Saturday 5 April 2014

ന്യാസം

ന്യാസം



രവിവർമ തന്പുരാൻ

 മുണ്ഡനം ചെയ്ത ആ പുരുഷശിരസ് കണ്ട മാത്രയിൽ തന്നെ അരുന്ധതി, ഒരു ജന്മ, ജന്മാന്തര ബന്ധത്തെക്കുറിച്ച് ഉള്ളിൽ സംശയാലുവായി. എണ്ണമയം പുരണ്ട് മിനുങ്ങിയിരുന്ന ആ അരോമദൃഢ ശിരസ് അവരുടെ അറുപതു വയസിനിടയിലെ മുഴുവൻ ഒാർമകളും  ഒരു ക്ഷുരകൻ തന്റെ മുന്നിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഉത്തമാംഗത്തിലെ  രോമസമൂഹത്തെയെന്ന പോലെ മനസിലേക്ക്  വടിച്ചു കൂട്ടിക്കൊണ്ടു വന്നു. ഇഷ്ടമുള്ളതും ഇല്ലാത്തതുമൊക്കെയായ ആ ഒാർമകളുടെ കൂട്ടയാക്രമണത്തിൽ, ഉച്ചസൂര്യന്റെ തീക്ഷ്ണതയെ പ്രതിരോധിക്കാൻ പാടുപെടുന്ന ഹിമഖഡ്ഗ്ഗം  പോലെ പരിക്ഷീണയായി. ഇരുവശങ്ങളിലും വെള്ളവസ്ത്രങ്ങളണിഞ്ഞും  കൈകൂപ്പി മിഴി പൂട്ടിയും ‘ഓം പൂർണമദ പൂർണമിദ പൂർണാൽ പൂർണമുദച്യതേ...’എന്ന  മംഗള ോകം ഏറ്റുച്ചരിച്ചും വരിയിട്ടു നിന്ന പതിനാലുപേരിൽ  ഒരാളൊഴികെ എല്ലാവരും തുടക്കത്തിലും അയാൾ തന്നെ ഏതാനും മിനുട്ടുകൾക്കു ശേഷവും മൂടൽ മഞ്ഞുപോലെ ആകാരവിവശരായിത്തീർന്നപ്പോൾ വേദിയിൽ ധ്യാനാവസ്ഥയിലായിരുന്ന ഗുരുജിയുടെ നെഞ്ചകത്തിലൊരു മിന്നൽ പിടഞ്ഞു.

മുടിക്കാടുകൾ പിഴുതെറിഞ്ഞ  ആ നാരീമൂർധാവ്  കണ്ട മാത്രയിൽ തന്നെ ചന്ദ്രദത്തനും ഏറെ വ്യത്യസ്തമല്ലാത്ത ഒരു  ബന്ധശൃംഖലയെക്കുറിച്ച് ജാഗ രൂകനായി. വെണ്ണക്കൽ ശിൽപ്പത്തെ തോൽപ്പിക്കുന്ന  മിനുപ്പിയന്ന ആ ശീർഷവും ഇനിയും ചുളിവുകൾ പടർന്നിട്ടില്ലാത്ത ആ കോമള മുഖവും അയാളുടെ  ഇത:പര്യന്തമുള്ള മുഴുവൻ സ്മൃതികളും   ഒരു ചിത്രകാരൻ തന്റെ മുന്നിൽ തട്ടിത്തൂവിയ ചായം എന്നതു പോലെ  മനസിലേക്ക്  വടിച്ചടുപ്പിച്ചു കൊണ്ടുവന്നു. പ്രിയവും അപ്രിയവുമായ ബഹുവിധ സ്മരണകളുടെ  കടലാക്രമണത്തിൽ  അയാൾ  ഭിത്തികെട്ടിയിട്ടില്ലാത്ത തീരത്തെപ്പോലെ ഇടിഞ്ഞുവീഴാനൊരുങ്ങി.

ഇരുവശങ്ങളിലും വെള്ളവസ്ത്രങ്ങളണിഞ്ഞും  കൈകൂപ്പി മിഴി പൂട്ടിയും ‘ഓം പൂർണമദ പൂർണമിദ പൂർണാൽ പൂർണമുദച്യതേ...’ എന്ന  മംഗള ോകം ഏറ്റുച്ചരിച്ചും വരിയിട്ടു നിന്ന പതിനാലുപേരിൽ അവരൊഴികെ എല്ലാവരും തുടക്കത്തിലും അവർ  തന്നെ ഏതാനും മിനുട്ടുകൾക്കു ശേഷവും മൂടൽ മഞ്ഞുപോലെ രൂപരഹിതരായിത്തീർന്നപ്പോൾ വേദിയിൽ വിരിച്ചിട്ട ശാർദ്ദൂല ചർമത്തിൻമേൽ,ഗുരുജിയുടെ സ്വച്്’ധ്യാനം ഭംഗ്ഗപ്പെടുത്തിക്കൊണ്ട് രണ്ടാമതൊരു  മിന്നൽ കൂടി പിടഞ്ഞു.

രണ്ടു മിന്നൽക്കൊടികൾ അടുപ്പിച്ചടുപ്പിച്ച്  ഉയർന്നു പാറിയതോടെ യോഗ്ഗിവര്യൻ കണ്ണു തുറന്ന് വേദിക്കു താഴെ തന്റെ മുന്നിൽ നിരന്നു നിൽക്കുന്ന പതിനഞ്ചു പേരെ അതീവ ശദ്ധ്രയോടെ വീക്ഷിച്ചു. സന്യാസ ദീക്ഷയ്ക്കൊരുങ്ങി നിൽക്കുന്നവരിൽ രണ്ടുപേർ ലൌകികത്തിന്റെ വിഭ്രാന്തിയിൽ പെട്ട്  അന്ധരായിരിക്കുകയാണെന്ന് ഉടനെ തന്നെ അദ്ദേഹം അന്ത: ചക്ഷുസിൽ കണ്ടറിഞ്ഞു. ഉള്ളിലൊരു പർണശാലയ്ക്കു തീ പിടിക്കുന്നതായി തോന്നിയതുകൊണ്ട് ഗുരുജി വജ്രാസനത്തിൽ നിന്ന് സാവധാനം എഴുന്നേറ്റ് എല്ലാവരോടുമായി പറഞ്ഞു.

‘‘ഇന്നത്തെ ചടങ്ങുകൾ ഇവിടെ നിർത്തിവയ്ക്കുന്നു. എല്ലാവർക്കും മുറികളിലേക്കു പോകാം. ’’

ഉരുകിത്തീരുന്ന കർപ്പൂരത്തിന്റെയും ചാരമായിക്കൊണ്ടിരിക്കുന്ന ചന്ദനത്തിരിയുടെയും എള്ളെണ്ണയിൽ നൊന്തു കത്തുന്ന വിളക്കിത്തിരിയുടെയും ഗ്ഗന്ധങ്ങൾ അർധോക്തിയിൽ ഘനീഭവിക്കവെ, പതിനഞ്ചുപേരും ഗ്ഗുരുജിയെ താണുവണങ്ങി തിരിഞ്ഞു നടന്നു. വേദിയിൽ നിന്ന് താഴേക്കിറങ്ങിയ ഗുരുജിയാവട്ടെ  ദീക്ഷാകർമത്തിന്റെ നടത്തിപ്പു ചുമതലയുള്ള  ഗ്ഗരുഡധ്വജാനന്ദ സ്വാമിയെ  അടുത്തു വിളിച്ച്  ഒച്ച താഴ്ത്തി പറഞ്ഞു.

‘‘ചന്ദ്രദത്തനെയും അരുന്ധതിയെയും ഇന്നു തന്നെ അടുത്തടുത്ത മുറികളിലേക്കു മാറ്റണം. കാരണം അവരറിയേണ്ട. മുറികൾക്കിടയിലെ വാതിൽ കുറ്റിയിടാതെ വെറുതെ ചാരിയിട്ടിരുന്നാൽ മതി.’’

എന്നിട്ട് ഗുരുജി കാലാതീതമായൊരു മന്ദസ്മേരത്തോടെ ഭജനാലയത്തിന്റെ വാതിലിറങ്ങി വെള്ളമണൽ വിരിച്ച മുറ്റം മുറിച്ചു കടന്ന് ധ്യാനപ്പുരയിലേക്കു പോയി. ആത്മജ്ഞാനത്തിന്റെ  സൌരഭ്യം നിറഞ്ഞൊരു മന്ദമാരുതൻ അദ്ദേഹം നടന്ന വഴിയിലൂടെ വീശി. ദേഹത്തെപ്പൊതിഞ്ഞിരുന്ന കാഷായം കാറ്റിനുമേൽ താളം പിടിച്ചു.

പുതുതായി അനുവദിച്ചു കിട്ടിയ മുറിയിലെ കട്ടിലിലും പറ്റിച്ചേർന്നു നിന്ന ഭിത്തിയിലുമായി ശരീരഭാരത്തെ ചായിച്ചു വച്ച ശേഷം ചിന്തകളുടെ ഭാരം ആ മൂകാന്തരീക്ഷത്തിലേക്ക് ഇറക്കിവയ്ക്കാൻ ചന്ദ്രദത്തൻ അതിവേഗ പരിശമ്രം ആരംഭിച്ചു. മുപ്പതു വർഷത്തിന്റെ അജ്ഞാതത്വവും അകലവും ഒരൊറ്റ ദർശനത്തിൽ നീർപ്പോള പോലെ പൊട്ടിമാറിയപ്പോൾ ശിരസിലേക്കു വളരെ ഉയരത്തിൽ നിന്നു വന്നു പതിച്ചതാണ്  കഠിനമായ ആ വിചാരഭാരം. മനസ് കർപ്പൂരം പോലെ  കത്തുന്നുമുണ്ടായിരുന്നു.

അവശതയോളമെത്തിയിട്ടില്ലെങ്കിലും ചെറുതായൊരു ക്ഷീണം വന്നു പിടിമുറുക്കുകയാൽ പുതിയ മുറിയിലേക്കു കയറിയതും അരുന്ധതി ആത്മാന്വേഷണത്തിന്റെ കട്ടിലിലേക്ക് ഒടിഞ്ഞുവീണു. പിന്നെ മെല്ലെ മെല്ലെ, ഏകാന്തതയുടെ മേഘക്കൂട്ടം ഉരുണ്ടുകൂടി  നിന്ന   ആ ആകാശത്തിൽ   മൂന്നു പതിറ്റാണ്ടുകളുടെ ഇടവേളയേതുമില്ലാത്തതുപോലെ  യുവവിഹംഗ്ഗമായി പറക്കുവാൻ തുടങ്ങി.

തിരണ്ടുകുളി കഴിഞ്ഞുള്ള പുണ്യാഹത്തിന് ചുവന്നപട്ടുകൊണ്ടുള്ള പാവാടയും ൌസുമണിഞ്ഞ് ഏറ്റവുമടുത്ത ബന്ധുക്കളാൽ വലയിതയായി അരുന്ധതി അഞ്ചു പോറ്റിമാർക്കരികിൽ ഉപവിഷ്ഠയായി. ചമ്രം പടഞ്ഞിരിക്കാനാവാത്ത വിധം ലജ്ജവന്നു മൂടിയതു കൊണ്ട്  രണ്ടു കാലുകളും ഇടതുവശത്തേക്കിട്ടും അരക്കെട്ടു കഴിയുന്നത്ര ഒതുക്കിപ്പിടിച്ച് ഇരുകൈകളും മടിപ്പിളർപ്പിനു കുറുകെ പിണച്ചു കോർത്തുമാണ്  ചുവന്ന ചായം പൂശിയ ആ സിമന്റു തറയിൽ അവൾ കുനിഞ്ഞ ശിരസുമായി  ഇരുന്നത്.അൽപ്പമകലെ മാറി നിന്ന് ചടങ്ങുകൾ പൂട്ടാമിഴികളാൽ വിക്ഷിക്കുകയായിരുന്ന എന്റെ മുഖത്തേക്കു മാത്രം  ഇടയ്ക്ക് ഒരു തവണ  മുഖമുയർത്തി നോക്കി. അപ്പോൾ തമ്മിൽ കൊരുത്തുപോയ നോട്ടക്കൊളുത്തുകളെ ഇരുവരും അൽപ്പം വിഷമിച്ചാണ് മോചിപ്പിച്ചെടുത്തത്.                
 പൂത്തിരുവാതിര രാത്രിയിലാണ് പിന്നെയാ മുഖം ശരിക്കൊന്നു കണ്ടത്. ഒരേ ാസിൽ ഒന്നിച്ചിരുന്നാണ് പഠിച്ചിരുന്നതെങ്കിലും ലജ്ജ വന്ന് പ്രതിനിമിഷം  മാർഗതടസമുണ്ടാക്കിക്കൊണ്ടിരുന്നതിനാൽ ഒരു ദിവസവും നേരെ മുഖത്തു നോക്കാൻ ധൈര്യമുണ്ടായിട്ടില്ല. പ്രണയത്തിന്റെ പൊൻനിറമുതിർത്ത്  തെളിഞ്ഞു കത്തിയ നിലവിളക്കും  ഹൃദയത്തിലെ കരിങ്കൽക്കോട്ടകളിൽ അതീവ രഹസ്യമായി ഉറഞ്ഞു കിടന്ന രതിയുടെ നീലനിലാവും ചേർന്നൊരുക്കിയ തരളിതമായ പ്രകാശത്തിലാണ് ആ മുഖം അന്ന് കണ്ടത്. അതുവരെ ചാഞ്ഞും ചരിഞ്ഞും ഇടയ്ക്കെപ്പോഴൊക്കെയോ നേരെയും പിന്നെ ചിലപ്പോൾ നിഴലായും കണ്ട തോന്നലുകളൊക്കെയും ആ നിമിഷത്തിൽ അപ്പാടെ വിസ്മൃതമായി. അതുവരെ അനുഭവിച്ചിട്ടില്ലാത്ത നിഗൂഢമായൊരാനന്ദത്തോടെ നൂതനമായൊരനുഭവമായി ആ മുഖദർശനം. അപ്പോൾ അമ്മ പാടിത്തന്ന ‘പങ്കജാക്ഷൻ കടൽ വർണൻ’ എന്ന വരികൾ ഏറ്റുചൊല്ലി ചുവടു വയ്ക്കുകയായിരുന്നു ഞാനടക്കം 14 പെണ്ണുങ്ങൾ.
  
പിന്നിലേക്കു ചുഴറ്റിയെറിഞ്ഞ ഒാർമകൾ സമയത്തിന്റെ ഇരുട്ടു കട്ടിപിടിച്ചു കിടന്ന ഗ്ഗുഹയിലൂടെ ആദ്യം വേഗഗ്ത്തിലും പിന്നെ പതുക്കെയും കറങ്ങിച്ചുറ്റി പാഞ്ഞെത്തിയത് നാലാം ാസിലെ മരബഞ്ചിലേക്കാണ്. അതിനു പിന്നിലേക്കുള്ള സഞ്ചാരം അസാധ്യമാക്കിക്കൊണ്ട്  മറവിയുടെ വലിയൊരു കൻമതിൽ ഉയർന്നു നിന്നു. അന്നു വീട്ടിൽ ഒാർക്കിഡ് പുഷ്പങ്ങൾ ഉണ്ടായിത്തുടങ്ങിയിരുന്നില്ല. മോഹങ്ങളുടെ മഞ്ഞ ഇതളടുക്കുകൾ കുത്തിനിറച്ച  ബന്തിപ്പൂവായിരുന്നു സുലഭം. ഒരുദിവസം സ്കൂളിൽ പോയപ്പോൾ ആരും കാണാതെ വളരെ ശദ്ധ്രയോടെ പറിച്ചെടുത്ത ബന്തിപ്പൂ  ഇതൾ ചതയരുതേ എന്നു പ്രാർഥിച്ചുകൊണ്ട് നിക്കറിന്റെ പോക്കറ്റിൽ ഒളിപ്പിച്ചുവച്ചു. ആദ്യത്ത രണ്ടു പീരിയഡും വളരെ വിഷമിച്ചാണ് ഇരുന്നത്. മൂത്രമൊഴിക്കാനുള്ള ഇടവേളയ്ക്കു ബെല്ലടിച്ചപ്പോൾ മറ്റു കുട്ടികളെല്ലാം ശരം വിട്ട പോലെ വെളിയിലേക്കോടി. ഞാൻ മാത്രം തലവേദന അഭിനയിച്ച് ബഞ്ചിലിരുന്നു. സോവിയറ്റ് യൂണിയൻ മാസികയുടെ  മിനുക്കമുള്ള വർണക്കടലാസുകൊണ്ടു പൊതിഞ്ഞ ബുക്കുകളുടെ മീതേ ബന്തിപ്പൂ ഭദ്രമായി കൊണ്ടു വച്ച ശേഷം ഒന്നുമറിയാത്തതുപോലെ തിരികെ വന്നിരുന്നു. അടുത്ത മണിയടിക്ക് കുട്ടികൾ ാസിലേക്ക് ഇരച്ചെത്തിയപ്പോൾ ഏറുകണ്ണിട്ടു നോക്കി.
അരുന്ധതി   മുന്പിലെ പുസ്തകങ്ങളുടെ  മേലേ ഇരുന്ന പൂവെടുത്തു മണപ്പിക്കുന്നു. മണമില്ലെന്നു കണ്ടിട്ടോ എന്തോ കൂട്ടുകാരിയോടെന്തോ തമാശ പറയുന്നു. പിന്നെ അതു  ജനലിലൂടെ പുറത്തേക്കെറിയുന്നു. അങ്ങനെ എറിഞ്ഞു കളയാൻ അവൾക്ക് വേറൊന്നും ആലോചിക്കേണ്ടതില്ലായിരുന്നു. അവളുടെ ഇരിപ്പിടം ജനലിനോടു ചേർന്നായിരുന്നു. ആ ഏറു  തടയാനോ, ആ പൂവ് എന്റെ  ഹൃദയമാണേ എന്നു വിളിച്ചു പറയാനോ ഉള്ള കഴിവുകളൊന്നും  അന്നു ബുദ്ധിയിൽ വളർന്നു തുടങ്ങിയിരുന്നുമില്ല. ഒാർമയിലെ ആദ്യത്തെ നിരാശ.
പത്താം ാസിൽ പഠിക്കുന്പോൾ, ബസ് കയറി പോകേണ്ട ദൂരത്തിൽ ആദ്യമായൊരു കോഴ്സിനു ചേർന്നു. അമ്മയാണ് രണ്ടു പേരെയും നിർബന്ധിച്ച് അവിടെ  ചേർത്തത്. ദേശീയ പ്രതിഭാന്വേഷണ പരിക്ഷയ്ക്കുള്ള പരിശീലനം ആയിരുന്നു ലക്ഷ്യം. രണ്ടു പേരുടെയും  അധ്യാപിക എന്ന നിലയിൽ ആദ്യ ദിവസം അമ്മ തന്നെ പരിശീലനഹാളിൽ കൊണ്ടാക്കി. നാട്ടിൽ നിന്ന് ബസ് കയറിയാൽ മുക്കാൽ മണിക്കൂർ കൊണ്ടെത്തുന്ന ദൂരം. അന്നു മടങ്ങി വന്നപ്പോൾ അമ്മ പറഞ്ഞു.
‘‘നാളെ മുതൽ ദത്തൻ ഇവിടെ വന്ന് ഇവളെ കൂടെ വിളിച്ചു കൊണ്ടു പോണം.’’
പിറ്റേന്ന് അദ്ദേഹം  വന്നു മുറ്റത്തു നിന്നതേയുള്ളൂ. പുസ്തക സഞ്ചിയുമായി കൂടെ ചെല്ലുന്പോൾ പിന്നിൽ നിന്ന് അമ്മ വിളിച്ചു.
‘‘രണ്ടു പേരും ഒന്നു നിന്നേ.’’
എന്നിട്ട് അമ്മ  ഞങ്ങളുടെ അടുത്തേക്കു നടന്നു വന്നു.
‘‘പരസ്പരം ശദ്ധ്രിച്ചു വേണം രണ്ടു പേരും പോകാൻ.വഴിയിൽ വച്ച് സംസാരിക്കുകയൊന്നും ചെയ്യരുത്.ആരെങ്കിലും കണ്ടാൽ അതുമിതും പറയും. എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ഇവിടെ വന്നിട്ടാവാം. എപ്പോഴുമൊരു അകലം നല്ലതാണ്. മൂന്നടിയുടെയെങ്കിലും.’’
അനുസരണ രണ്ടു പേരുടെയും കൂടെപ്പിറപ്പായിരുന്നു. ബസിൽ കയറാനോ ബസിറങ്ങി പരിശീലന ഹാളിലെത്താനോ വൈകിട്ടു മടങ്ങാനോ  ഉള്ള നടത്തത്തിനിടയിലെപ്പോഴെങ്കിലുമോ  ാസിൽ വച്ചോ  ഒരു ദിവസവും പരസ്പരം ഒന്നും മിണ്ടിയില്ല.മുന്നിലും പിന്നിലുമായി മൂന്നടി അകലത്തിൽ നിശബ്ദം  നടന്നു. രണ്ടാഴ്ചക്കാലം. ഇഷ്ടം കൂട്ടിയതേയുള്ളൂ ആ മൌനം. സംസാരിക്കുന്നതിനേക്കാളും തീവ്രമായിരുന്നു അതിന്റെ പരസ്പരാകർഷണം. ഇടയ്ക്കെപ്പോഴെങ്കിലും നോട്ടം കൂട്ടിമുട്ടുന്പോൾ കണ്ണുകൾ കത്തി.ശരീരം വിറ കൊണ്ടു. തൊണ്ട വരണ്ടു. ശ്വാസം മുട്ടി കിതച്ചു. പ്രീഡിഗ്ന്രഗിയായപ്പോഴാണ് ഇരുവരും ാസ് മാറുന്നത്. അരുന്ധതി   നൂറു കിലോമീറ്ററകലെ വൻ നഗ്നഗരത്തിലേക്കു പോയി. അവിടത്തെ ബന്ധുവിന്റൊപ്പം താമസം.എന്റെ ഗ്ന്രഗാമീണ ജീവിത സാഹചര്യം അതിനനുവദിക്കായ്കയാൽ വീട്ടിൽ നിന്നു വളരെയകലെയല്ലാത്ത കോളജിൽ. അപ്പോഴേക്കും കൌമാരം യൌവനത്തിലേക്കു കോശവിഭജനം നടത്തുന്നതിന്റെ സമ്മർദ്ദം താങ്ങാനായില്ല.അങ്ങനെയൊരുനാൾ സർവ ശക്തിയും സംഭരിച്ച് ഒരു ഇൻലാൻഡിനുള്ളിൽ ഹൃദയം തുറന്നയച്ചു. തുറന്ന ഹൃദയം കൈപ്പറ്റിയത് ബന്ധുവായിപ്പോയി.അന്നു രാത്രി തന്നെ അരുന്ധതിയുടെ വീട്ടിലേക്ക് വിളിപ്പിക്കപ്പെട്ടു. ‘‘ബ്രദർലി അഫക്ഷൻ മതി’’യെന്ന് ഗ്ഗുരുമുഖത്തു നിന്ന് ഉപദേശം. ആ പെരുമഴയിൽ മൺകട്ടപോലെ പൊടിഞ്ഞുപോയി.

പിന്നെയൊരഞ്ചുവർഷം രണ്ടു പേരും കണ്ടില്ല. അല്ലെങ്കിൽ പരസ്പരം കാണാൻ ദ്വയം ഭയന്നു. ഹൃദയം പൊട്ടിത്തെറിച്ചു പോയേക്കുമെന്ന് ശങ്കിച്ചിട്ടോ അവഗ്ഗണന നേരിടേണ്ടി വരുമെന്ന് ആകുലപ്പെട്ടിട്ടോ? അതിനുശേഷമൊരു സന്ധ്യക്ക്  ഈ ആശമ്രത്തിൽ, എം.എസ്. സുബ്ബലക്ഷ്മിയുടെ സംഗ്നഗീത കച്ചേരിക്ക് അവിചാരിതമായി കണ്ടു മുട്ടിയപ്പോൾ,  വർഷങ്ങളുടെ അസാമീപ്യം മറന്ന് ഒരിക്കൽ കൂടി കണ്ണുകൾ രാഗ്ഗവിസ്താരം നടത്തി. പക്ഷേ തനിയാവർത്തനത്തിലേക്കു കടക്കാനായില്ല. ഒപ്പം അച്്’നും അമ്മയുമെല്ലാം ഉണ്ടായിരുന്നല്ലോ. മറ്റുള്ളവർക്കു  വെളിപ്പെടാതിരിക്കാനാവാം അദ്ദേഹം ഒരു തൂണിന്റെ മറവു പറ്റി പ്രകാശത്തിൽ നിന്നൊളിച്ചു.  എങ്കിലും അന്നത്തെ രാഗ്ഗവിസ്താരം പുതു ധൈര്യമേകി. പ്രായത്തിന്റെ ബലത്തിൽ അദ്ദേഹത്തിന്റേതായി ഒരു കത്ത്. അതിനു കൃത്യമായ മറുപടി. പിന്നെ മുടങ്ങാതെ തപാൽ ബന്ധം. ബന്ധനം.

അങ്ങനെയിരിക്കെ ഒരു നാൾ, സന്ധ്യയുടെ തിരുനെറ്റിയിൽ നിന്ന്  ചെന്പൊട്ടടർന്നു വീണതിനു പിന്നാലെ അഞ്ചേക്കർ കപ്പത്തോട്ടത്തിലെ തെങ്ങിൻചുവട്ടിൽ അവിചാരിതമായൊരു ദീർഘഭാഷണം. വീട്ടിലേക്കു കൂട്ടു  പോയതാണ്. തെങ്ങിൻചുവട്ടിൽ എത്തിയപ്പോഴാണ്  ആതപം ഇരച്ചുവന്ന് അരുന്ധതിയെ   വിത്രസ്തയാക്കിയത്. അവളിങ്ങനെയാണ് തുടങ്ങിയത്.

‘‘നിങ്ങൾ  എത്ര നല്ല ചെറുപ്പക്കാരൻ. ഞാനോ പിഴച്ചു പോയ ജന്മം.’’
‘‘എന്താ, എന്തു പറ്റി.. പിഴച്ചു എന്നൊക്കെ പറയാൻ.’’
‘‘എനിക്കൊരാൾ വഴിയിൽ വച്ച് പരസ്യമായി എഴുത്തു തന്നു.’’
‘‘അതിന് ഒരാൾ ഒരു കടലാസു തുണ്ടു  തന്നാലുടൻ പെണ്ണുങ്ങൾ പിഴയ്ക്കുമോ? ’’
‘‘പിന്നല്ലാതെ. മോശമായി ജീവിക്കുന്നവർക്കല്ലേ ആരെങ്കിലും എഴുത്തൊക്കെ കൊടുക്കൂ.’’
‘‘മണ്ടത്തരം. മറ്റൊരാൾ ചെയ്ത തെറ്റിന് (അതൊരു തെറ്റാണെങ്കിൽ) വെറുതെയെന്തിനു ദു:ഖിക്കണം?’’
‘‘പക്ഷേ ആളുകൾ അങ്ങനല്ലല്ലോ വിചാരിക്കുക.’’
‘‘ആരെന്തു വിചാരിച്ചാലെന്താ?’’
‘‘അയാൾ വീട്ടിലും വന്നു.’’
‘‘എന്നിട്ട്? ’’
‘‘ദുഷ്ടൻ ദുബായിൽ പോയിരിക്കുകയാണ്. നാട്ടിൽ തിരികെ വന്നാൽ  എത്ര കഷ്ടപ്പെട്ടായാലും എന്നെ കല്യാണം കഴിക്കുമെന്നാ  പറയുന്നത്. സമ്മതിച്ചില്ലെങ്കിൽ തട്ടിക്കൊണ്ടു പോകും പോലും.’’
ഇത്രയും പറഞ്ഞ് അവളങ്ങു പൊട്ടിക്കരഞ്ഞു. ഞാൻ വല്ലാത്ത ധർമസങ്കടത്തിലായി. കണ്ണീരു തുടയ്ക്കാനോ തോളിൽ തട്ടി ആശ്വസിപ്പിക്കാനോ ഒക്കെ തോന്നിയെങ്കിലും ഒന്നും ചെയ്തില്ല.അഥവാ അതിനുള്ള ധൈര്യമുണ്ടായില്ല. രണ്ടുപേർക്കുമിടയിലെ ദൂരം നില നിർത്തേണ്ടതുണ്ടായിരുന്നല്ലോ.  ഹൃദയങ്ങൾ അനാവൃതമായിപ്പോകാതെ സൂക്ഷിച്ചു. പറഞ്ഞതൊക്കെ മറ്റുള്ളവരുടെ കാര്യങ്ങൾ. മലർക്കെ തുറന്നതുകൊണ്ട് തിരസ്കരിക്കപ്പെട്ടാലോ എന്ന വേവലാതി.
കത്തെഴുതിയും വല്ലപ്പോഴുമൊക്കെ കണ്ടും അഞ്ചു വർഷം കൂടി. എനിക്കറിയാം എന്നെ ഇഷ്ടമാണെന്ന്. പക്ഷേ ഞാനെങ്ങനെ വിശ്വസിക്കും. ഇങ്ങോട്ടു പറയാതെ. ഇനി അന്ന് അമ്മ ആവശ്യപ്പെട്ടതു പോലെ സഹോദരഭാവമാണെങ്കിലോ? ചോദിച്ചു നാണം കെടാൻ വയ്യ.

എനിക്കാഗ്ന്രഗഹമുണ്ട് കൈവെള്ളയിലെങ്കിലും ഒന്നു ചുംബിക്കാൻ. എന്റെ നെഞ്ചു തുടിക്കുന്നുണ്ട്, ഒന്നു വാരിപ്പുണരാൻ. ഏറെ നേരം ചേർത്തു നിർത്തി കൈകൊണ്ട് പൊതിഞ്ഞു പിടിക്കാൻ. പക്ഷേ ഞാനൊരു ആഭാസനാണെന്നു ധരിച്ചാലോ? വേണ്ട.

ഒരു നിമിഷമെങ്കിലൊരു നിമിഷം. ഒരാലിംഗ്നഗനത്തിൽ ചെന്നു വീഴാൻ, നെഞ്ചിലൊന്നു മുഖം മുട്ടിക്കാൻ, മുടികളിലൂടെ വിരലോടിക്കാൻ.കവിളിലെ മാർദ്ദവത്തിലൂടെയും മീശരോമങ്ങളുടെ പരുപരുപ്പിലൂടെയും നാസിക നടത്താൻ. പക്ഷേ ഞാനൊരു കുലടയെന്നു നിനച്ചാലോ?

ഞാൻ  മാർക്ക് കൂടുതൽ വാങ്ങിയപ്പോഴെങ്ങാനും വിഷമം തോന്നിയിട്ടുണ്ടാവുമോ?

ഒാ, എനിക്കു സന്തോഷമേ തോന്നിയിട്ടുള്ളൂ. അന്ന് സ്പെർമാതീക്ക എന്താണെന്ന സുവോളജി ടീച്ചറുടെ ചോദ്യത്തിന് ഉത്തരമറിയാതെ നിന്നു തപ്പിയപ്പോൾ ഞാനൊരു കടലാസിൽ കുറിച്ച് അടുത്തിരുന്ന ലില്ലിക്കുട്ടിയുടെ കയ്യിൽ കൊടുത്തതാണ്. കേട്ടെഴുത്തു കാണിച്ചുകൊടുക്കാത്തതിന് എന്നോടു പിണങ്ങിയിരുന്ന അവളതു ൌസിനുള്ളിൽ താഴ്ത്തി. പിന്നീട് ടീച്ചർ പച്ചപ്പു മാറാത്ത ചൂരൽ കൊണ്ട് കൈവെള്ളയിൽ അടിക്കുന്പോൾ എന്റെ കണ്ണുകൾ നിറഞ്ഞതു കണ്ടാരുന്നോ?

പിന്നേ, അതു കൊണ്ടല്ലേ, ഒൻപതു ബിയിൽ മൂന്നു തവണ തോറ്റു പഠിച്ച കമലാസനൻ പിറ്റേദിവസം പിന്നിൽ കൂടി വന്നു പാവാട പിടിച്ചു പൊക്കിയതിന്  ഞാനവനെ പിടിച്ചു തള്ളിയിട്ട് നെഞ്ചത്തു നല്ല ഇടി കൊടുത്തത്.

അതിന് കമലാസനൻ അമ്മയോടു പോയി പരാതി പറഞ്ഞതും അമ്മയുടെ  കയ്യിൽ നിന്ന് ചൂരലരിഷ്ടം കിട്ടിയതുമൊക്കെ എനിക്കോർമയുണ്ട്.

ദൈവമേ ഈ സംഘർഷം എനിക്കു സഹിക്കാനാവുന്നില്ല.അല്ലെങ്കിൽ വേണ്ട.ജീവനുള്ള കാലത്തോളം ഇങ്ങനെ സ്വപ്്നങ്ങളിൽ ഒരുമിച്ചു ജീവിക്കാം.

 പറയേണ്ടയാൾ ആദ്യം പറയട്ടെ. ഇല്ലെങ്കിൽ ആ ഒാർമകളെ പരിണയിച്ച് മതിവരുവോളം  ജീവിക്കാം.

നമ്മുടെ സങ്കൽപ്പം പോലെയല്ലല്ലോ ജീവിതം എന്ന് ആർക്കും ആശ്വസിപ്പിക്കാൻ അവസരം കിട്ടിയില്ല. കാരണം ആരോടും ഒന്നും പറഞ്ഞിരുന്നില്ല.അച്്’ൻ വല്ലാതെ നിർബന്ധിച്ചപ്പോൾ എങ്കിൽ ആലോചിച്ചോളൂ എന്നു പറഞ്ഞു.
 പെൺകുട്ടിക്കു ജോലി വേണം  എന്നൊരു വ്യവസ്ഥ മാത്രം വച്ചു.

അമ്മ നിർബന്ധിച്ചപ്പോൾ  പറഞ്ഞു.അമ്മയുടെ ഇഷ്ടം പോലെ. ആ കോപം ഏൽക്കാനുള്ള ശക്തിയില്ലാതിരുന്നതിനാൽ ഉള്ളിലെ മോഹം അവിടെത്തന്നെ നിലവറനിധിയായി.

ഭാര്യ.മക്കൾ. യാന്ത്രിക ജീവിതം. അഡ്ജസ്റ്റ്മെന്റുകൾ. ഇക്കാലമെല്ലാം സ്വപ്നത്തിൽ ഒപ്പമുണ്ടായിരുന്നു. പച്ച ൌസും പച്ചക്കരയുള്ള സെറ്റുമുടുത്ത് എന്റെ കട്ടിലിൽ, എന്നെ പറ്റിച്ചേർന്ന്.പക്ഷേ പ്രായോഗ്ഗികതയുടെ ശാഠ്യത്താൽ നേർക്കാഴ്ചയ്ക്കുള്ള അവസരങ്ങളെല്ലാം മന: പൂർവം ഒഴിവാക്കി.  
         
ഭർത്താവ്, മക്കൾ. യാന്ത്രിക ജീവിതം. അഡ്ജസ്റ്റ്മെന്റുകൾ. ഇക്കാലങ്ങളിലൊന്നും പരസ്പരം കാണാൻ കഴിഞ്ഞിട്ടില്ല. ദിനം പ്രതിയെന്നോണം അഭിലാഷം തിക്കുമുട്ടുകയും ഹൃദയത്തിലെ ചോരപ്പുഴയിൽ നിന്ന് പ്രതിനിമിഷം ആ മുഖം ഉദയരവിയുടെ പ്രഭയോടെ ഉയരുകയും ചെയ്തിട്ടും.

അന്പത്തിയെട്ടു വയസിന്റെ  മധുരം നുകർന്നു കൊണ്ടിരിക്കുന്പോഴാണ്  ഭാര്യ കുഴഞ്ഞുവീണു മരിച്ചത്. സ്ഥിരം രോഗ്ഗിയായിരുന്നു. ഒരു രോഗഗ്നം ചികിൽസിച്ചു ഭേദപ്പെടുത്തുന്പോൾ അടുത്തത്. അവസാനം പിടികൂടിയ ഹൃദ്രോഗഗ്ത്തിനുള്ള മരുന്നുകളാവട്ടെ, അവൾ മുടക്കിയിരുന്നുപോലും. പിന്നീടാണ് അറിഞ്ഞത്. മൂത്തമകൾ ഒാസ്ട്രേലിയയിൽ. സായിപ്പിന്റെ മക്കളെ പ്രസവിച്ചു കൂട്ടി കുട്ടിമദാമ്മയായി. മകൻ ചെന്നുപെട്ട പ്രണയക്കുരുക്കിൽ മതം മാറി. ‘സാത്താനേ ഒഴിഞ്ഞു പോ’ എന്ന് ശിരസിനെ ഉഴിഞ്ഞുകൊണ്ട് വൈദികൻ മൂന്നുവട്ടം ആവർത്തിച്ചു പറഞ്ഞപ്പോൾ അവൻ മുറിച്ചെറിഞ്ഞത് സ്വത്വത്തിൽ ലീനമായിക്കിടക്കുന്ന പൈതൃകവും പാരന്പര്യത്തിന്റെ കണ്ണികളുമൊക്കെക്കൂടിയാണ്.

ഭർത്താവിന് കരൾ രോഗ്ഗമായിരുന്നു. വർഷത്തിലൊരിക്കൽ രണ്ടാഴ്ച നീളുന്ന ദാന്പത്യമൊഴിച്ചാൽ ജീവിതം അടിമുടി ഒറ്റപ്പെടലിന്റേതായിപ്പോയി. തണുപ്പു രാജ്യത്ത് ഭർത്താവിന് ആൽക്കഹോളിന്റെ കൂട്ടുണ്ടായിരുന്നു. എനിക്ക് കൂട്ടാവേണ്ട മക്കൾ മിടുമിടുക്കരായതിനാൽ ജോലി കിട്ടിപ്പോയത്  അമേരിക്കയിൽ. അവരവിടെ പൌരത്വമെടുത്ത് കൂടി. അവിടേക്കു ചെല്ലാൻ നിർബന്ധിക്കുന്നു. പക്ഷേ ഈ വയസുകാലത്ത് ജനിച്ച മണ്ണു വിട്ട്. വയ്യ.

യഥാർഥത്തിൽ എന്റെയുള്ളിൽ സ്്നേഹമുണ്ടായിരുന്നോ? സ്വന്തമാക്കാനും അനുഭവിക്കാനുമുള്ള ആഗ്രഗ്ഹം മാത്രമല്ലേയുണ്ടായിരുന്നുള്ളൂ. കാമമല്ലേ കനംവച്ചു നിന്നത്. പ്രണയം എന്നൊക്കെ പറയുന്നത് വെറും കള്ളമല്ലേ?
പറിച്ചെറിയാനാവാത്ത ഇഷ്ടമുണ്ടായിരുന്നെങ്കിൽ ചെറിയ തടസം ഉണ്ടായപ്പോഴേ മൂടും തട്ടി പോകുമായിരുന്നോ?

സ്നേഹം എന്നൊക്കെ തോന്നിയത് കാനൽജലം പോലൊരു  ഭ്രമം മാത്രമായിരുന്നില്ലേ? അല്ലെങ്കിൽ ശുദ്ധമായ പ്രണയം എന്നൊന്ന് ഉള്ളതു തന്നെയാണോ? ദാന്പത്യമെന്ന ഒത്തുതീർപ്പു നാടകത്തിലെ ഒരു രംഗ്ഗത്തിലെങ്കിലും പ്രണയം അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല.  ഒരാണും ഒരു പെണ്ണും ചേർന്നുണ്ടാക്കുന്ന, ഒരു പാടുപേർ സഫലമെന്നു വാഴ്ത്തുന്ന ഒരു പരസ്പര ധാരണയിലൊരിക്കലെങ്കിലും തൊലിപ്പുറത്തുപോലും തൊടാതെ പോകുന്നൊരു മായിക മാരുതനാണോ അത്. ആവോ, ആർക്കറിയാം.

പോട്ടേ, നിഷേധചിന്ത കൊണ്ട് എന്തു പ്രയോജനം? അഹംബോധത്തെ തൃപ്തിപ്പെടുത്താനാണ് ഈവക ന്യായങ്ങളൊക്കെ എന്നാർക്കാണറിയാത്തത്. ഇന്നിങ്ങനെ കണ്ടു മുട്ടിയത് നഷ്ടപ്പെട്ടൊരു ജീവിതം തിരിച്ചെടുക്കാനാവുമോ? ദൈവം എല്ലാക്കാലത്തും യഥാർഥസ്നേഹത്തെ പിരിച്ചു നിർത്തുമോ? വാതിൽ തഴുതിട്ടിട്ടില്ലെന്നു തോന്നുന്നു. ചെന്നു ചോദിച്ചാലോ?

അല്ലെങ്കിൽ, പ്രണയത്തെ അറിയാനുള്ള ഒരു അന്വേഷണമാക്കിയാലോ ശിഷ്ടജീവിതം. ആ നോട്ടത്തിൽ ഞാൻ കേട്ടതാണ് അതിനുള്ള ക്ഷണം. ആ നെഞ്ചിൽ തല ചായ്ച്ച്. ആ സുരക്ഷിതത്വത്തിൽ സന്തോഷിച്ച് ? എന്തായാലും ചോദിക്കുക തന്നെ.

രണ്ടു പേരും അവരവരുടെ മുറികളിലെ കട്ടിലുകളിൽ നിന്ന് എഴുന്നേറ്റത് ഏതാണ്ട് ഒരേ സമയത്താണ്. ഇരുവരും കതകിനടുത്തേക്കു നടന്നു വന്നതും ഒരേ ചുവടുവേഗ്നഗത്തിലാണ്. ഒരു വശത്തു നിന്നു തുറക്കുന്പോൾ മറ്റേ വശത്ത് തുറക്കാൻ തയാറായി ആൾ വാതിലിൽ പിടിച്ചുനിൽക്കുന്നു. തമ്മിൽ കണ്ടതോടെ വീണ്ടും പരിഭ്രമമായി രണ്ടു പേർക്കും. കുറെനേരം പരസ്പരം നോക്കിക്കൊണ്ടു നിന്നു, കണ്ണുകൾ ചിമ്മാതെ. പിന്നെ ഒരേ നിമിഷത്തിൽ നോട്ടങ്ങളെ പിൻവലിച്ച് ഭൂമിയെ അളന്നു. ഇടയ്ക്കുള്ള ദൂരം മൂന്നടിയുണ്ടെന്ന് ഉറപ്പാക്കി. സംസാരിച്ചു തുടങ്ങേണ്ടത്  ആരെന്ന ശങ്ക അധികം നീണ്ടില്ല. ദത്തൻ തന്നെ വിക്കി വിക്കി തുടങ്ങി.
‘‘അതു പിന്നെ...’’
‘‘ഞാനും.. ’’
‘‘എങ്ങനെയാ അത്..’’
‘‘എനിക്കും എന്തോ.. ’’
ആദ്യത്തെ പരിഭ്രമങ്ങൾ മാറിയതോടെ ഇരുവരും മുഖത്തോടുമുഖം നോക്കി. കണ്ണിൽ കണ്ണിൽ നോക്കി. പരസ്പരം സ്്പർശിക്കാതെ, എന്നാൽ തീവ്രമായ പ്രണയത്തോടെ. പതിമൂന്നാം വയസിൽ തോന്നിയ അതേ തീവ്രതയോടെയും അഭിനിവേശത്തോടെയും അവർക്കിടയിൽ അനുരാഗഗ്നം പതഞ്ഞുപൊങ്ങി. വിക്ക് മാറിയ ശേഷമുള്ള ആദ്യചോദ്യം അരുന്ധതിയുടേതായിരുന്നു.

‘‘എന്നെ എങ്ങനെ മനസിലായി?’’
‘‘എങ്ങനെ മനസിലാവാതിരിക്കും മനസിലെ കാൻവാസിൽ എണ്ണച്ചായത്തിൽ തന്നെയല്ലേ വരച്ചിട്ടിരിക്കുന്നത് ആ രൂപം. പ്രായത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളോടെ ഇടയ്്ക്കിടയ്ക്ക് ചിത്രം മാറ്റിവരയ്ക്കുന്നുമുണ്ടായിരുന്നു.അതു പോട്ടെ, എന്നെ എങ്ങനെ തിരിച്ചറിഞ്ഞു? ’’
‘‘എന്നും എന്റെ ഇഷ്്ടവും ബഹുമാനവുമൊക്കെ എവിടെയാണോ അർച്ചന ചെയ്്തു കൊണ്ടിരുന്നത്് ആ വിഗ്ന്രഗഹം നേരെ മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ എങ്ങനെ തിരിച്ചറിയാതിരിക്കും? ’’
‘‘ഇത്രയേറെ ഇഷ്ടമുണ്ടായിരുന്നെങ്കിൽ ഒരിക്കലെങ്കിലും പറയരുതായിരുന്നോ?’’
‘‘പറയാതറിയാനുള്ള കഴിവുണ്ടായിരിക്കും എന്നു ഞാൻ കരുതി.’’
‘‘പക്ഷേ,  ഗ്നഗുരുനാഥ കാലിൽ കെട്ടിയിട്ട ചങ്ങല പൊട്ടിക്കാൻ  ധൈര്യമില്ലാതെ പോയി.’’
‘‘എനിക്കു കഴിയുന്നേടത്തോളം കാലം വിവാഹം വേണ്ടെന്നു പറഞ്ഞു നിന്നത്് ഒരു വാക്ക്് ഈ മുഖത്തു നിന്നുവരുമെന്നു പ്രതീക്ഷിച്ചാണ്്.’’
‘‘ഒരിക്കൽ കൂടി അപമാനിതനാകാൻ  എന്റെ ആത്മാഭിമാനം അനുവദിച്ചില്ല.’’
‘‘എന്റെ വിവാഹം നീണ്ടു നീണ്ടു പോയപ്പോൾ അമ്മ അച്്’നോട്് ഒരു ദിവസം സ്വകാര്യം പറയുന്നുണ്ടായിരുന്നു. ദത്തന്് ഇപ്പോഴും പഴയ ഇഷ്്ടം ഉണ്ടെങ്കിൽ നമുക്കൊന്ന്് ആലോചിച്ചാലോ എന്ന്്.അച്്’ൻ മൂളിയത്് സമ്മതഭാവത്തിൽ തന്നെയാണ്്.’’
‘‘എന്നിട്ട്് എന്തുകൊണ്ട്് ഒരു സൂചന തന്നില്ല.’’
‘‘വലിയ ആളൊക്കെയായപ്പോൾ പഴയ ഇഷ്്ടം അതു പോലെയുണ്ടാവുമോ എന്നു ഭയന്നു. മാത്രമല്ല, കത്തുകളൊക്കെയും തികച്ചും ഔപചാരികമായിരുന്നല്ലോ.ഒരിക്കൽ വിദൂരമായിട്ടാണെങ്കിലും  ചില സൂചനകൾ ഞാൻ കുറിച്ചുവിട്ടപ്പോഴാവട്ടെ അതു പരാമർശിക്കാതെയാണ്് മറുപടി എഴുതിയതും.’’
‘‘പോട്ടെ, ഇനി ഇപ്പോൾ ആരുടെയും അനുവാദം ചോദിക്കണ്ടല്ലോ .. പേടിക്കുകയും വേണ്ട.  അതോ മക്കളോട്്.. ’’
‘‘എന്തു മക്കൾ.അവരൊക്കെ വലിയൊരു ബാധ്യത ഒഴിയുന്നതിന്റെ സന്തോഷത്തിലാവും.  നമ്മളെ പറ്റി ഉൽക്കണ്്ഠയുള്ള വേറെയാരും ഈ ഭൂമുഖത്തുണ്ടാവില്ല.’’
‘‘അതെ നമുക്കു പരസ്്പരം ഊന്നുവടികളായാലോ?’’
രണ്ടു പേർക്കും ഒരേപോലെ തോന്നി, ജീവിതത്തിലെ ശൂന്യത ഇല്ലാതാക്കാൻ പരസ്്പരം സാന്ത്വനമായാലോ എന്ന്്. അവർ ഒരേ സമയത്തു വിചാരിക്കുന്നു, ഇരുകൈകളും ഇരുതോളുകളിലായി എടുത്തു വച്ചാലോ എന്ന്്.  പക്ഷേ മൂന്നടി അകലത്തിൽ ഉറപ്പിച്ചു നിർത്തിയ നിലകളിൽ നിന്ന്് ഇരുവരും ചലിച്ചില്ല.ആരെയും ഭയക്കാനില്ലാതെ, ഒന്നും ഒളിക്കാനില്ലാതെ ഇരുവരും പ്രണയത്തിന്റെ എല്ലാ സൌരഭ്യത്തോടെയും,  പ്രായം അടിച്ചേൽപ്പിച്ച എല്ലാ പക്വതയോടെയും സംസാരിച്ചു കൊണ്ടു നിന്നു. എത്ര നേരം  ആ നിൽപ്പ്് നിന്നിട്ടുണ്ടാവുമെന്ന്് രണ്ടു പേർക്കും മനസിലായില്ല.  വാതത്തിന്റെ അസ്്കിത അയാളെയും കഫത്തിന്റെ അസ്്കിത അവരെയും സ്്ഥിരമായി അലട്ടാറുള്ളതാണെങ്കിലും ഇന്ന്് അവയൊന്നും  തീരെ ശല്യപ്പെടുത്തിയില്ല. രണ്ടു രണ്ടര  മണിക്കൂറെങ്കിലും അങ്ങനെ സംസാരിച്ചു നിന്നിട്ടുണ്ടാവും. അവസാനം അയാൾ പറഞ്ഞു.
‘‘ഏതു കടുത്ത ദു:ഖത്തിനിടയിലും  ആശ്വസിക്കാനുണ്ടായിരുന്നത്് നമ്മുടെ വിശുദ്ധമായ പ്രണയത്തിന്റെ ഒാർമകളാണ്്.  ഒന്നിച്ചു  ജീവിക്കാൻ തുടങ്ങുന്നതോടെ ആ ഒാർമകളും കൂടിയാണ്് ഇല്ലാതാവുക.’’
‘‘എന്റെ ഭയവും അതു തന്നെ. നമുക്കൊരു കാര്യം ചെയ്്താലോ? ഗ്നഗുരുജിയുടെ ഉപദേശം ചോദിക്കാം.’’
പകലിന്റെ ആലോചനാഭാരവും സന്ധ്യയുടെ ആശയക്കുഴപ്പവും കനംവയ്്പിച്ച ഉടലുകളുംപേറി ഇരുവരും നിലാവുവീണു കിടന്ന ആശമ്ര മുറ്റത്തെ പഞ്ചാരമണലിനെ മർദിച്ചു മുന്നേറി. ഗ്നഗുരുവിന്റെ ധ്യാനപ്പുരയിൽ ദീപം അണഞ്ഞിരുന്നില്ല.  ഏറെനേരമായി കാത്തിരിക്കുന്നതുപോല  ആചാര്യൻ പറഞ്ഞു.
‘‘എനിക്കറിയാമായിരുന്നു, ഇങ്ങനെയൊക്കെത്തന്നെ സംഭവിക്കുമെന്ന്്.’’
വിസ്്മയത്തിൽ മുട്ടുകുത്തിപ്പോയ ചിന്താഭാരങ്ങളോട്് ഗ്നഗുരു  ശാന്തമായി സംവദിച്ചു.
‘‘സന്യാസം ഒരിക്കലും പലായനമല്ല. ഉള്ളിലേക്കുള്ള  നിരന്തരവും നിസ്്തന്ദ്രവുമായ അന്വേഷണയാത്രയാണത്്. ഈ ആശമ്ര വളപ്പിനു പുറത്തുപോയാലും നിങ്ങൾ ചെയ്യാൻ പോകുന്നത്് വിരാമമില്ലാത്ത  ആത്മാന്വേഷണം തന്നെയാവും. അതിനു പക്ഷേ നിരന്തരമായ വിളംബങ്ങളുമുണ്ടായിക്കൊണ്ടിരിക്കും. സ്വസ്്ഥത ചിത്രപതംഗ്നഗത്തെപ്പോലെ പിടിതരാതങ്ങനെ ചുറ്റിപ്പറന്നു കളിപ്പിക്കും. വെറും ലൌകികത്തിനും വളരെ ഉയരത്തിലാണ്് നിങ്ങൾക്കിടയിലെ പരസ്്പരാകർഷണം.അതൊരു സൌഭാഗ്നഗ്യമാണ്്.ഒപ്പമുള്ളവരെ നിർവ്യാജമായി സ്്നേഹിക്കാൻ കഴിയുന്നവർക്കു മാത്രമേ സമസ്്ത ജീവരാശിക്കും മേലേക്ക്് ആ സ്്നേഹത്തെ പടർത്താനും  കഴിയൂ. ഇനി നിങ്ങളുടെ തീരുമാനം. സന്യാസം ആരിലും അടിച്ചേൽപ്പിക്കാൻ പാടില്ല. ലൌകികവും. ’’
പിറ്റേന്നു കാലത്ത്് അഞ്ചു മണിക്ക്് ആശമ്രത്തിലെ മണികൾ പതിവില്ലാതെ മുഴങ്ങി. ആയിരം ചന്ദനത്തിരികൾ ഒരുമിച്ചു കത്തുന്ന സുഗ്ഗന്ധം  അന്തരീക്ഷത്തിൽ വ്യാപിക്കവേ,  ‘ദീക്ഷാ സ്വീകരണത്തിന്റെ ശേഷഭാഗഗ്ങ്ങൾ ഇന്നു പൂർത്തിയാക്കുമെന്ന്് ഗ്നഗുരുജിയുടെ സ്വരത്തിൽ ഉച്ചഭാഷിണിയിലൂടെ അറിയിപ്പുയർന്നു. ഏറെ വൈകാതെ ഭജനപ്പുരയിലെ വിശാലമായ ഹാളിൽ മുണ്ഡനം ചെയ്യപ്പെട്ട പതിനഞ്ചു ശിരസുകൾ ആചാര്യമുഖത്തെ നമിച്ച്് വിനയാന്വിതരായി. അവർക്കു മുന്നിൽ ഇരിപ്പിടമായി വിരിച്ചിട്ടിരുന്ന വ്യാഘ്രകവചങ്ങളിൽ സനാതനജ്ഞാനത്തിന്റെ ആർഷരേഖകൾ തിണർത്തു കിടന്നു.

2 comments:

  1. യഥാര്‍ഥത്തില്‍ എന്റെയുള്ളില്‍ സ്നേഹമുണ്ടായിരുന്നോ? സ്വന്തമാക്കാനും അനുഭവിയ്ക്കാനുമുള്ള ആഗ്രഹമാല്ലേ ഉണ്ടായിരുന്നത്.

    സ്നേഹം പലപ്പോഴും അങ്ങനെതന്നെയാണ് എന്ന് തോന്നുന്നു.

    നല്ല എഴുത്തിന് അഭിനന്ദനങ്ങള്‍....

    ReplyDelete