Saturday 15 March 2014

ഭയങ്കരാമുടി കവർ അനുഭവം

16 മാർച് 2014. ഇന്നു വളരെ സന്തോഷം ഉള്ള ദിവസമാണ്.എന്റെ ആദ്യ നോവൽ ഭയങ്കരാമുടി അ ച്ചടിച്ച‘ു കയ്യിൽ കിട്ടിയ ശേഷമുള്ള ആദ്യ പ്രഭാതം. ആദ്യ രവിവാരം. ഒരു വർഷം മുന്പ് തുടങ്ങിയ ഉദ്യമത്തിന്റെ സാഫല്യസന്തുഷ്്ടി. നോവലെഴുതാൻ കഴിയുമെന്ന വിശ്വാസം എനിക്കില്ലായിരുന്നു. അതിനു പ്രധാന കാരണം ഒന്നു മാത്രം. കഥയെഴുതുന്നതിലും അധ്വാനവുൂം സമയവും ആവശ്യമുള്ള ജോലിയാണ്് നോവലെഴുത്ത്്. പത്രപ്രവർത്തനത്തിലെ ഇപ്പോഴത്തെ തിരക്കുകൾ മൂലം ഇവ രണ്ടും എനിക്കു പ്രാപ്യമാകുമോ എന്ന സംശയം.
എങ്കിലും എന്റെ മൂന്നു സമാഹാരവും മുപ്പതോളം കഥകളും കൃത്യമായി പിന്തുടർന്നു വന്ന  ചിലരുടെ സ്നേഹനിർബന്ധങ്ങളും പ്രോൽസാഹനങ്ങളും നോവലെഴുത്തു തുടങ്ങാൻ  പ്രേരണയാവുകയായിരുന്നു.അത് 2013 മാർച് അവസാനം. ഇന്നു 16 മാർച് 2014. അധ്വാനത്തിന്റെ  ഒരു വർഷം!!
കവർ വരച രാജേഷ് ചാലോടിന്റെ ഒരു കുറിപ്.

പുസ്തകത്തിന്റെ ടൈറ്റിലും ചില സൂചനകളുംകൊണ്ട് കവര്‍ ചെയ്യുന്നത് ആദ്യമായിട്ടല്ല. എങ്കിലും മനസ്സില്‍ രൂപപ്പെട്ട മുറയ്ക്ക് ഒരു കവര്‍ ചെയ്തു തീര്‍ത്തപ്പോള്‍ രവിവര്‍മ്മത്തമ്പുരാന്‍ സര്‍ ഫോണില്‍ വിളിച്ചു. നോവല്‍ വായിക്കാതെ അതിലെ കഥാപാത്രമായ ചിലന്തിയെ കവറില്‍ ചിത്രീകരിച്ചതില്‍ അത്ഭുതപ്പെട്ടിട്ടായിരുന്നു അദ്ദേഹം വിളിച്ചത്. എന്റെ തോന്നലുകളും എഴുത്തുകാരന്റെ മനസ്സും ഒരുപോലെയാകുന്നത് ചില ഭാഗ്യനിമിഷങ്ങളിലാണെന്ന് ഞാന്‍ കരുതുന്നു. ഫോണിലൂടെയുള്ള ചില നന്ദിവാക്കുകള്‍ക്ക് സന്തോഷ ചിഹ്നങ്ങള്‍ക്ക് ഈ പുസ്തക കവര്‍ സമര്‍പ്പിക്കുന്നു.




1 comment:

  1. ഭയങ്കരാമുടി വായിച്ച് തീർത്തു. അഭിപ്രായം ഒരു അവലോകനമായിത്തന്നെ കുറിച്ചിടുന്നുണ്ട്.

    ReplyDelete