നുമില്ല. നീയൊരു പോലീസുകാരനല്ലേ. ഏതെങ്കിലും കേസന്വേഷണത്തിന്റെ കാര്യം പറഞ്ഞ്‌ രക്ഷപ്പെടരുതോ?"

"ശരി എങ്കിൽ ഒരാഴ്ച സമയം താ. നമുക്ക്‌ കക്ഷിയെ കയ്യോടെ പൊക്കാം."

"ഫേസ്ബുക്കിലും മറ്റും ഫേക്ക്‌ ഐഡിയിൽ കയറി സൗഹൃദങ്ങളുണ്ടാക്കി ചെറുപ്പക്കാരെ ഭീകരപ്രവർത്തനത്തിലേക്ക്‌ നയിക്കുന്ന ഗ്രൂപ്പുകളുണ്ടെന്ന് കെട്ടിട്ടുണ്ട്‌. അന്വേഷണം ആ വഴിക്കു നീങ്ങിയെന്നും വരാം. സംഗതി കേറി മൂത്ത്‌ നിനക്ക്‌ വല്ല ഗുഡ്‌ സർവ്വീസ്‌ എൻട്രിയോ റിവാർഡോ ഒക്കെ കിട്ടിയാൽ എനിക്ക്‌ ചെലവു ചെയ്തേക്കണം. പറഞ്ഞേക്കാം."

വിവരശേഖരണത്തിന്‌ ഒരാഴ്ച വേണ്ടിവന്നില്ല. പത്തനംതിട്ട, കോട്ടയം സൈബർ സെല്ലുകളിലെ ഒന്നുരണ്ടു കൂട്ടുകാരുടെ സഹായത്തോടെ മൂന്നുദിവസം കൊണ്ട്‌ ജോലി പൂർത്തിയാക്കി. കിട്ടിയ വിവരങ്ങൾ വെച്ച്‌ നിധീഷ്‌ ഒരു വഴിപ്പടം വരച്ചുണ്ടാക്കി. തൊട്ടടുത്ത ശനിയാഴ്ചയാണ്‌ യാത്ര തിരിച്ചത്‌. ഗോപനെയും കൂടെകൂട്ടി. രാവിലെ 11 മണിയായിക്കാണും, പത്തനംതിട്ട സന്തോഷ്‌മുക്കിൽ ബസ്സിറങ്ങിയപ്പോൾ. അവിടെ കുറേനേരം കാത്തുനിന്നെങ്കിലും ഓട്ടോ കിട്ടാതെ വന്നതിനാൽ രണ്ടുപേരും കൂടി കാലുകളെ നടക്കാൻ വിട്ടിട്ട്‌ കൈയ്യുംവീശി കൂടെച്ചെന്നു. നല്ല ചൂടുണ്ടായിരുന്നു. എങ്കിലും റോഡിനിരുവശത്തും ആവശ്യത്തിനു തണലുമായി ഒട്ടേറെ മരങ്ങൾ നിന്നിരുന്നതുകൊണ്ട്‌ വെയിലിന്റെ കാഠിന്യം അറിഞ്ഞില്ല. ചന്ദ്രയാൻ സംഘത്തിലെ പത്തനംതിട്ട സാന്നിധ്യം ഡോ.ടി.കെ.അലക്സിന്റെയും കണ്ണുഡോക്ടർ ഡോ.എം.ഐ.ജോണിന്റെയും വീടുകൾ പിന്നിട്ട്‌ കറുത്ത്‌ പൊട്ടിയ വഴികൾ മുന്നോട്ട്‌ വളഞ്ഞു തിരിഞ്ഞു നടന്നുപോയി. പുത്തൻപീടിക എം.എസ്‌.സി.എൽ.പി.സ്കൂളിലെ ക്ലാസ്‌ മുറിയിൽ നിന്നിറങ്ങി വന്നൊരു കുസൃതിക്കാറ്റ്‌ കൈയ്യിൽ പിടിച്ചുകൊണ്ട്‌ ചോദിച്ചു.

"കണ്ടു പരിചയമില്ലല്ലോ. എന്താ ഇതുവഴിയൊക്കെ?"

കാറ്റിന്റെ കുശലം കേട്ടപ്പോഴാണ്‌ നടപ്പിനിടയിൽ ഒരൊറ്റവാഹനവും - ഇരുചക്രമോ നാലുചക്രമോ - എതിരെ വന്നില്ലല്ലോ എന്നോർത്തത്‌.  നാലോ അഞ്ചോ ബംഗാളി തൊഴിലാളികൾ ഇടയ്ക്കെപ്പോഴോ മറികടന്നു. സെന്റ്‌ തോമസ്‌ മലങ്കര കത്തോലിക്കാ പള്ളിയിൽ നിന്ന് ഇറങ്ങിവന്ന സ്കോർപ്പിയോക്കാരനെ കൈകാണിച്ചു നിർത്തേണ്ടിവന്നു, വഴിയൊന്നു ചോദിക്കാൻ. കടലാസിലെ പടം വഴിയിൽ കണ്ടെത്തണമല്ലോ.

"അതേ, നിങ്ങളീപ്പറയുന്ന മേൽവിലാസത്തിൽ എഴുത്തുകാരൊന്നും ഉള്ളതായി എനിക്കറിയില്ല. പിന്നെ കൃത്യമായി അറിയണേങ്കി, ദോ, ഇല്ല കടേ ചോദിക്ക്‌."

പള്ളിയുടെ കുരിശടിയോടു ചേർന്ന ചെറിയ മാടക്കടയിലേക്കാണയാൾ ചൂണ്ടിയത്‌. ഗോപൻ പറഞ്ഞു.

"കുറേ നേരമായല്ലോ നടക്കാൻ തൊടങ്ങീട്ട്‌. ദാഹം സഹിക്കുന്നില്ല. ഒരു കാര്യം ചെയ്‌. നമുക്കാ കടേലൊന്നു കേറാം. ഒരു ബോഞ്ചീം കുടിക്കാം, വഴീം ചോദിക്കാം."

"ഓ ഇവിടെങ്ങും ഈ പറേന്ന പോലൊരു എഴുത്തുകാരിയൊന്നും ഇല്ല."

"എഴുത്തുകാരനോ?"

"ഓ" കടക്കാരൻ മുഖം കൂർപ്പിച്ചുകാണിച്ചു.

"പക്ഷെ അതു ശരിയാവില്ലല്ലോ. ഫേസ്ബുക്കിൽ എല്ലാ ദിവസവും അവരുടെ കവിത വരുന്നുണ്ട്‌."

"ഫേസ്ബുക്കോ, എന്തു കുന്ത്രാണ്ടമാ അത്‌ ?" കടക്കാരൻ പത്തെഴുപത്‌ വയസ്സുള്ളയാളായിരുന്നു.

"അപ്പാപ്പാ, അതീ ഇന്റർനെറ്റിൽ, അല്ലേ വേണ്ട കമ്പ്യൂട്ടറിൽ .... വരുന്ന ഒരു മാസികയാ."

"നിങ്ങളെവിടുന്ന് വരുവാ."

"കരുനാഗപ്പള്ളി."

"എന്ത്വാ ഇത്ര വലിയ അത്യാവശ്യം. ഒരു കവിതയെഴുത്തുകാരിയെ കാണാൻ."

"അതേ ഞങ്ങളു സർക്കാരിന്റെ പ്രതിനിധികളാ. അവർക്കൊരു അവാർഡുണ്ട്‌. എഴുത്തച്ഛൻ പുരസ്കാരം. അതൊന്നു കൊടുക്കാനാ."

"ഓ അതു ശരി. അത്രയ്ക്കൊക്കെ വലിയ ആളുകള്‌ ഈ ഭാഗത്തുണ്ടോ, എന്റെ മാതാവേ."

"പിന്നേ! ഒരു പുണ്യവാളനും സ്വന്തം നാട്ടിൽ ആദരിക്കപ്പെടുന്നില്ല, എന്നല്ലേ അപ്പാപ്പാ ചൊല്ല്."

"ഇപ്പം ഏതാണ്ട്‌ ഒരു ഐഡിയ കിട്ടി. ഈ വഴി നേരേ പടിഞ്ഞാട്ട്‌ ചെല്ലുമ്പം ഓർത്തുഡോക്സുകാരുടെ ഒരു പള്ളിയോണ്ട്‌. അതിന്റെ നേരേ എതിർവശത്ത്‌ എ.ജി.റ്റി ഓഡിറ്റോറിയം. അതിന്റെ സൈഡ്‌ ചേർന്ന് ഒരു ഇടവഴിയുണ്ട്‌. അത്‌ ചെന്നെറങ്ങുന്നത്‌ ഒരു പാടത്തോട്ടാ. കൃഷിയൊന്നുമില്ല. തരിശാ. അതിന്റെ വരമ്പേക്കൂടെ കൊറച്ചു നടക്കുമ്പം ഒരു റബ്ബറുതോട്ടത്തി ചെന്നു കേറും. അതിന്റെ മൂലയ്ക്ക്‌ ഒരു കൊച്ചു വീടൊണ്ട്‌. ഓടിട്ടത്‌. തീരെച്ചെറിയ വീടാ കേട്ടോ. തേച്ചിട്ടൊന്നുമില്ല. കമ്പ്യൂട്ടറൊള്ള വീടാന്നൊന്നും കണ്ടാ പറേത്തില്ല. എന്നാലും അങ്ങ്‌ കേറിച്ചെന്നേക്കണം. അവിടുത്ത ചെക്കൻ എൻജിനിയറിംഗിനു ചേർന്നപ്പം വാങ്ങിച്ച കംപ്യൂട്ടറാ. പക്ഷെ എന്തോ ചെയ്യാം. ഒരു അപകടം പറ്റി അവനങ്ങ്‌ ചത്തുപോയി. പാവം ബൈക്കോടിക്കുവാരുന്നു. ഒരു ടിപ്പറുകാരൻ കൊണ്ടങ്ങ്‌ ചാർത്തിക്കൊടുത്തു. പുറകിലിരുന്ന തന്തേം സ്പോട്ടിവെച്ചു തീർന്നു. ഇപ്പം ഒരു വയ്യാത്ത കൊച്ചും അതിന്റെ തള്ളേം കൂടാ അവിടെ താമസം. പക്ഷെ, അവിടെ കവിതയെഴുതുന്ന ആരുമൊള്ളതായിട്ട്‌ എനിക്കറിയത്തില്ല. ഇനി നിങ്ങളു ചെന്നന്വേഷിച്ചു നോക്ക്‌. അങ്ങനെ വല്ലോരും ഒണ്ടോന്ന്."

വിവരണം അങ്ങനെ ഒഴുകിപ്പരന്നു കൊണ്ടിരുന്നപ്പോൾ നിധീഷിന്റെ കണ്ണിലൂടെയും ചെവിയിലൂടെയും നിരാശയുടെ കട്ടിയേറിയ കാറ്റ്‌ ആഞ്ഞുവീശാൻ തുടങ്ങി.

"വീട്‌ അതൊന്നുമാകാൻ വഴിയില്ല. പുറത്തെവിടെയോ ജോലി ചെയ്യുന്ന അച്ഛനെക്കുറിച്ചല്ലേ ഈയിടെക്കൂടി എഴുതിയത്‌. തിരിച്ചുപോയാലോ?"

"നീ പോടാ. എന്തായാലും ഇവിടെ വരെ വന്നതല്ലേ. നമുക്കൊന്നു പോയി നോക്കാം."

"എന്നാ ശരി."

കടക്കാരൻ പറഞ്ഞുകൊടുത്ത അടയാളങ്ങളുടെ കൈപിടിച്ച്‌ രണ്ടുപേരും കൂടി തേയ്ക്കാത്തൊരു കുഞ്ഞുവീടിന്റെ മുന്നിലെത്തി. മുറ്റത്തേക്ക്‌ കയറിയപ്പോൾ നീലയും വെള്ളയും കളങ്ങളുള്ള കൈലിയും ചുവന്ന ബ്ലൗസും ധരിച്ച്‌ തോളിലൊരു ഈരേഴയൻ തോർത്തുമിട്ട സ്ത്രീ അയക്കോലേൽ നനച്ച തുണി വിരിച്ചുകൊണ്ട്‌ നിൽപ്പുണ്ടായിരുന്നു. അമ്പതുവയസ്സ്‌ കടന്നിട്ടുണ്ടാവും. ജീവിതക്ലേശങ്ങൾ അവരുടെ ആകാശത്തിൽ അമിതവാർദ്ധക്യം ചമയ്ക്കുന്നുണ്ടെന്ന് തോന്നുന്നു. അതിശയമോ ഭയമോ എന്താണ്‌ അവരുടെ മുഖത്ത്‌ പിറന്ന ഭാവമെന്ന് പെട്ടെന്ന് തരംതിരിച്ചെടുക്കാൻ കഴിഞ്ഞില്ല. നനഞ്ഞ ഒരു തരം നിർവ്വികാരതയുമാകാം.

"ആരാ? എവിടുന്നാ?"

അവർ രണ്ടുപേരുടെയും മുഖത്തേക്ക്‌ മാറിമാറി നോക്കിക്കൊണ്ടാണ്‌ ചോദിച്ചത്‌.

"ഞങ്ങളു കൊറച്ചു ദൂരേന്നാ. ഈ കവിതയൊക്കെ എഴുതുന്ന വരമൊഴിയുടെ വീടാണോ ഇത്‌?"

"അതുതന്നെ എന്ത്വാ?" അവരുടെ മുഖത്തിപ്പോൾ ആറ്റിക്കുറുക്കിയൊരു ആകാംക്ഷ ഉദിച്ചിട്ടുണ്ട്‌.
"ആളിവിടുണ്ടോ?"

"പിന്നേ അകത്തു കെടപ്പൊണ്ട്‌. ഒറങ്ങുവാന്ന് തോന്നുന്നു. നിങ്ങളൊരു കാര്യം ചെയ്യ്‌. ഇവിടെ നിയ്ക്ക്‌. ഞാൻ സ്റ്റൂൾ എടുത്തോണ്ടു വരാം. അകത്ത്‌ നിങ്ങളെപ്പോലുള്ളവരെയൊന്നും ഇരുത്താനുള്ള സൗകര്യമില്ല."

അവർ വേഗം അകത്തേക്ക്‌ കയറിപ്പോയി. രണ്ടുകയ്യിലുമായി ഓരോ തടിസ്റ്റൂളും എടുത്ത്‌ വെളിയിലേക്കു വന്നു. രണ്ടുപേരും ഇരുന്നപ്പോൾ 'ഞാനിപ്പവരാമേ' എന്നു പറഞ്ഞ്‌ വീണ്ടും ഉള്ളിലേക്കു പോയി.

റബ്ബറുതോട്ടം വളരെ വിശാലമാണ്‌. ഒരു നാലഞ്ചേക്കറെങ്കിലും കാണും. മുമ്പിലെ പാടത്തു വളർന്നു നിൽക്കുന്ന പച്ചപുല്ലിന്റെ സമൃദ്ധി. രണ്ടുപശുക്കൾ അവിടെ പുല്ലുമേയുന്നുണ്ട്‌. വെളുവെളുത്തൊരു കൊക്ക്‌ വരമ്പത്തെ പർണ്ണാശ്രമത്തിൽ ഒറ്റക്കാലിൽ തപസ്സു ചെയ്യുന്നു. കറുകറുത്തൊരു കാക്ക ഒരു പശുവിന്റെ പുറത്തുവന്നിരുന്ന് ആർത്തിയോടെ കൊത്തിത്തിന്നുന്നു. പശുവാകട്ടെ ചെവിയും വാലുമെല്ലാം കഴിവിന്റെ പരമാവധി ആട്ടുന്നുണ്ട്‌. കാക്കയ്ക്കുണ്ടോ പശുവിനെ വകവെപ്പ്‌. നീ നിന്റെ പാട്ടിനു പോ എന്ന മട്ടിലാണ്‌ അതിന്റെ ഇരിപ്പും കൊത്തുമൊക്കെ. അഞ്ച്‌ മിനിറ്റായിക്കാണില്ല, കൈലിക്കാരി ഓരോ കൈയ്യിലായി ചില്ലുഗ്ലാസിൽ സംഭാരവുമായി വന്നു. പച്ചമുളകും ഇഞ്ചിനീരുമൊക്കെയിട്ട നല്ല ഉശിരൻ മോരുവെള്ളം തൊണ്ട പൊള്ളിച്ചിറങ്ങിക്കൊണ്ടിരിക്കുമ്പോൾ തൊട്ടുകൂട്ടാൻ കൈലിക്കാരിയുടെ കഥാകഥനവുമുണ്ടായി.

"പശു രണ്ടും എന്റേതാ. പക്ഷെ ഇപ്പോൾ അടുക്കളേൽ തുള്ളിപ്പാലില്ല. അല്ല, ഞാൻ മിച്ചം വച്ചേക്കാറില്ലെന്നതാണ്‌ പരമാർത്ഥം. കറക്കുന്നത്‌ തൂത്തങ്ങുകൊടുക്കും. രാവിലേം വൈകിട്ടും മോക്ക്‌ ഓരോ ഗ്ലാസ്‌ കുടിക്കാൻ കൊടുക്കും. പേരിനൊരു ഗ്ലാസ്‌ ഒറയൊഴിക്കും. അത്രതന്നെ. ഞാൻ പോലും കുടിക്കാനെടുക്കത്തില്ല. എന്നാലേ ഒത്തുവരൂ സാറന്മാരേ. പശുക്കറവ കഴിഞ്ഞ്‌ ടാപ്പിങ്ങിനു പോകും. ഈ തോട്ടത്തിൽ പത്തമ്പതു മരം എനിക്കു തന്നിട്ടുണ്ട്‌. പാലെടുത്ത്‌ മൊതലാളിയുടെ വീട്ടീക്കൊണ്ടു കൊടുക്കണം. അവരു വലിയ കരുണയൊള്ളോരായതുകൊണ്ട്‌ എന്റെ സമയത്തിനു ഞാനങ്ങു ചെയ്യും. അതിരാവിലെയൊന്നും എന്നെക്കൊണ്ട്‌ പറ്റത്തില്ല. പശൂമ്പാലും ഓരോരോ വീടുകളിൽ കൊണ്ടുപോയിക്കൊടുക്കുവാ. മോക്കു വയ്യാത്തതിനാൽ രാവിലെ വളരെ നേരത്തെ അവക്കു കാപ്പി കൊടുക്കും. വീടുപൂട്ടിയിട്ടിട്ടാ വെളീപ്പോകുന്നേ. എല്ലാം കഴിഞ്ഞ്‌ വന്ന് ഊണുകഴിച്ചൊന്നു നടുചായ്ക്കാൻ തുടങ്ങുമ്പഴാ അവളു പറയുക. അമ്മേ എനിക്കൊരു കവിത തോന്നുന്നു. ഫേസ്ബുക്കൊന്നു തുറക്കാമോ എന്ന്. മോൻ എൻജിനീയറിംഗിനു കടമ്മനിട്ടെ ചേർന്നപ്പം ലോണെടുത്തു മേടിച്ച കംപ്യൂട്ടറാ. അവനും അച്ഛനും കൂടി ഞങ്ങളെ തനിച്ചാക്കിയങ്ങു പോയേപ്പിന്നെ കംപ്യൂട്ടറിന്റെ ഉപയോഗം ഇപ്പോൾ ഇതാ. എന്തൊരു ഗുരുത്തമാന്നു തോന്നും ചിലപ്പോൾ. അവൻ തല്ലിയടിച്ചാ എന്നെ പഠിപ്പിച്ചേ. ജോലിയൊക്കെ കിട്ടി അമേരിക്കേ വല്യ എൻജിനീയറായിട്ട്‌ പോകുമ്പം അമ്മയ്ക്ക്‌ ഇമെയിലയയ്ക്കും. അതു വായിക്കണേൽ ഇപ്പഴേ പഠിച്ചോണം എന്നു പറഞ്ഞ്‌ ആറുമാസം കൊണ്ടാ പഠിപ്പിച്ചത്‌. ഈമെയിലിൽ ഒരു ടെസ്റ്റ്‌ അയപ്പിച്ചിട്ട്‌ ഇറങ്ങിപ്പോയ ഒരു പോക്കാ. കൂട്ടുകാരന്റെ വീട്ടിപ്പോയി കൊറച്ച്‌ നോട്സ്‌ എങ്ങാണ്ടും വാങ്ങിച്ചോണ്ട്‌ തിരിച്ചു വരുമ്പം വഴീന്ന് അച്ഛനും കൂടെ കേറുവാരുന്നു.... പറഞ്ഞിട്ടെന്തോ ചെയ്യാനാ, എനിക്ക്‌ യോഗമില്ലാതെ പോയി.

ആ വിഷയത്തിലേക്ക്‌ കൂടുതൽ കടന്നുപോകുന്നതൊഴിവാക്കാനും ആശ്വസിപ്പിക്കാനുമൊക്കെ യായിട്ടാവാം ഗോപൻ പെട്ടെന്നു പറഞ്ഞു.

"അതു വിധിയെന്നു വിചാരിക്കുക. പക്ഷേ, ഇതുപോലെ മനോഹരമായി കവിതയെഴുതുന്ന മകളുണ്ടെങ്കിൽ അമ്മയ്ക്ക്‌ പിന്നെ എന്തു വിഷമിക്കാനാ. അവളുടെ രാശി തെളിഞ്ഞു വരുവാ. അമ്മ നോക്കിക്കോ. മോളൊരു പതിനെട്ടു വയസ്സാകുമ്പോഴേക്കും സുഗതകുമാരിയൊക്കെ മാറിനിക്കും. കാവ്യകേളിയിൽ ഇപ്പോൾ ഏറ്റവുമധികം ലൈക്ക്‌ കിട്ടുന്നത്‌ വരമൊഴിയുടെ കവിതകൾക്കാ.

"ങാ. അതൊക്കെയെനിക്കറിയാം."

"മോളുണർന്നു കാണുമോ? ഞങ്ങക്കൊന്നു കാണാമോ?"

"പിന്നെന്താ. ഞാൻ വിളിക്കാമല്ലോ എപ്പഴും കെടപ്പായതുകൊണ്ട്‌ അത്ര വല്യ ഒറക്കമൊന്നും അവക്കില്ല."

അതിഥികളെ നയിച്ച്‌ അവർ വീട്ടിനുള്ളിലേക്ക്‌ കയറി. ജനലുകൾ തുറന്നിട്ടിരുന്നെങ്കിലും വെട്ടം പോരെന്നു തോന്നിയതുകൊണ്ടാവും സിഎഫ്‌എൽ കൂടി തെളിച്ചു. മരക്കട്ടിലിലെ പഞ്ഞിമെത്തയിൽ മുറി നിറഞ്ഞ ഒരു ചിരിയായി ഒരു അഴകി എണ്ണക്കറുപ്പിൽ വെട്ടിത്തിളങ്ങുന്നു. ചുവപ്പിൽ കളങ്ങളുള്ള പുതപ്പ്‌ കഴുത്തു വരെ മറയ്ക്കുന്നു.

"മോളേ ഇതാരാന്നറിയാമോ?"

"ഇല്ലല്ലോ...." അവൾ കണ്ണുകൾ ഇറുക്കിയടച്ചു.

"ഇത്‌ നിധീഷ്‌സാറ്‌. നമ്മൾ കവിതയയച്ചില്ലേ, കേളികൊട്ടിലേക്ക്‌. ഇത്‌ സാറിന്റെ കൂട്ടുകാരൻ. കവിതയൊക്കെ എഴുതും. ഇടക്കുളങ്ങര ഗോപൻ."

"അമ്മേ എന്നെ ഒന്ന് എടുക്കാമോ?"

മകളെ എടുക്കാൻ വേണ്ടി അമ്മ പുതപ്പു മാറ്റി. നിധീഷും ഗോപനും പെട്ടെന്നൊരു വൈദ്യുതാലിംഗനത്തിന്റെ പൂട്ടിലായി. പവിഴ ചുരിദാറിന്റെ കൈയ്യിലൂടെ കൂർത്തു നിൽക്കുന്ന രണ്ടു കൈക്കുഴകൾ. തുടയ്ക്കു മേലേ വെച്ച്‌ ഉരുണ്ടുകൂടിയ കാലുകളും. മകളെ കോരിയെടുത്ത്‌ തോളിലേക്കിട്ട്‌ അമ്മ കട്ടിലിൽ ഇരുന്നു. എന്നിട്ട്‌ ഭാരമില്ലാത്ത ആ ശരീരം തുണി തിരിച്ചിടുംപോലെ മടിയിൽ മറിച്ചിട്ടു. പുഞ്ചിരിക്കുന്ന നീളൻമിഴികളും പ്രകാശിക്കുന്ന അർദ്ധചന്ദ്രാകൃതനെറ്റിയും നീണ്ടുവളഞ്ഞ മൂക്കും നുണക്കുഴി വിരിഞ്ഞു നിൽക്കുന്ന കവിളും വെൺനുരപ്പല്ലുകളും ഇടതൂർന്ന മുടിയും കണ്ട്‌ താഴേക്ക്‌ വരുമ്പോൾ തിളക്കമുള്ള കഴുത്ത്‌. നെഞ്ചിലെ ദിക്പാലകർ അവളിലെ പെണ്ണത്തത്തെ കൂർമ്മതയോടെ പാലനം ചെയ്തുകൊണ്ടിരുന്നു. തുടർന്ന് താഴേക്ക്‌ പോകാൻ നിധീഷിന്റെ കണ്ണുകൾ വിസ്സമ്മതിച്ചു. ഗോപന്റെയും.

"ജന്മനാ ഇങ്ങനാ. അച്ഛന്‌ എന്നും വലിയ വിഷമമായിരുന്നു. ഒണ്ടായിവീണപ്പം കൊറേ ബന്ധുക്കാരു പറഞ്ഞതാ, കൊന്നുകളയാൻ. കൈയ്യും കാലുമില്ലാത്ത ഒരു പെങ്കൊച്ചിനെ എങ്ങനെ വളർത്തിക്കൊണ്ടുവരും? വളത്തീട്ടു തന്നെ എന്തിനാ? എന്നൊക്കെ ചോദിച്ചവരുണ്ട്‌. എന്റെ നിർബന്ധമാ. ഞാൻ പറഞ്ഞു. പ്രസവിച്ചിട്ടുണ്ടോ വളത്തീരിക്കും. അതെന്തു നന്നായി എന്നു ചിലപ്പോൾ തോന്നും. ഇവൾ കൂടില്ലാരുന്നെങ്കി ഞാനിപ്പം എന്തു ചെയ്തേനേം. ദു:ശ്ശകുനം കാണാൻ വയ്യെന്നു പറഞ്ഞ്‌ ബന്ധുക്കളാരും ഇങ്ങോട്ടു വരാറില്ല. നാട്ടുകാരും. ചില പെന്തക്കോസുകാര്‌ ഇടയ്ക്ക്‌ പ്രാർത്ഥിക്കാനാന്നും പറഞ്ഞ്‌ കേറിവരും. ഞാൻ തടയാറില്ല. ഞങ്ങക്കും സമുദായക്കാരൊക്കെയുണ്ട്‌. ഇടയ്ക്ക്‌ പിരിവിനു വന്നു മിറ്റത്ത്‌ നിന്നേച്ച്‌ പോം. അകത്തോട്ടു പോലും കയറാറില്ല. എന്നു കരുതി ഞാൻ പെന്തക്കോസായിട്ടൊന്നുമില്ല. മോക്ക്‌ കഥകളൊക്കെ വായിച്ചു കൊടുത്തും അവളു പറേന്ന കേട്ടെഴുതീം എനിക്കിപ്പം ഒരു ദൈവത്തിലും വലിയ വിശ്വാസമൊന്നുമില്ലാതായീന്ന് പറഞ്ഞാ മതിയല്ലോ."

"അയ്യോ, പിന്നെ സാറന്മാർക്കൊരു പാലൊഴിച്ച കാപ്പിയെങ്കിലും തരാതെ വിടുന്നതെങ്ങനാ. പൊയ്ക്കളയല്ലേ. ഞാനിപ്പം വരാമേ" എന്നു പറഞ്ഞ്‌ അവർ മകളെ കട്ടിലിലേക്ക്‌ കിടത്തി അടുക്കളയിൽ ചെന്നൊരു ഓട്ടുമൊന്തയുമെടുത്ത്‌ ഒറ്റ ഓട്ടം വെച്ചുകൊടുത്തു, പുറത്തെവിടേക്കോ. അവർ പരിസരം വിട്ടു എന്നുറപ്പാക്കിയശേഷം വരമൊഴി ശബ്ദം താഴ്ത്തി പറഞ്ഞു.

"സാറന്മാരേ, അതെന്റെ അമ്മയല്ല കേട്ടോ."

നിധീഷിനും ഗോപനും അടുത്ത ഞെട്ടൽ.

"എന്നെ ഈ രൂപത്തിൽ പെറ്റിട്ടതിന്റെ വൈരാഗ്യത്തിന്‌ അമ്മയെ തൊഴിച്ചു കൊന്നിട്ട്‌ അച്ഛൻ കേറിയങ്ങ്‌ തൂങ്ങി. പിന്നീട്‌ ഈ ചിറ്റമ്മയാ വളത്തിയത്‌. ചിറ്റപ്പന്‌ നീരസമൊക്കെ ഉണ്ടായിരുന്നെങ്കിലും വീടിന്റെ അവകാശം എന്റെ പേരിലായതിനാലാവാം പിറുപിറുത്തുകൊണ്ടങ്ങ്‌ കഴിഞ്ഞു പോവുകയായിരുന്നു. ഫലത്തിൽ ഞങ്ങൾ രണ്ടുപേരും അനാഥരാ. പക്ഷെ അങ്ങനെ പറയാൻ പറ്റുമോ? ചുറ്റുപാടും കാണുന്ന നിങ്ങളുൾപ്പെടെയുള്ള സനാഥർ എന്നു വിളിക്കുന്ന മുഴുവനാളുകളും ശരിക്കും അവനോന്റെയുള്ളിൽ അനാഥർ അല്ലേ? ശരിക്കും ഒറ്റപ്പെട്ടവർ. അതു വെച്ചു നോക്കുമ്പം ഞങ്ങക്കൊരു സങ്കടോമില്ല. അമ്മേം മോളുമായിട്ട്‌ ഞങ്ങളങ്ങനെ അടിച്ചുപൊളിച്ചു ജീവിക്കുന്നു."

"കുട്ടീ ഇത്രയ്ക്ക്‌ വലിയ നിർഭാഗ്യം ഒരു കുടുംബത്തിനു മേലേ എങ്ങനെ വന്നു പതിക്കുന്നുവെന്ന് മനസ്സിലാവുന്നില്ല."

"എന്തു നിർഭാഗ്യം..!! സാറേ, ഭാഗ്യവും നിർഭാഗ്യവുമൊക്കെ യഥാർത്ഥത്തിൽ നമ്മുടെ മനസ്സിന്റെ ഓരോ തോന്നലുകളല്ലേ? എല്ലാമൊണ്ടേലും....ഞാൻ എന്തൊരു ഭാഗ്യദോഷിയാ? എന്നായിരിക്കില്ലേ മിക്കവരുടെയും എപ്പോഴത്തേയും ചിന്ത. ഞാൻ എത്ര ഭാഗ്യവതിയാ. അല്ലെങ്കിൽ എത്ര ഭാഗ്യവാനാ എന്നു വിചാരിക്കുന്നവരെത്രയുണ്ടാവും നമ്മുടെ സമൂഹത്തിൽ."

അങ്ങനെ നോക്കിക്കൊണ്ടു നിൽക്കുമ്പോൾ പെട്ടെന്നു വരമൊഴി കട്ടിലിൽ നിന്നു നിരങ്ങിയിറങ്ങിയൊരു ഓട്ടം കൊടുത്തു.

രണ്ടു കൈകൊണ്ടും പച്ചപ്പട്ടു പാവാട വിടർത്തിപ്പിടിച്ച്‌ കൊലുസ്സിന്റെ ഛിൽഛിൽ നാദം തെറിപ്പിച്ച്‌ മുറ്റത്തുകൂടിയൊക്കെ ഓടിനടന്നു. രണ്ടുറൗണ്ട്‌ ഓട്ടം പൂർത്തിയാക്കി മുറിയിലേക്ക്‌ പാഞ്ഞുവന്നപ്പോൾ കൈയ്യിൽ കവളൻമടൽ ചെത്തിയുണ്ടാക്കിയൊരു ക്രിക്കറ്റ്‌ബാറ്റ്‌ ഉണ്ടായിരുന്നു. അതുയർത്തിപ്പിടിച്ചുകൊണ്ട്‌ അവൾ കട്ടിലിൽ കയറി നിന്നു.

രണ്ടു കൈയ്യിലെയും കരിവളകൾ കിലുക്കി ശബ്ദമുണ്ടാക്കിക്കൊണ്ട്‌ ഒച്ചയുയരാതെ പറഞ്ഞു. "നമുക്ക്‌ വൺഡേ കളിക്കാം."

മൂളിപ്പാട്ടു പാടി വരുന്നൊരു കൊതുകിനെ ക്രിക്കറ്റ്‌ ബാറ്റുവീശി തുരത്താനാഞ്ഞും കൂസലില്ലായ്മ ചുരത്തുന്ന മുഖം ഗാലറിക്ക്‌ സമർപ്പിച്ചും മഞ്ഞുപോലുള്ള പാദങ്ങൾ കട്ടിലിലെ പിച്ചിലൂന്നി അവൾ നിൽക്കുമ്പോൾ നിധീഷ്‌ കണ്ടത്‌, എൽ.കെ.ജി യിലെ യൂണിഫോമുമായി പത്തുവർഷം മുമ്പ്‌ സ്കൂൾബസ്സിൽ കായംകുളംകായലിലേക്ക്‌ ടൂറുപോയ കുസൃതിക്കുഞ്ഞിനെയാണ്‌. കണ്ടു കൊതിതീരാതിരുന്നൊരു ഓമന. ഇരുകൈയ്യും മുന്നോട്ടു നീട്ടിക്കൊണ്ട്‌ ചിന്നിയ ശബ്ദത്തിൽ നിധീഷ്‌ ചോദിച്ചു.

"മോളെ, നിന്നെ ഞാനൊന്നെടുത്തോട്ടെ."

അതീതകാലങ്ങളിൽ നിന്നൊഴുകി വന്നൊരു സാന്ദ്രമൗനം അപ്പോൾ ആ മുറിയിൽ നിറഞ്ഞു.

O