Saturday 11 January 2014

വേവിന്റെ കഥകൾ, വേവലാതിയുടെ കഥാകാരൻ

Another interview with me done by Arun S. Kalissery in Lokamalayalam (2013 August issue)

 വേവിന്റെ കഥകൾ, വേവലാതിയുടെ കഥാകാരൻ


അരുൺ എസ്. കാളിശേരി


മലയാള ചെറുകഥാ സാഹിത്യത്തിൽ തന്റെ തട്ടകം ഉറപ്പിച്ച‘ു കഴിഞ്ഞ എഴുത്തുകാരനാണ്   രവിവർമ തന്പുരാൻ. വേങ്ങയിൽ കുഞ്ഞിരാമൻ നായനാരിൽ തുടങ്ങി തകഴി,  ബഷീർ,  എം.ടി, ടി. പത്മനാഭൻ, എൻ. എസ്. മാധവൻ, സക്കറിയ എന്നിവരിലൂടെ സംക്രമിച്ച 2013 ലും സജീവമായി എഴുതുന്ന ഒരു കൂട്ടം കഥാകൃത്തുക്കളിലെത്തി നിൽക്കുന്ന മലയാള ചെറുകഥാ സാഹിത്യത്തിൽ, ശ്രദ്ധേയമായ ചില കഥകൾ കൊണ്ട്  വിസ്മയിപ്പിക്കുന്നുണ്ട്  ഈ കഥാകൃത്ത്.

തുരങ്കത്തിനുള്ളിൽ ജീവിതം, റിയാലിറ്റി ഷോ, ചെന്താമരക്കൊക്ക തുടങ്ങിയ മൂന്നു കഥാസമാഹാരങ്ങളിലൂടെയും ഇനിയും സമാഹരിക്കപ്പെട്ടിട്ടില്ലാത്ത ഒരു പിടി കഥകളിലൂടെയും വർമ എഴുത്തിന്റെ ലോകത്ത് സജീവമാണ്.
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നന്മകൾ, മാനവസമൂഹത്തിന്റെ  നാളെയെക്കുറിച്ച‘ുള്ള ചില ഉത്ക്കണ്ഠകൾ, മനുഷ്യന്റെ ആർത്തികളും ആസക്തികളും പ്രകൃതിയിലേൽപിക്കുന്ന മുറിവുകൾ തുടങ്ങി വൈവിധ്യമാർന്നതാണ് ഈ കഥാകാരന്റെ പ്രമേയരാശികൾ.

അമർത്തിപ്പിടിക്കുന്ന നിലവിളികളാണ് ചില കഥകളെങ്കിൽ തീക്ഷ്ണമായ പൊട്ടിത്തെറികളാണ് മറ്റു ചിലവ.നർമത്തിന്റെയും പരിഹാസത്തിന്റെയും ഇഴപാകിയ കഥകളും വർമയുടെ കഥാപ്രപഞ്ചത്തിൽ നിന്നു കണ്ടെടുക്കാനാവും.

ആർദ്രമായ മനസിന്റെ ഉടമ കൂടിയാണ് ഈ എഴുത്തുകാരൻ എന്ന് അദ്ദേഹത്തിന്റെ ഒാരോ കഥകളിലൂടെയും കടന്നുപോകുന്പോൾ നമുക്കു ബോധ്യമാകും.

എന്തിനു വേണ്ടി  എഴുതുന്നു? 

എഴുതാതിരിക്കാൻ കഴിയാത്തതുകൊണ്ട്. ഉപജീവനമാർഗം പത്രപ്രവർത്തനമായതിനാൽ അതിലെ എഴുത്തുകൾ ധാരാളമായി ചെയ്യേണ്ടതുണ്ട്. പക്ഷേ, ഒരു നല്ല കഥയെഴുതി കഴിയുന്പോൾ കിട്ടുന്ന തൃപ്തി റിപ്പോർട്ടിങ്ങിൽ നിന്ന് കിട്ടുന്ന തൃപ്തിയേക്കാളും എത്രയോ ഉയരത്തിലാണ്. എനിക്കു സമൂഹത്തോടു സംസാരിക്കാനുള്ള മാധ്യമവും എഴുത്തു തന്നെയാണ്.

മലയാളത്തിൽ സജീവമായി എഴുതുന്ന പലരും പത്രപ്രവർത്തകർ തന്നെയാണ്. താങ്കളുടെ ജീവചരിത്രക്കുറിപ്പിൽ  കഥയെഴുത്തിന് ദീർഘകാലത്തെ ഇടവേള നൽകി എന്നു കാണുന്നു. ഒാരോ വാർത്തയ്ക്കുള്ളിലും ഒാരോ കഥ  ഒളിച്ചിരിപ്പുണ്ടെന്ന് അറിയാവുന്ന താങ്കൾ എന്തിനാണ് ഈ ഒളിച്ചേ‘ാട്ടം നടത്തിയത്?

വാർത്തയ്ക്ക് ന്യൂസ് സ്റ്റോറി എന്നാണു  പറയുക. ഒാരോ വാർത്തയും ഒാരോ കഥയാണ്. പക്ഷേ, പത്രത്തിലെഴുതുന്ന ഇത്തരം കഥകൾക്ക് 24 മണിക്കൂറിനപ്പുറം ആയുസില്ല. കാലത്തെ അതിജീവിക്കുന്ന എഴുത്താണു നമ്മുടെ സ്വപ്നം.അതുകൊണ്ടാണ് ന്യൂസ് സ്റ്റോറിയിൽ തൃപ്തിപ്പെടാതെ ഷോർട്സ്റ്റോറി എഴുതുന്നത്. പക്ഷേ, ഷോർട് സ്റ്റോറി എഴുതാനിരിക്കുന്പോൾ  ഒരു ന്യൂസ് സ്റ്റോറി റൈറ്റർ ( ജേണലിസ്റ്റ്) വലിയ വെല്ലുവിളിയെയാണ് അഭിമുഖീകരിക്കുന്നത്.  കാരണം  ഭാഷ എന്ന ഒരേ ആയുധം കൊണ്ടു തന്നെയാണ് രണ്ടു നിർമിതിയും നടത്തേണ്ടത്. ഈ രണ്ട് എഴുത്തുവഴികളും   തമ്മിലുള്ള താൽപ്പര്യ സംഘട്ടനം വളരെ വലുതാണ്. ഒരു പത്രപ്രവർത്തകന് കവിയോ കഥാകൃത്തോ നോവലിസ്റ്റോ ഒക്കെയാകണമെങ്കിൽ  എഴുത്തിന്റെ നിമിഷങ്ങളിലെങ്കിലും അയാൾ പത്രപ്രവർത്തകനല്ലാതാകണം.തിരിച്ച‘ും.  റിപ്പോർട്ടിങ്ങിൽ സജീവമായി നിന്ന കാലത്ത് കഥയെഴുത്തിൽ നിന്നു മാറി നിന്നത് ഇതു കൊണ്ടാണ്.

അരുൺ:  താങ്കളുടെ കഥകളിൽ  എനിക്കേറ്റവും ഇഷ്ടപ്പെട്ടവ ചെന്താമരക്കൊക്ക, മലപ്പാന്പൻ, ഡോണപോള, ഇരട്ട തുടങ്ങിയവയാണ്. കഥകളിൽ വിപുലമായ പ്രമേയവൈവിധ്യം ഉണ്ടെങ്കിൽ കൂടി  കൂടുതലായി കടന്നുവരുന്നത് പരിസ്ഥിതി തകർ‘ച്ചയിലുള്ള  ആശങ്കയും ജീവിതാസക്തികളോടുള്ള പ്രതികരണവും ഒക്കെയാണല്ലോ?

വർമ: സ്കൂളിലും കോളജിലും  പഠിക്കുന്ന കാലത്തു   ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സജീവ പ്രവർത്തകനായിരുന്നു. പത്രപ്രവർത്തകനായപ്പോഴും പ്രധാനപ്പെട്ട എഴുത്തുകളും പ്രവർത്തനവുമൊക്കെ പരിസ്ഥിതി സംരക്ഷണ വിഷയത്തിലായിരുന്നു.ആദിവാസി ക്ഷേമവും മുൻഗണനകളിലൊന്നാണ്. കഥയെഴുതാനിരിക്കുന്പോഴും ആ  വിഷയങ്ങൾ സ്വാധീനിക്കുക സ്വാഭാവികം.

അരുൺ: ചെന്താമരക്കൊക്കയിൽ ഒരു ബാറിലെ അടിയെക്കുറിച്ച‘ു പറയുന്നുണ്ടല്ലോ. അത് ശരിക്കും നടന്നതോ അതോ സങ്കൽപ്പമോ?

വർമ: കഥയിൽ ഭാവനയുടെ പ്രയോഗമുണ്ടെന്നതു ശരി തന്നെ.പക്ഷേ അതിൽ  പറയുന്ന ആസുരത ഞാൻ അനുഭവി‘ച്ചതു തന്നെ. എന്റെ ഒരു സുഹൃത്തും  ഞാനും അന്ന് അവരുടെ ഗുണ്ടായിസത്തിന് ഇരയായി.

അരുൺ: ടി .പത്മനാഭനെപ്പോലെ കഥകൾ മാത്രം എഴുതി കഴിയുകയാണല്ലോ. നോവൽ എഴുതുന്നില്ലേ?

വർമ: ടി. പത്മനാഭനുമായി താരതമ്യം ചെയ്യേണ്ടതില്ല. കഥ മാത്രമേ എഴുതൂ എന്ന് എനിക്കു നിർബന്ധവുമില്ല. ഇപ്പോൾ ഒരു നോവലിന്റെ പണിപ്പുരയിലാണ്.

അരുൺ: ടി. പത്മനാഭനുമായി ഉപമിക്കണ്ട എന്നു പറയാൻ കാരണം? അദ്ദേഹത്തിന്റെ കഥകൾ ഇഷ്ടമല്ലാത്തതുകൊണ്ടാണോ?

വർമ:അയ്യോ,അല്ല.

അരുൺ: താങ്കളുടെ എഴുത്തു രീതി ഒന്നു പറയാമോ? ഒറ്റയിരിപ്പിന് കഥയെഴുതി പൂർത്തിയാക്കുമോ?

വർമ: കഥയെഴുത്ത്  വലിയ വേദനയാണ്. ഒരു വിഷയം മനസിൽ കയറിപ്പറ്റി പറിച്ചു  മാറ്റാനാവാതെ വന്നാലേ  എഴുതൂ.  ഇന്നൊരു കഥയെഴുതിക്കളയാം എന്നു വിചാരിച്ച‘ു  പോയിരുന്നു കഥയെഴുതാൻ പറ്റില്ല. ഒരു വിഷയം മനസിൽ കടന്നാൽ അത് അവിടെ കിടന്നു കുറെ ദിവസം കൊണ്ട് പരുവപ്പെടും. പിന്നെയാണ് എഴുതാൻ തുടങ്ങുക. നാലഞ്ചു തവണ ഇരുന്നാലേ ഒരു കഥയുടെ ആദ്യ കരട് പൂർത്തിയാകൂ. പിന്നെ മാറ്റി എഴുത്തു തുടങ്ങും. 40 ഉം 50 ഉം തവണ വരെ മാറ്റി എഴുതാറുണ്ട്. അതുകൊണ്ടു തന്നെ ഒരു വർഷത്തിൽ മൂന്നോ  നാലോ കഥയേ എഴുതാൻ കഴിയൂ.

അരുൺ: ഈ ചോദ്യം, കഥയെ കുറിച്ചല്ല. പേരിലെ ജാതിയെക്കുറിച്ച‘ാണ്. ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുകയും എല്ലാ മനുഷ്യരെയും സഹോദരന്മാരായി കാണുകയും ചെയ്യേണ്ടവരാണ് എഴുത്തുകാർ. പക്ഷേ, താങ്കൾ ഇപ്പോഴും വർമ, തന്പുരാൻ തുടങ്ങിയ സവർണ ജാതി സംജ്ഞകൾ പേരിനൊപ്പം കൊണ്ടു നടക്കുന്നു. ഒരു എഴുത്തുകാരന് ഈ ജാതി ചിന്ത ആശാസ്യമാണോ?

വർമ : ഒരാളുടെ പേരിൽ നിന്നല്ലല്ലോ, മനസിൽ നിന്നല്ലേ ജാതി പോകേണ്ടത്?പേരിൽ ജാതിസംജ്ഞകളില്ലാത്ത എത്രയോ മനുഷ്യർ( അവരിൽ എഴുത്തുകാരുമുണ്ട്) മനസു നിറെയ കൊടിയ ജാതി ചിന്തയും അതിൽ നിന്നുരുത്തിരിയുന്ന സ്പർധയുമായി ജീവിക്കുന്നുണ്ടിന്ന്.

അരുൺ: താങ്കളുടെ കഥയെഴുത്ത് കാവ്യാത്മകമാണ്. കഥയെഴുത്തിന് ഒരു പ്രത്യേകഭാഷാശൈലി അവലംബിക്കേണ്ടതുണ്ടോ?

വർമ: ഒരു കഥയും മറ്റൊരു കഥ പോലെയാകരുതെന്ന നിർബന്ധബുദ്ധിയോടെയാണ് എഴുത്ത്.എങ്കിലും ഒാരോ എഴുത്തുകാരനിലും  അവന്റേതായ ഒരു ശൈലി ക്രമേണ ഉരുത്തിരിയും.അല്ലാതെ മന:പൂർവം ഒരു പ്രത്യേക  ഭാഷാശൈലി സ്വീകരിക്കുകയല്ല ചെയ്യുന്നത്.വേറൊന്നുള്ളത്  പ്രമേയത്തിനിണങ്ങുന്ന ഭാഷാശൈലി സ്വീകരിക്കുക എന്നതാണ്. അക്കാര്യത്തിൽ മിക്ക എഴുത്തുകാരും ബോധപൂർവമായ ശദ്ധ്ര വയ്ക്കാറുണ്ട്.

അരുൺ: താങ്കളുടെ പല കഥകളിലും പെൺകഥാപാത്രങ്ങൾ അവരുടെ വിവിധ ഭാവങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്.പക്ഷേ, ആൺകഥാപാത്രങ്ങൾ പൊതുവെ രണ്ടു ഭാവമേ കാണിക്കുന്നുള്ളൂ.ഒന്നുകിൽ മദ്യപന്മാർ. അല്ലെങ്കിൽ പരസ്ത്രീ ബന്ധമുള്ളവർ.എന്താ അങ്ങനെ?

വർമ: ഞാൻ എഴുത്തുകാരൻ മാത്രമാണ്. നിരൂപകനല്ല. കഥ വായിച്ചിട്ട്  ഏതുതരത്തിലുള്ള നിഗമനത്തിലും എത്തിേച്ചരാൻ  വായനക്കാരനും സ്വാതന്ത്യ്രമുണ്ട്.

അരുൺ: പുരുഷ കഥാപാത്രങ്ങളെ ചിത്രീകരിക്കുന്പോൾ സ്വന്തം അനുഭവം മാത്രം മനസിൽ വരുന്നതിന്റെ ബലഹീനതയാണോ ഇത്?

വർമ: ഒരു കാര്യം ശരിയാണ്.എഴുതാനായാലും വെറുതെ  കണ്ടാസ്വദിക്കാനായാലും എതിർലിംഗം എന്ന പ്രകൃതി നിയമമനുസരിച്ച് നമ്മൾ ശദ്ധ്രിക്കുക സ്ത്രീകളെയാണ്.ചുറ്റുപാടുമുള്ള മുഴുവൻ സ്ത്രീകളെയും നമ്മൾ കൂലംകഷമായി ശദ്ധ്രിക്കും. പക്ഷേ, പുരുഷന്റെ  കാര്യത്തിൽ,    അത്രയ്ക്കങ്ങോട്ട് ശദ്ധ്രിക്കുന്നുണ്ടാവില്ല.

അരുൺ: താങ്കളുടെ കഥകളെ മലയാളത്തിലെ പുസ്തക നിരൂപകർ എങ്ങനെയാണു വിലയിരുത്തുന്നത്?

വർമ: അത് അവരോടു ചോദിക്കണം.

അരുൺ: താങ്കൾ  നിരൂപകർക്ക് വില കൽപ്പിക്കുന്നുണ്ടോ?

വർമ: തീർച്ചയായും.യഥാർഥ നിരൂപകർക്കു മാത്രമേ സാഹിത്യത്തെ അതിന്റെ സ്വീകാര്യതയിൽ മുൻപന്തിയിൽ നിലനിർത്താനാവൂ.

അരുൺ: ഡോണപോള  എന്ന കഥയെക്കുറി‘ച്ചാണ്. ഇതിലെ നായകൻ നാരങ്ങാവിൽപ്പനക്കാരിയെ കാണുന്നതു മുതൽ അയാളിലെ കാമം തുടങ്ങുന്നു.അവർ ഒരുമിച്ചു  യാത്രചെയ്യുന്പോൾ ഡോണയുടെയും പോളിന്റെയും തീവ്രപ്രണയത്തിന്റെ  കഥ പറയുന്നു. പക്ഷേ ആ പ്രണയകഥ തമാശരൂപേണയാണ്  പറഞ്ഞിരിക്കുന്നത്. ഒരു സംശയം. അവൾ അവനോട്  കഥ പറയുന്നതു മുതൽ കഥയുടെ ഗതി നായകനിലൂടെയല്ലേ പോകേണ്ടിയിരുന്നത്.  മനസിൽ കാമം മാത്രമുള്ള ഒരാൾക്ക് എത്ര വിശുദ്ധമായ പ്രണയവും പരിഹാസത്തോടെയല്ലേ  കേൾക്കാൻ കഴിയൂ?

വർമ: യൌവനത്തിൽ നിൽക്കുന്ന  പെൺകുട്ടിയാണ് പ്രണയത്തിന്റെ കഥ പറയുന്നത്. അവൾ പ്രണയിക്കാനും പ്രണയിക്കപ്പെടാനും ആഗ്രഹിക്കുന്നവളാണ്. അപ്പോൾ അവളുടെ സ്വരത്തിൽ പരിഹാസം കടന്നു വരുകയില്ല. പ്രണയത്തെ ഉദാത്തവത്ക്കരിച്ചും  ഇടയ്ക്കൊരു ചിരിയോടെയുമൊക്കെയല്ലേ അവൾക്കു പറയാനാവൂ.അങ്ങനെ അവൾ പറയുന്നതുകൊണ്ടാണ് ക്വൊട്ടേഷൻ ഗുണ്ടയുടെ മനസു മാറ്റാൻ അവൾക്കു കഴിയുന്നത്.അയാളിലെ കാമം നിർമല സ്നേഹമോ  ശുദ്ധ പ്രണയമോ ഒക്കെയായി മാറുന്നത് അവളുടെ സംഭാഷണവും സാമീപ്യവും അയാളിൽ  ഉണ്ടാക്കുന്ന സ്വാധീനത്താലാണ്.

അരുൺ: മലയാളത്തിലെ ഒരു കൂട്ടം  എഴുത്തുകാർ  ഫേസ്ബുക്കിൽ കിടന്ന് മസിലു പെരുപ്പിക്കാൻ ശമ്രിക്കുകയാണ്.ഇത് എഴുത്തിന്റെ ശക്തി കുറയ്ക്കും എന്നു പറഞ്ഞാൽ അഭിപ്രായം എന്താണ്?

വർമ: അച്ചടി മാധ്യമങ്ങളെപ്പോലെ തന്നെ ശക്തമാണിപ്പോൾ ഇലക്ട്രോണിക് മാധ്യമങ്ങൾ. അടുത്ത ഘട്ടമായ സോഷ്യൽ മീഡിയയും ശക്തിയാർജിച്ച‘ു കഴിഞ്ഞു.  അതിനെ തള്ളിപ്പറയുന്നത്  വിവേകമല്ല. സ്ക്രീനിങ്ങോ എഡിറ്റിങ്ങോ ഇല്ലാതെ ഫേസ്ബുക്കിൽ ചില രചനകൾ പ്രത്യക്ഷപ്പെടുന്നതുകൊണ്ടാണ് അതിൽ പ്രത്യക്ഷപ്പെടുന്ന എല്ലാ രചനകളെ കുറിച്ച‘ും ഈ സംശയം. പക്ഷേ, ഫേസ്ബുക്കിലും ചില ഗംഭീര സൃഷ്ടികൾ വരുന്നുണ്ട്.

അരുൺ: റിയാലിറ്റിഷോ എന്ന സമാഹാരത്തെക്കുറിച്ച‘ാണ്. അതിൽ എട്ടു കഥകളാണല്ലോ.പ്രോഗ്രസ് കാർഡ് എന്ന പേരിൽ പ്രിയപ്പെട്ട എട്ടു കഥാകൃത്തുക്കൾ അതിന് മാർക്കിട്ട് അനുബന്ധമായി ചേർത്തിട്ടുണ്ട്.എല്ലാ പേരും മുഴുവൻ മാർക്കും തന്നിരിക്കുന്നു. അങ്ങനെ ഒരു അനുബന്ധം ചേർത്തത് സ്വന്തം കഥകളിൽ ആത്മവിശ്വാസമില്ലാത്തതുകൊണ്ടാണോ?
മറ്റൊന്നുകൂടി.  മഴയുടെ കല്ല്യാണം എന്ന കഥ തീർത്തും ഒരു ഫാന്റസിയാണ്. വായനക്കാരനെ  ഫാന്റസിയുടെ ലോകത്ത് പാറി നടക്കാൻ അനുവദിക്കാതെ കെ.രേഖയും ഡോ. ആർ. ഭദ്രനും പിൻകുറിപ്പിലൂടെയും പഠനത്തിലൂടെയും പിടിച്ച‘‘ുകെട്ടുന്നു. അതൊഴിവാക്കാമായിരുന്നില്ലേ?

വർമ: കഥകളിൽ മാത്രമല്ല  പുസ്തകത്തിനും  പുതുമ വേണമെന്ന തോന്നലുകൊണ്ടാണ് പ്രോഗ്രസ് കാർഡ് എന്ന ഭാഗം ചേർത്തത്. എനിക്കു പ്രിയപ്പെട്ട യുവ കഥാകൃത്തുക്കൾ എന്റെ കഥ വായിച്ച‘‘്  വിലയിരുത്തുകയാണതിൽ. മാർക്കിടലൊന്നുമില്ല. കഥാകൃത്തുക്കളുടെ കഥാനിരൂപണം എന്നേ ഉദ്ദേശി‘ച്ചുള്ളൂ.  പക്ഷേ അരുൺ ഉന്നയിച്ച   സംശയം  പലരും അന്ന് ശക്തമായിത്തന്നെ പറയുകയുണ്ടായി. കഥാകൃത്തിനും കഥയ്ക്കുമിടയിൽ ഇടനിലക്കാരെ നിർത്തിയത് ശരിയായില്ല എന്ന മട്ടിലായിരുന്നു  വിമർശനങ്ങൾ. റിയാലിറ്റി ഷോയ്ക്കു ശേഷം പ്രസിദ്ധീകരിച്ച ചെന്താമരക്കൊക്കയിൽ അവതാരികയോ പഠനമോ ഒന്നും വേണ്ടെന്നു വച്ചത്. കഥകൾ  വായനക്കാരനോടു നേരിട്ട് സംവദിക്കട്ടെ  എന്നു വിചാരിച്ച‘ു.

അരുൺ: മലയാളിക്ക് ഇപ്പോഴും വായിക്കാൻ മനസുണ്ട്. ഉദാഹരണത്തിന് ബന്യാമിന്റെ ആടുജീവിതം,  പെരുന്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെ എന്നീ  നോവലുകൾക്ക്   അന്പതിലധികം പതിപ്പുകളും അതിനെല്ലാം വായനക്കാരുമുണ്ടായി.നല്ല പുസ്തകങ്ങൾ എഴുത്തുകാരിൽ നിന്നുണ്ടാകാത്തതു കൊണ്ടാണോ ഇവിടെ വായനക്കാർ പുസ്തകത്തിൽ നിന്നകന്നു പോകുന്നത്. അല്ലെങ്കിൽ താങ്കളുടെ കഥയിൽ പറയുംപോലെ, പുസ്തകം വായിച്ച ശേഷം എഴുത്തുകാരന്റെ മുഖത്തു നോക്കി വായനക്കാരൻ പോടാ പുല്ലേ എന്നു  വിളിക്കുന്നത്?

വർമ: മലയാളിക്ക് വായനാശീലം കൂടിയിട്ടുണ്ട്. ഇന്നത്തെ  വാനക്കാരന് എഴുത്തുകാരനേക്കാൾ ബുദ്ധിയും അറിവും ഉണ്ട്. അതുകൊണ്ട് അവൻ വളരെ കൃത്യമായി തിരഞ്ഞെടുക്കുന്നു.പണ്ട് എഴുത്തുകാരന് ഉണ്ടായിരുന്ന താരപദവി ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു.അതിന്റെ കാരണവും വായനക്കാരന്റെ നിലവാരം ഉയർന്നതു തന്നെ.പ്രബുദ്ധനായ വായനക്കാരനെ തൃപ്തിപ്പെടുത്തുന്ന വിധം എഴുതുക എന്നത് എഴുത്തുകാർ നേരിടുന്ന വലിയ വെല്ലവിളിയാണ്.  മനുഷ്യന്റെ യഥാർഥമായ അവസ്ഥകളും ജീവിതത്തിന്റെ സങ്കീർണതകളും മുന്പെന്നത്തേക്കാളും എഴുത്തിനു യോഗ്യമാണിന്ന്.പക്ഷേ, അതിന്റെ തീവ്രത എഴുത്തിൽപ്രതിഫലിക്കാതെ വരുന്പോൾ വായനക്കാരൻ എഴുത്തുകാരനെ ഉപേക്ഷിക്കാം.ആ  രണ്ടു കൃതികളുടെ അത്ഭുതകരമായ വിൽപ്പന സാഹിത്യരംഗത്തു നിൽക്കുന്ന എല്ലാവർക്കും സന്തോഷകരമാണ്. ആത്മവിശ്വാസം പകരുന്നതാണ്. ആടുജീവിതത്തിന് ജനങ്ങൾ നൽകിയ വിസ്മയകരമായ സ്വീകരണം മലയാളത്തിൽ നോവൽ സാഹിത്യത്തിന്റെ നവോദയത്തിനു തന്നെ നിമിത്തമായി. എത്രയോ പുതിയ നോവലുകളുണ്ടായി. അവയ്ക്കൊക്കെയും നല്ല സ്വീകരണവും ലഭിക്കുന്നു. സങ്കീർത്തനത്തിന്റെ വിജയത്തിനു ശേഷം കുറെക്കാലം നോവൽ രംഗത്തുണ്ടായിരുന്ന മാന്ദ്യം മാറിയത് ആടുജീവിതം പുറത്തുവന്ന ശേഷമാണ്.വായനക്കാരനെ പുസ്തകത്തിലേക്ക് അടുപ്പിക്കാൻ ആ കൃതി സഹായിച്ചു.ഇനിയും ഇടവേളകളിൽ ഇത്തരം കൃതികൾ സംഭവി‘ച്ചുകൊണ്ടിരിക്കും.

No comments:

Post a Comment